ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ടിവരുന്നില്ല; ഇന്ന് ഹരിത വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു; വിദ്യാർത്ഥികൾ കൊറോണ അവധിക്കാലത്തുമെത്തി മത്സര ബുദ്ധിയോടെ തന്നെ പച്ചക്കറി നടലും പരിപാലനവും മുടങ്ങാതെ നടത്തുന്നു; വറ്റാത്ത ഉറവക്കായി ജലസമൃദ്ധി എന്ന പദ്ധതിയുടെ നേട്ടങ്ങളുമായിഐ ബി സതീഷ് എം എൽ എ
ഡോ.തോമസ് ഐസകും സംഘവും ഐ ബി സതീഷ് എം എൽ എയുടെ കാട്ടാക്കട മണ്ഡലത്തിൽ എത്തിയിരിക്കുകയാണ് . ഇന്നാദ്യമെത്തിയത് മണ്ഡലാതിർത്തിയിലെ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി ഹൈസ്കൂളിലേക്കാണ് .
വറ്റാത്ത ഉറവക്കായി #ജലസമൃദ്ധി എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം മണ്ഡലത്തിൽ എത്തിയിരിക്കുന്നത്. ഇതിനെ കുറിച്ച് ഐ ബി സതീഷ് എം എൽ എ ഫെയ്‌സ്ബുക്കിലൂടെ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ; ഡോ.തോമസ് ഐസകും സംഘവും ഇന്നാദ്യമെത്തിയത് മണ്ഡലാതിർത്തിയിലെ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി ഹൈസ കൂളിലേക്കാണ്...
വറ്റാത്ത ഉറവക്കായി #ജലസമൃദ്ധി എന്തെന്നതിന്റെ സ്വയം സംസാരിക്കുന്ന മാതൃകയാണ് ഈ വിദ്യാലയം... ആദ്യം തന്നെ കിണർ റീചാർജിംഗ് നടത്തിയ സ്കൂളുകളിലൊന്നാണ്... പ്രിൻസിപ്പൽ റോയി സാറിന്റെ വാക്കുകൾ ഇങ്ങനെ:
"ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ടിവരുന്നില്ല. ഇന്ന് ഹരിത വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു... വിദ്യാർത്ഥികൾ കൊറോണ അവധിക്കാലത്തുമെത്തി മത്സര ബുദ്ധിയോടെ തന്നെ പച്ചക്കറി നടലും പരിപാലനവും മുടങ്ങാതെ നടത്തുന്നു..."
ഹരിത കേരളം മിഷന്റെ പദ്ധതി അനുസരിച്ച് ജലവിതാനം എല്ലാ ദിവസവും രേഖപ്പെടുത്തുന്നുണ്ട്... സ്കൂളിന്റെ മട്ടുപ്പാവിനു മുകളിൽ കാണുന്ന കാറ്റാടി പോലെ തോന്നിക്കുന്നത് ആട്ടോമാറ്റിക് വെതർ സ്റ്റേഷനാണ്... കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ചെറിയ ആധുനിക രൂപമാണിവിടെ പ്രാദേശിക കാലാവസ്ഥ നിരീക്ഷണത്തിനായുള്ളത്...
കാട്ടാക്കട നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു... സംസ്ഥാനത്ത് ആദ്യമായിട്ടാണ് പ്രാദേശികമായി ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്...
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS) എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് മണ്ഡലത്തിലെ ആറ് ഹയർസെക്കണ്ടറി സ്കൂളുകളിൽ ഈ സംവിധാനം സ്ഥാപിച്ചത്...
പൊതുജന സേവന രംഗത്തെ നവീന ആശയ ആവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണ് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്...
താപനില, മഴ, കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദ്ദം എന്നിവയുടെ വിവരങ്ങൾ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിലൂടെ ലഭിക്കുന്നതാണ്... താപനില, ഈർപ്പം, മർദ്ദം എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ വായിക്കുകയും ടെലിമെട്രി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവൽക്കരണത്തിനുമുള്ള ഒരു ക്ലൗഡ്/വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്...
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റേഷൻ മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിച്ചു... തുടർന്ന് മറ്റ് സ്കൂളുകളിൽ സ്റ്റേഷനുകൾ സജ്ജമാക്കി ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്നതും 20 കിലോമീറ്റർ വരെ ആകാശ ദൂരം കണക്ടിവിറ്റിയുള്ളതുമായ ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ സ്ഥാപിച്ചിട്ടുണ്ട്...
ലോറവാൻ വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ വെബ്സൈറ്റും ഇതിനോടകം തയ്യാറായിട്ടുണ്ട്... ലഭ്യമായ ഡാറ്റ കാണാനും റെക്കോർഡു ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഉപഭോക്താക്കൾക്ക് സാധ്യമാകുന്നതാണ്... www.kslub.icfoss.org എന്ന വെബ്സൈറ്റിലൂടെ ഓരോ 15 മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ഗവേഷണ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകും...
ഈ സംവിധാനം നിലവിൽ വന്നതോടെ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ലഭിക്കുന്ന മഴയുടെ അളവ്, കുളങ്ങളിൽ സ്ഥാപിച്ച സ്കെയിലുകളിലൂടെ ലഭിക്കുന്ന ജലലഭ്യത എന്നിവ പ്രാദേശികമായി മനസ്സിലാക്കാനാകുമെന്നും കൃത്യമായ ജലലഭ്യത, ജലഉപഭോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ ചെറു നീർത്തടത്തിലും ശാസ്ത്രീയ ജലബഡ്ജറ്റിംഗ് നടത്താന്‍ കഴിയും...
മണ്ഡലത്തിലെ ജലവുമായി ബന്ധപ്പെട്ട ഭാവികാല വികസന ആസൂത്രണത്തിൽ വലിയൊരു ചുവടുവയ്പാണിത്...
https://www.facebook.com/Malayalivartha