Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..


സ്‌കൂളിൽ തീപിടിത്തം..മൂന്ന് ബസുകള്‍ കത്തിനശിച്ചു.. പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല..സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം..


അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.. ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം..


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...

എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി

22 SEPTEMBER 2021 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..

സ്‌കൂളിൽ തീപിടിത്തം..മൂന്ന് ബസുകള്‍ കത്തിനശിച്ചു.. പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല..സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം..

അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.. ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം..

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി

വയസാന്‍ കാലത്ത് ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് മരട് പൂപ്പനപ്പറമ്പില്‍ പി.ആര്‍. ജയപാലന്‍ സ്വപ്നത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. താന്‍ അനുഭവിച്ച വേദനയ്ക്കും ഒറ്റപ്പെടലിനുമെല്ലാം അന്ത്യം കുറിച്ചിരിക്കുകയാണ്. ജയപാലനെ കാണാന്‍ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും തിരക്കാണ്.

ഓട്ടോറിക്ഷ ഓടിക്കലിന് താത്കാലിക അവധി നല്‍കി കൊച്ചുമകളുമായി കളിച്ചും ചിരിച്ചും സന്തോഷമായി വീട്ടിലിരിക്കുകയായിരുന്നു കോടീശ്വരന്‍ ജയപാലന്‍ ഇന്നലെ. ഓണം ബമ്പറായ 12 കോടി നേടിയ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഇന്നലെ ബന്ധുക്കളും ഒട്ടേറെ സുഹൃത്തുക്കളുമെത്തി. ഞായറാഴ്ച നറുക്കെടുത്ത ബമ്പര്‍ ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചശേഷം തിങ്കളാഴ്ച രാത്രിയിലാണ് ജയപാലന്‍ വിവരം പുറത്തുവിട്ടത്.

കൊച്ചുമകള്‍ വൈശിഖ എത്തിയതായിരുന്നു ജയപാലന്റെ ഇന്നലത്തെ ഏറ്റവും വലിയ സന്തോഷം. മകന്‍ വൈശാഖിന്റെ മകളാണ് വൈശിഖ. മരുമകള്‍ കാര്‍ത്തികയ്ക്ക് ആലപ്പുഴയില്‍ പോസ്റ്റ് ഓഫീസിലാണ് ജോലി. മൂന്നു വയസുകാരിയായ മകള്‍ വൈശിഖയും അമ്മയ്‌ക്കൊപ്പം ആലപ്പുഴയിലാണ് താമസം. കൊച്ചുമകളെ കളിപ്പിച്ചും സംസാരിച്ചും കഴിയുകയായിരുന്നു ഇന്നലെ മുഴുവന്‍. മുത്തച്ഛനൊപ്പം കളിയും ചിരിയുമായി വൈശിഖയും ആഹ്‌ളാദം പകര്‍ന്നു.

കോഴിക്കോട്ട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്‍ ഡോ. വിഷ്ണുവും ഇന്നലെ വീട്ടിലെത്തി. കുടുംബം മുഴുവന്‍ ഒന്നിച്ചതിന്റെ സന്തോഷത്തിലാണെന്ന് ജയപാലന്‍ പറഞ്ഞു.

ചോറ്റാനിക്കരയിലെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഭാര്യ മണിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. വൈകിട്ട് ഓട്ടോറിക്ഷയില്‍ ഓഫീസില്‍ വിടാന്‍ രാവിലെ തീരുമാനിച്ചെങ്കിലും അതിഥികള്‍ വന്നതോടെ വേണ്ടെന്നുവച്ചു. നാട്ടുകാരും കൂട്ടുകാരും സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളുമുള്‍പ്പെടെ ഇന്നലെ വീട്ടിലെത്തി. കോടീശ്വരനായതിന്റെ ഭാവമൊന്നുമില്ലാതെ എല്ലാവരെയും സ്വീകരിച്ചു. മരടിലേക്ക് ഭാഗ്യം കൊണ്ടുവന്നയാള്‍ എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ വിളിക്കുന്നതെന്ന് ജയപാലന്‍ പറഞ്ഞു.

ഏറെ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലന്‍ ആയിരുന്നു ആ ഭാഗ്യവാന്‍. ഈ മാസം പത്തിനെടുത്ത ടിക്കറ്റിലൂടെയാണ് ഓട്ടോ ഡ്രൈവറായ ജയപാലന്‍ കോടിപതിയായത്. ഈ അവസരത്തില്‍ ബമ്പറിലൂടെ 12 കോടി കയ്യില്‍ വന്നെങ്കിലും പഴയപോലെ ഓട്ടോ ഓടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജയപാലന്‍ പറഞ്ഞത്.

പണം എങ്ങനെ ചെലവാക്കണമെന്നതിനെക്കുറിച്ച് ധാരണയുണ്ട്. ആര്‍ഭാടമായി ജീവിക്കുന്നയാളല്ല ഞാന്‍. ഓട്ടോ ഓടിക്കുന്നത് തുടരണമെന്നാണ് ആഗ്രഹം. വന്ന വഴി മറക്കരുതല്ലോ. ഓട്ടോ ഓടിച്ചത് കൊണ്ടാണല്ലോ ഞാനീ ലോട്ടറി എടുത്തത്. അതുകൊണ്ട് തന്നെ ഈ തൊഴിലിനോട് നമ്മള്‍ കൂറുപുലര്‍ത്തണ്ടേ എന്നും ജയപാലന്‍ പറയുന്നു.

തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഇവിടെ നിന്നാണ് ജയപാലന്‍ ടിക്കറ്റെടുത്തത്. നേരത്തെ ഒമ്പതാം തിയതി 5000 രൂപയുടെ സമ്മാനം ഇദ്ദേഹത്തിന് അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാന്‍സി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറച്ച് കടമുണ്ട്. അത് തീര്‍ക്കണം. രണ്ട് സിവില്‍ കേസുണ്ട്. അതും തീര്‍ക്കണം. പിന്നെ മക്കളുണ്ട്. പെങ്ങള്‍മാര്‍ക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്നും ജയപാലന്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റസ്റ്ററന്റിൽനിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ  (1 hour ago)

സ്‌കൂളിൽ തീപിടിത്തം,  (1 hour ago)

10 ജില്ലകളിൽ മഴ  (1 hour ago)

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (6 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (6 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (6 hours ago)

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി  (7 hours ago)

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍  (7 hours ago)

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി  (7 hours ago)

കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍  (7 hours ago)

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (7 hours ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (8 hours ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (8 hours ago)

Malayali Vartha Recommends