രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി കണ്ടത് ചോരവാർന്ന് കിടക്കുന്ന സഹോദരനെ:- അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ
പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛന്റെയും സഹോദരന്റെയും അടിയേറ്റ് 38കാരൻ മരിച്ചത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ. സ്വർണ്ണ പണിക്കാരനായ കാത്താംപൊറ്റ പാട്ട സ്വദേശി രതീഷ് കുമാർ വര്ഷങ്ങളായി ജോലിക്ക് പോയിരുന്നില്ല, മദ്യപാനത്തിനും ലഹരിക്കും അടിമയായ യുവാവിനെ വീട്ടുകാർ പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയതിൽ രതീഷിന് കടുത്ത അമർഷമുണ്ടായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് അവിടെ ബഹളമുണ്ടാക്കി കോവിഡ് നെഗറ്റീവ് ആകുന്നതിന് മുമ്പുതന്നെ തന്നെ വീട്ടിലെത്തുകയായിരുന്നു.
പ്രായമായ അച്ഛനും അമ്മയും ഉള്ളതിനാൽ വീട്ടിൽ കയറുന്നത് അച്ഛൻ തടഞ്ഞു. പിന്നീട് സമീപത്തെ മറ്റൊരു വീട്ടിൽ രതീഷിനെ താമസിപ്പിച്ചു. നെഗറ്റീവായതോടെയാണ് അവിടെ നിന്നു തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിലെത്തിയത്. രതീഷ് വീട്ടിലെത്തുന്ന ദിവസങ്ങളിൽ വഴക്കു പതിവായതിനാൽ അയൽവാസികളാരും ഇതു ശ്രദ്ധിക്കുമായിരുന്നില്ല. കയ്യിൽ ഇപ്പോഴും കത്തി കരുതിയിരുന്ന രതീഷിനെ വീട്ടുകാർക്ക് ഭയമായിരുന്നു. നാട്ടുകാരുമായും സ്ഥിരം വഴക്കുകൂടിയിരുന്ന രതീഷ് സംഭവ ദിവസം അമ്മയെ തല്ലിയതിനെ തുടർന്നുണ്ടായ തർക്കവും അടിപിടിയുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പോലീസ് പറയുന്നത് ഇങ്ങനെ....
വസ്ത്രങ്ങളടങ്ങിയ ബാഗ് വച്ച ശേഷം വീട്ടിൽ നിന്നു പോയ രതീഷ് എട്ടരയോടെ തിരിച്ചെത്തി. മദ്യപിച്ചെത്തിയ രതീഷിന്റെ കയ്യിൽ കത്തിയുണ്ടായിരുന്നു. രതീഷിന്റെ ലഹരി ഉപയോഗവും മദ്യപാനവും മാറുന്നതിനായി വീട്ടുകാർ ഒരു മാസം പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണു അച്ഛനുമായും അമ്മ ദേവിയുമായും വഴക്കുണ്ടാക്കിയത്.
ഇവരെ തല്ലുകയും ചെയ്തു. തുടർന്ന് ബാലനെ കത്തി കൊണ്ടു കുത്താൻ ശ്രമിച്ചു. ഇതു തടയാൻ ബാലൻ കയ്യിലുണ്ടായിരുന്ന മുളവടികൊണ്ടും പ്രമോദ് മറ്റൊരു വടി കൊണ്ടും അടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി പ്രിയ ശബ്ദം കേട്ടു പുറത്തെത്തിയപ്പോൾ രതീഷ് വീണു കിടക്കുന്നതാണു കണ്ടത്. തലയിൽ നിന്നു രക്തം വരുന്നുണ്ടായിരുന്നു. ഉടൻ സഹോദരി പ്രജിതയെയും വിളിച്ചു വരുത്തി. ഇവരുടെ സഹായത്തോടെയാണു രതീഷിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ തന്നെ മരിച്ച രതീഷിന്റെ അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരൻ പ്രമോദിനെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha