എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപകനുമായുള്ള സ്വകാര്യ ചാറ്റിങ് വീട്ടുകാർ അറിഞ്ഞതിൽ മനംനൊന്ത്...
എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപകനുമായുള്ള ചാറ്റ് വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന്. കളനാട് വില്ലേജ് ഓഫീസിനടുത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്ബതികളുടെ മകള്‍ സഫ ഫാത്തിമ (13)യാണ് തൂങ്ങി മരിച്ചത്. സഫയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു സഫ. സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ മകളുമായി സാമൂഹ്യ മാധ്യമം വഴി ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് സ്‌കൂള്‍ ഓഫീസിലെത്തി പ്രിന്‍സിപ്പലിന് പരാതി നൽകി. ഈ വിവരം വീട്ടുകാർ സഫയോട് പറഞ്ഞിരുന്നില്ല.
എന്നാല്‍ രാത്രിയോടെ സഫ വിവരം അറിഞ്ഞു. ആരോപണ വിധേയനായ അധ്യാപകന്‍ തന്നെ ഈ വിവരം സഫയോട് പറഞ്ഞതാവാമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സഫ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റിഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൃത്യമായ വിവരം ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha