എ.ആർ നഗർ സഹകരണ ബാങ്ക് കളളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷണം വരുമെന്നായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷകനായി അവതരിച്ചിരിക്കുകയാണ്; ആക്ഷേപവുമായി സന്ദീപ് ജി വാര്യർ
എ.ആർ നഗർ സഹകരണ ബാങ്ക് കളളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷണം വരുമെന്നായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷകനായി അവതരിച്ചിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യർ.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം നടത്തിയിരിക്കുന്നത് . അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; എ.ആർ നഗർ സഹകരണ ബാങ്ക് കളളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷണം വരുമെന്നായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷകനായി അവതരിച്ചിരിക്കുകയാണ്. കേരളത്തിൽ അന്വേഷിക്കാൻ സംവിധാനമുണ്ടത്രേ .
കള്ളപ്പണ ഇടപാട് ഇ.ഡിക്ക് അല്ലാതെ കേരളത്തിലെ ഏത് ഏജൻസിക്കാണ് അന്വേഷിക്കാൻ മാൻഡേറ്റ് ഉള്ളത് മുഖ്യമന്ത്രീ ? എന്തിനാണ് താങ്കൾ കള്ളം പറയുന്നത് ? എന്തിനാണ് മുഖ്യമന്ത്രി കെ.ടി ജലീലിനെ വിരട്ടുന്നത് ? സഹകരണ മേഖലയിലെ കള്ളപ്പണ ഇടപാടിൽ ഇ.ഡി കൈവച്ചാൽ പൊള്ളുന്നത് ലീഗാപ്പീസിൽ മാത്രമാവില്ല ,സിപിഎം നേതൃത്വത്തിനുമാവും.
കരിവന്നൂർ മുതൽ പാവപ്പെട്ട നിക്ഷേപകരുടെ പണം അടിച്ചു മാറ്റിയ സിപിഎം നേതാക്കളുടെ സഹകരണ മേഖലയിലെ കള്ളപ്പണ ഇടപാടുകൾ പുറത്തു വരുമെന്ന് മുഖ്യമന്ത്രി ഭയക്കുകയാണ് . മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലെ അഴിമതിയും കള്ളപ്പണവും ഇ.ഡിക്ക് അന്വേഷിക്കാമെങ്കിൽ കേരളത്തിലെയും അന്വേഷിക്കാം .
നിയമപരമായ അധികാരം ഇ.ഡി ക്കുണ്ട്. പിണറായി വിജയനും പി കെ കുഞ്ഞാലിക്കുട്ടിയും കേരള രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകളാണ്. നാളിതുവരെ രണ്ടു പേരും പരസ്പരം തട്ടു കേടുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല . ഇത് മനസ്സിലാക്കാതെ പടക്കിറങ്ങിയ കെ.ടി ജലീൽ എന്തൊരു വിഡ്ഢിയാണ് ?
https://www.facebook.com/Malayalivartha