'സ്കൂളുകള്‍ വരെ തുറക്കുന്നു'; ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ ഹോട്ടലുടമകള്‍ രംഗത്ത്, സർക്കാരിനെ കുറ്റപ്പെടുത്തി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറ്റാറന്റ് അസോസിയേഷന് നേതാക്കൾ
കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ വരെ തുറക്കാനിരിക്കെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നൽകാത്തതിനെതിരെ ഹോട്ടലുടമകൾ. മറ്റെല്ലാ പൊതുസ്ഥലങ്ങളും തുറന്നിട്ടും കോവിഡ്മൂലം പ്രതിസന്ധിയിലായ തങ്ങളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് (കെ.എച്ച്.ആര്.എ) നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ നാളുകളായി കാത്തിരുന്ന ഹോട്ടലുകാരെ നിരാശയുടെ പടുകുഴിയിലേക്കാണ് കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനത്തിലെത്തിയത്. തീരുമാനം പുനഃപരിശോധിക്കുകയും ഡൈന്‍ ഇന്‍ അനുവദിക്കുകയും വേണമെന്നാവശ്യപ്പെട്ട് കെ.എച്ച്.ആര്.എ ബുധനാഴ്ച സെക്രേട്ടറിയേറ്റ് ധര്‍ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു.
ഭക്ഷണം വാങ്ങി ഹോട്ടലിന് പുറത്തെവിടെയെങ്കിലും കഷ്ടപ്പെട്ട് ഇരുന്നോ വാഹനങ്ങളിലിരുന്നോ ഒക്കെ കഴിക്കേണ്ട ഗതികേടിലാണ് ആളുകള്‍. പാര്‍സല്‍ സര്‍വിസോ ഓണ്‍ലൈന്‍ ഡെലിവറിയോ ഇല്ലാതെ ആളുകള്‍ ഇരുന്നുമാത്രം കഴിക്കുന്ന നിരവധി ഹോട്ടലുകള്‍ സംസ്ഥാനത്തുണ്ട്. ഇവരെല്ലാവരും മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്.
ഇതിനിടെ, ഗ്രാമീണമേഖലകളിലും വലിയ തിരക്കില്ലാത്ത ഇടങ്ങളിലുമെല്ലാം അനൗദ്യോഗികമായി ഡൈന്‍ ഇന്‍ നടത്തുന്നതായും ശ്രദ്ധയിൽ പെട്ടിരിക്കുകയാണ്. പൊലീസുകാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാനുഷികപരിഗണന വെച്ച് കണ്ണടക്കുന്നതുമൂലമാണ് ചിലയിടങ്ങളിലെങ്കിലും അകത്തിരുന്ന് കഴിക്കാന്‍ സാധ്യമാവുന്നത്.
https://www.facebook.com/Malayalivartha