രമേശ് വലിയശാല മരിച്ച ദിവസം ഇരുട്ടത്ത് ഒരു കാർ വന്നു; ആ കാറിനുള്ളിൽ കണ്ട കാഴ്ച ഭയാനകം! ബന്ധുക്കൾ ആ നീക്കത്തിലേക്ക്
സീരിയൽ നടൻ വലിയശാല രമേശിന്റെ മരണത്തിൽ ദുരൂഹത ഉയരുന്ന സാഹചര്യത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുവാൻ നീങ്ങുകയാണ്. അദ്ദേഹം മരിക്കുന്നതിന്റെ അന്ന് രാത്രിയിൽ ദുരൂഹമായ പല സംഭവങ്ങളും അരങ്ങേറി.
അയൽക്കാരുടെ പല സംശയങ്ങളും പരാതിക്ക് അടിസ്ഥാനമാവുകയാണ്. ഞായറാഴ്ചയാണ് വലിയശാല രമേശിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നത്. ശേഷം പരാതി കൊടുക്കും. മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ രാത്രി എട്ടരയോടെ അസ്വാഭാവികമായ സംഭവങ്ങൾ ശ്രദ്ധയിൽ പെടുകയായിരുന്നു.
വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും പരിഭ്രാന്ത്രരായി നടക്കുന്നത് കണ്ടു. ഈ സമയം വീട്ടിനുള്ളിൽ ലൈറ്റ് ഓഫായിരുന്നു. ഒരു കാർ വീടിന് മുമ്പിലെത്തുകയുണ്ടായി . കാറിൽ ഡ്രൈവർ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റുകയായിരുന്നു .
ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടക്കുന്ന കാഴ്ചയാണ് അയൽവാസി കണ്ടത്. ഇവരോട് കാര്യങ്ങൾ തിരക്കിയപ്പോൾ നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നുവെന്നായിരുന്നു വ്യക്തമാക്കിയത്.
കാറുമായെത്തിയ ഡ്രൈവറോടും ഇങ്ങനെ തന്നെയായിരുന്നു അവർ പറഞ്ഞത്. വേദനയുണ്ടായെങ്കിൽ ഉടൻ ആശുപത്രിയിൽ കൊണ്ടു പോകണമെന്നുo അതിന് തൊട്ടടുത്ത വീട്ടിൽ എല്ലാം കാറുണ്ടെന്നും ആരെ വിളിച്ചാലും അവർ ചെല്ലുമെന്നും എന്നിട്ടും പുറത്തു നിന്ന് കാർ വിളിച്ചു വരുത്തി എന്നാണ് പറഞ്ഞത്.
പി ആർ എസ് ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു തൂങ്ങി മരണം പുറത്ത് നടന്നത് അറിഞ്ഞത്. ഇത് മനസ്സിലായതോടെ വലിയശാല രമേശിന്റെ അയൽക്കാർ മരണത്തിൽ ദുരൂഹത മണക്കുകയായിരുന്നു. കാനഡയിലുള്ള മകനായിരുന്നു ആത്മഹത്യാ വിവരം പൊലീസിനോട് അറിയിച്ചത്.
വലിയശാല രമേശിന്റെ സംസ്‌കാര ശേഷം എല്ലാ ബന്ധുക്കളും മേട്ടുക്കടയിലെ വീട്ടിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചടങ്ങുകൾക്ക് ശേഷമേ മറ്റ് ചർച്ചകളിലേക്ക് ഇവർക്ക് കടക്കുകയുള്ളൂ. വലിയശാല രമേശിന്റെ ആദ്യ ഭാര്യയുടെ സ്വർണ്ണവും അമ്മയുടെ സ്വർണ്ണവും ആരുടെ കൈയിലാണെന്ന ചോദ്യവും ശക്തമാകുന്നുണ്ട് .
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ നിന്ന് മകൻ വലിയശാല രമേശിനെ വിളിച്ചു . ആ സമയം സന്തോഷത്തോടെയാണ് കാര്യങ്ങൾ സംസാരിച്ചത്. അതുകൊണ്ട് തന്നെ അച്ഛന്റെ മരണത്തിൽ മകൻ ഗോകുലിനും സംശയങ്ങളുണ്ട്. വലിയ ശാലയുടെ മൃതുദേഹം ആദ്യം കണ്ടത് രണ്ടാം ഭാര്യയും അവരുടെ ആദ്യഭർത്താവിലുള്ള മകളുമാണ്.
പക്ഷേ ഇവർ ആരെയും അറിയിക്കാതെ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്. അയൽ വീട്ടുകാരോ ബന്ധുക്കളോ ഈ വിവരം അറിഞ്ഞില്ല.
കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയും ചെയ്തു . എന്തുകൊണ്ട് വിവരം പോലീസിൽ അറിയിക്കാൻ വൈകി എന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha