പാലാ ബിഷപ്പ് ബി.ജെ.പി ഏജന്റോ..? നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സോഷ്യൽ മീഡിയ കമന്റിലൂടെ തുറന്നടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, അസഭ്യ പരാമർശത്തോടെയുള്ള കമന്റ് വിവാദമായതിനെ തുടർന്നു തിരുത്തി തടിതപ്പി
പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർക്കോട്ടിക്ക് ജിഹാദ്' പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സോഷ്യൽ മീഡിയ കമന്റിലൂടെ തുറന്നടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്. അസഭ്യ പരാമർശത്തോടെയുള്ള കമന്റ് വിവാദമായതിനെ തുടർന്നു തിരുത്തുകയും ചെയ്തു. പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്ഥാവനയ്ക്ക് എതിരെയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് വിവാദ പ്രസ്ഥാന നടത്തിയിരിക്കുന്നത്.
'പാല ബിഷപ്പ് ബി .ജെ.പി യുടെ ഏജന്റ് ആണെന്നും... എലിയേതാണെന്ന് അറിയാത്തവരാണോ ക്രിസ്ത്യൻ യുവാക്കളും ബിഷപ്പും എന്നാണ് ഫെസ് ബുക്ക് കമ്മന്റിൽ കുറിച്ചതഗ്... സഭാ നേതൃത്വത്തേയും വിശ്വസികളേയും ആക്ഷേപിച്ച് മുൻപും ഇദ്ദേഹം വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.... കന്യകാമറിയത്തേയും... വി. ജോസഫ് പിതാവിനേയും ഉദ്ധരിച്ച് കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ചിഹ്ന്‌നമായ അരിവാൾ ചുറ്റിക നക്ഷത്രത്തേ താരതമ്യം ചെയ്ത് വലിയ വിമർശനം ഇദ്ദേഹം നേരിട്ടിരിന്നു. നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കോൺഗ്രസ് പാർട്ടിയും കെ.എസ്.യു സംസ്ഥാന നേതൃത്വവും അടക്കം കൃത്യമായ നിലപാട് സ്വീകരിക്കാതെ ഇരിക്കുമ്പോഴാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിവാദ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദിനും കേരളത്തിലെ കത്തോലിക്ക പെൺകുട്ടികൾ ഇരയാകുന്നുവെന്നാണ് ബിഷപ്പ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്. ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നത്. ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദിനും സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. സ്കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും കച്ചവടസ്ഥാപനങ്ങളിൽ ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. പൊതുസ്ഥലങ്ങളിലും ഇത്തരം അവസ്ഥയുണ്ട്. നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്- എന്നും ബിഷപ്പ് ആരോപിച്ചു.
ഇതിനുപിന്നാലെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർക്കോട്ടിക്ക് ജിഹാദ്' പരാമർശത്തിനെതിരെ പരാതിയുമായി എസ്ഐഒ. എസ്ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. മതസ്പർദ്ധ വളർത്തുന്ന വർഗീയ പരാമർശം നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്നാണ് എസ്ഐഒയുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക്ക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമർശം വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന് തുരുങ്കം വെയ്ക്കുന്നതാണെന്ന് എസ്ഐഒ നൽകിയ പരാതിയിൽ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha