Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി കണ്ടത് ചോരവാർന്ന് കിടക്കുന്ന സഹോദരനെ:- അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ

22 SEPTEMBER 2021 11:20 AM IST
മലയാളി വാര്‍ത്ത

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛന്റെയും സഹോദരന്റെയും അടിയേറ്റ് 38കാരൻ മരിച്ചത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ. സ്വർണ്ണ പണിക്കാരനായ കാത്താംപൊറ്റ പാട്ട സ്വദേശി രതീഷ് കുമാർ വര്ഷങ്ങളായി ജോലിക്ക് പോയിരുന്നില്ല, മദ്യപാനത്തിനും ലഹരിക്കും അടിമയായ യുവാവിനെ വീട്ടുകാർ പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയതിൽ രതീഷിന് കടുത്ത അമർഷമുണ്ടായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് അവിടെ ബഹളമുണ്ടാക്കി കോവിഡ് നെഗറ്റീവ് ആകുന്നതിന് മുമ്പുതന്നെ തന്നെ വീട്ടിലെത്തുകയായിരുന്നു.

പ്രായമായ അച്ഛനും അമ്മയും ഉള്ളതിനാൽ വീട്ടിൽ കയറുന്നത് അച്ഛൻ തടഞ്ഞു. പിന്നീട് സമീപത്തെ മറ്റൊരു വീട്ടിൽ രതീഷിനെ താമസിപ്പിച്ചു. നെഗറ്റീവായതോടെയാണ് അവിടെ നിന്നു തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിലെത്തിയത്. രതീഷ് വീട്ടിലെത്തുന്ന ദിവസങ്ങളിൽ വഴക്കു പതിവായതിനാൽ അയൽവാസികളാരും ഇതു ശ്രദ്ധിക്കുമായിരുന്നില്ല. കയ്യിൽ ഇപ്പോഴും കത്തി കരുതിയിരുന്ന രതീഷിനെ വീട്ടുകാർക്ക് ഭയമായിരുന്നു. നാട്ടുകാരുമായും സ്ഥിരം വഴക്കുകൂടിയിരുന്ന രതീഷ് സംഭവ ദിവസം അമ്മയെ തല്ലിയതിനെ തുടർന്നുണ്ടായ തർക്കവും അടിപിടിയുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പോലീസ് പറയുന്നത് ഇങ്ങനെ....

വസ്ത്രങ്ങളടങ്ങിയ ബാഗ് വച്ച ശേഷം വീട്ടിൽ നിന്നു പോയ രതീഷ് എട്ടരയോടെ തിരിച്ചെത്തി. മദ്യപിച്ചെത്തിയ രതീഷിന്റെ കയ്യിൽ കത്തിയുണ്ടായിരുന്നു. രതീഷിന്റെ ലഹരി ഉപയോഗവും മദ്യപാനവും മാറുന്നതിനായി വീട്ടുകാർ ഒരു മാസം പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണു അച്ഛനുമായും  അമ്മ ദേവിയുമായും വഴക്കുണ്ടാക്കിയത്.

ഇവരെ തല്ലുകയും ചെയ്തു. തുടർന്ന് ബാലനെ കത്തി കൊണ്ടു കുത്താൻ ശ്രമിച്ചു. ഇതു തടയാൻ ബാലൻ കയ്യിലുണ്ടായിരുന്ന മുളവടികൊണ്ടും പ്രമോദ് മറ്റൊരു വടി കൊണ്ടും അടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി പ്രിയ ശബ്ദം കേട്ടു പുറത്തെത്തിയപ്പോൾ രതീഷ് വീണു കിടക്കുന്നതാണു കണ്ടത്. തലയിൽ നിന്നു രക്തം വരുന്നുണ്ടായിരുന്നു. ഉടൻ സഹോദരി പ്രജിതയെയും വിളിച്ചു വരുത്തി. ഇവരുടെ സഹായത്തോടെയാണു രതീഷിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ തന്നെ മരിച്ച രതീഷിന്റെ അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരൻ പ്രമോദിനെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends