പോലീസുകാരുമായി കിടപ്പറ പങ്കിട്ട് രഹസ്യ ക്യാമറയിൽ പകർത്തി ബ്ലാക്‌മെയ്ൽ ചെയ്ത യുവതിക്കെതിരെ പരാതിയുമായി എസ്.ഐ; ഇരയെ വീഴ്ത്താൻ സമയമാകുന്നതോടെ ടൊയ്ലറ്റിലേക്ക് കയറി ഹാര്‍പ്പിക് ഒഴിച്ച് ചുവന്ന അടയാളം കാണിച്ച് ഗർഭിണിയാണെന്ന് തട്ടിവിടും:- ഗർഭമലസിപ്പിക്കാനെന്ന വ്യാജേന നിരവധി പോലീസുകാരിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിച്ച യുവതിക്കെതിരെ കേസെടുത്ത് പാങ്ങോട് പോലീസ്
ഹണിട്രാപ്പില്‍ പൊലീസുകാരെ കുടുക്കിയ കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതിക്കെതിരെ കേസെടുത്തു. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയുടെ പരാതിയെ തുടർന്നാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പൊലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും അടക്കമുള്ളവര്‍ യുവതിയുടെ തട്ടിപ്പിന് ഇരകളായെന്നാണ് റിപ്പോർട്ടുകൾ. യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെ തട്ടിപ്പിന്റെ തിരക്കഥ പുറത്തായത്.
ക്യാമറാമാന്‍, സിനിമാ സംവിധായകന്‍ എന്നിവരടക്കം യുവതിയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയതായി മുമ്പ് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പൊലീസുകാരന്‍ പരാതിയുമായി രംഗത്തെത്തിയത്. അശ്വതി അഭി അച്ചു, അശ്വതി അഞ്ചല്‍ എന്നീ പേരുകളിലും യുവതി അറിയപ്പെടുന്നുണ്ട്.
വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്‌ഐമാരെയും സിഐമാരെയും ട്രാപ്പിലാക്കുന്നത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് രഹസ്യ ക്യാമറയിൽ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കുന്നതായിരുന്നു പതിവ്. ഫേസ്‌ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.
തട്ടിപ്പിന് സമയമാകുന്നതോടെ താന്‍ ഗര്‍ഭിണിയാണെന്ന് കിടപ്പറ പങ്കിട്ട പോലീസുകാരോട് തട്ടിവിടും. വിശ്വസിപ്പിക്കാനായി ടൊയ്ലറ്റിലേക്ക് കയറി ഹാര്‍പ്പിക് ഒഴിച്ച് ചുവന്ന അടയാളവും കാണിക്കും. പോരാത്തതിന് ഇരയുമായുള്ള ഫോണ്‍ സംഭാഷണമോ, വോയ്സ് മെസേജോ ആയുധമാക്കുകയും ചെയ്യും.
ഇതിന് പുറമേ തന്റെ കൂട്ടാളിയായ മറ്റൊരു യുവതിയുടെ സഹായത്തോടെ തെറ്റായ പ്രഗ്‌നന്‍സി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതായും ആരോപണം ഉണ്ട്. തലസ്ഥാനത്ത് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആണെന്നാണ് ഈ യുവതിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലില്‍ പറയുന്നത്.
എന്നാല്‍, ഇവര്‍ ഈ ആശുപത്രിയിലെ ജീവനക്കാരി അല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരത്തിൽ കബളിപ്പിച്ച പോലീസുകാരോട് കള്ള റിപ്പോർട്ട് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടൽ യുവതി ഹോബിയാക്കിരുന്നു. കൊല്ലം സ്വദേശിയായ എസ്‌ഐ, ആലപ്പുഴയിലെ ഒരു എസ്‌ഐ,ക്യാമറാമാൻ എന്നിവരെ ഇത്തരത്തില്‍ കുടുക്കിയതായി വിവരമുണ്ട്. തനിക്കതിരെ ബലാല്‍സംഗ പരാതി വന്നതോടെ സസ്പെന്‍ഷനിലായ കൊല്ലത്തെ എസ്‌ഐയെ ഭാര്യ ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
അബോര്‍ഷന് വേണ്ടിയാണ് പണം എന്ന രീതിയിലാണ് പണം തട്ടിയെടുക്കുന്നത്. 100 ഓളം പൊലീസുകാരെ ഇത്തരത്തില്‍ ഹണി ട്രാപ്പില്‍ കുടുക്കിയിരിക്കുകയാണ്. തങ്ങളുടെ പേരുവിവരം പുറത്തുവരാന്‍ മറ്റുചില ഉദ്യോഗസ്ഥരെ കൂടി കെണിയില്‍ പെടുത്തിയതായും സൂചനയുണ്ട്. ഇത്തരത്തിൽ യുവതി ലക്ഷങ്ങൾ സമ്പാദിച്ചതായാണ് വിവരം.
യുവതിയുടെ പരാതിയില്‍, തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ബലാത്സംഗക്കേസ്. മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാര്‍ ഉത്തരവിടുകയും ചെയ്തു. പൊതുപ്രവര്‍ത്തകനായ ഹഫീസ് അശ്വതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഹണിട്രാപ്പിലെ പോലീസ് ഉദ്യോഗസ്ഥൻ പരാതി നൽകിയത്. ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്.
https://www.facebook.com/Malayalivartha