ബിരിയാണിയുടെ പേരിൽ വാക്കുതർക്കം, ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി തല്ലിച്ചതച്ചു

കേരളത്തിൽ തൊഴിൽ തേടി എത്തുന്ന അന്യസംസംസ്ഥാന തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരക്കാർക്ക് വൻ ഡിമാന്റാണ് ഇവിടെ. മാന്യമായ വേതനം കിട്ടുന്നതിനാൽ അവർ ഇവിടം വിട്ടുപോകാൻ മടിക്കുകയാണ്. അത് മുതലെടുത്ത് അവരെ ചൂഷണം ചെയ്യുകയാണ് ഇവിടുത്തെ മാന്യൻ എന്ന് നടിക്കുന്ന ചിലർ. തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരേ ക്രൂര മർദ്ദിച്ചവരിൽ രണ്ട് പേർ അറസ്റ്റിലായിരിക്കുകയാണ്.
തൊടുപുഴ മങ്ങാട്ടുകവലയിലെ അസം സ്വദേശിയായ ഹോട്ടൽ ജീവനക്കാരനായ നജ്രുൾ ഹക്ക് എന്ന അന്യസംസംസ്ഥാന തൊഴിലാളിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മങ്ങാട്ടുകവലയിലെ ഹോട്ടൽ മുബാറക്കിൽ ഞയറാഴ്ച്ചയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്നംഗസംഘമാണ് നജ്രുൾ ഹക്കിനെ മർദ്ദിച്ച് അവശനാക്കിയത്. മൂന്നംഗസംഘം നജ്രുൾ ഹക്കിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നു. ക്രൂരമായ മർദ്ദനമാണ് നജ്രുൾ ഹക്കിന് നേരിടേണ്ടിവന്നതെന്ന് പുറത്ത് വന്ന ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കഴിച്ച ശേഷം ബാക്കിയായ ഭക്ഷണം പാഴ്സൽ ചെയ്യാനായി ഇവർ ആവശ്യപ്പെട്ടു. അതോടൊപ്പം ഒരു ബിരിയാണി കൂടി സൗജന്യമായി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.
മർദ്ദനമേറ്റ അന്യസംസംസ്ഥാന തൊഴിലാളിയായ നൂർ ഷഹീൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ ആശുപത്രിൽ പ്രവേശിപ്പിച്ച സമയത്ത് അവിടെ എത്തി മർദ്ദിച്ച മൂന്നംഗസംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഈ പരാതി പിൻവലിച്ചതായാണ് അറിയാൻ കഴിയുന്നത്. മർദ്ദനത്തെ തുടർന്ന് കടുത്ത ശാരീരിക അസ്വസ്ഥതകളിലാണ് നജ്രുൾ ഹക്ക്.
തുടർന്ന് സ്വകാര്യ അശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ഇവിടെ എത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. കാഞ്ഞിരമറ്റം സ്വദേശിയുടെ നേതൃത്വത്തിലാണ് ഇയാളെ മർദ്ദിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ അസം സ്വദേശിയെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha






















