Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി

22 SEPTEMBER 2021 08:43 AM IST
മലയാളി വാര്‍ത്ത

വയസാന്‍ കാലത്ത് ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് മരട് പൂപ്പനപ്പറമ്പില്‍ പി.ആര്‍. ജയപാലന്‍ സ്വപ്നത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. താന്‍ അനുഭവിച്ച വേദനയ്ക്കും ഒറ്റപ്പെടലിനുമെല്ലാം അന്ത്യം കുറിച്ചിരിക്കുകയാണ്. ജയപാലനെ കാണാന്‍ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും തിരക്കാണ്.

ഓട്ടോറിക്ഷ ഓടിക്കലിന് താത്കാലിക അവധി നല്‍കി കൊച്ചുമകളുമായി കളിച്ചും ചിരിച്ചും സന്തോഷമായി വീട്ടിലിരിക്കുകയായിരുന്നു കോടീശ്വരന്‍ ജയപാലന്‍ ഇന്നലെ. ഓണം ബമ്പറായ 12 കോടി നേടിയ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഇന്നലെ ബന്ധുക്കളും ഒട്ടേറെ സുഹൃത്തുക്കളുമെത്തി. ഞായറാഴ്ച നറുക്കെടുത്ത ബമ്പര്‍ ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചശേഷം തിങ്കളാഴ്ച രാത്രിയിലാണ് ജയപാലന്‍ വിവരം പുറത്തുവിട്ടത്.

കൊച്ചുമകള്‍ വൈശിഖ എത്തിയതായിരുന്നു ജയപാലന്റെ ഇന്നലത്തെ ഏറ്റവും വലിയ സന്തോഷം. മകന്‍ വൈശാഖിന്റെ മകളാണ് വൈശിഖ. മരുമകള്‍ കാര്‍ത്തികയ്ക്ക് ആലപ്പുഴയില്‍ പോസ്റ്റ് ഓഫീസിലാണ് ജോലി. മൂന്നു വയസുകാരിയായ മകള്‍ വൈശിഖയും അമ്മയ്‌ക്കൊപ്പം ആലപ്പുഴയിലാണ് താമസം. കൊച്ചുമകളെ കളിപ്പിച്ചും സംസാരിച്ചും കഴിയുകയായിരുന്നു ഇന്നലെ മുഴുവന്‍. മുത്തച്ഛനൊപ്പം കളിയും ചിരിയുമായി വൈശിഖയും ആഹ്‌ളാദം പകര്‍ന്നു.

കോഴിക്കോട്ട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്‍ ഡോ. വിഷ്ണുവും ഇന്നലെ വീട്ടിലെത്തി. കുടുംബം മുഴുവന്‍ ഒന്നിച്ചതിന്റെ സന്തോഷത്തിലാണെന്ന് ജയപാലന്‍ പറഞ്ഞു.

ചോറ്റാനിക്കരയിലെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഭാര്യ മണിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. വൈകിട്ട് ഓട്ടോറിക്ഷയില്‍ ഓഫീസില്‍ വിടാന്‍ രാവിലെ തീരുമാനിച്ചെങ്കിലും അതിഥികള്‍ വന്നതോടെ വേണ്ടെന്നുവച്ചു. നാട്ടുകാരും കൂട്ടുകാരും സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളുമുള്‍പ്പെടെ ഇന്നലെ വീട്ടിലെത്തി. കോടീശ്വരനായതിന്റെ ഭാവമൊന്നുമില്ലാതെ എല്ലാവരെയും സ്വീകരിച്ചു. മരടിലേക്ക് ഭാഗ്യം കൊണ്ടുവന്നയാള്‍ എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ വിളിക്കുന്നതെന്ന് ജയപാലന്‍ പറഞ്ഞു.

ഏറെ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലന്‍ ആയിരുന്നു ആ ഭാഗ്യവാന്‍. ഈ മാസം പത്തിനെടുത്ത ടിക്കറ്റിലൂടെയാണ് ഓട്ടോ ഡ്രൈവറായ ജയപാലന്‍ കോടിപതിയായത്. ഈ അവസരത്തില്‍ ബമ്പറിലൂടെ 12 കോടി കയ്യില്‍ വന്നെങ്കിലും പഴയപോലെ ഓട്ടോ ഓടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജയപാലന്‍ പറഞ്ഞത്.

പണം എങ്ങനെ ചെലവാക്കണമെന്നതിനെക്കുറിച്ച് ധാരണയുണ്ട്. ആര്‍ഭാടമായി ജീവിക്കുന്നയാളല്ല ഞാന്‍. ഓട്ടോ ഓടിക്കുന്നത് തുടരണമെന്നാണ് ആഗ്രഹം. വന്ന വഴി മറക്കരുതല്ലോ. ഓട്ടോ ഓടിച്ചത് കൊണ്ടാണല്ലോ ഞാനീ ലോട്ടറി എടുത്തത്. അതുകൊണ്ട് തന്നെ ഈ തൊഴിലിനോട് നമ്മള്‍ കൂറുപുലര്‍ത്തണ്ടേ എന്നും ജയപാലന്‍ പറയുന്നു.

തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഇവിടെ നിന്നാണ് ജയപാലന്‍ ടിക്കറ്റെടുത്തത്. നേരത്തെ ഒമ്പതാം തിയതി 5000 രൂപയുടെ സമ്മാനം ഇദ്ദേഹത്തിന് അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാന്‍സി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറച്ച് കടമുണ്ട്. അത് തീര്‍ക്കണം. രണ്ട് സിവില്‍ കേസുണ്ട്. അതും തീര്‍ക്കണം. പിന്നെ മക്കളുണ്ട്. പെങ്ങള്‍മാര്‍ക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്നും ജയപാലന്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends