സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രത്യേകിച്ചു നമ്മുടെ സ്ത്രീ സമൂഹത്തിന്റെ അർഹതപ്പെട്ട ലിംഗ നീതിക്കും, സമത്വത്തിനും വേണ്ടി പോരാടുന്ന ജനാധിപത്യമഹിളാ പ്രസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്കും സേവനങ്ങളിലേക്കും നയിക്കാൻ സഖാവ് സുജാതയ്ക്ക് കഴിയട്ടെ ; പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നുവെന്ന് ജി സുധാകരൻ
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നുവെന്ന് ജി സുധാകരൻ.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം .പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നു. സഖാവിനെ അഭിനന്ദിക്കുന്നു.
ഹൃദയാഭിവാദ്യങ്ങൾ.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രത്യേകിച്ചു നമ്മുടെ സ്ത്രീ സമൂഹത്തിന്റെ അർഹതപ്പെട്ട ലിംഗ നീതിക്കും, സമത്വത്തിനും വേണ്ടി പോരാടുന്ന ജനാധിപത്യമഹിളാ പ്രസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്കും സേവനങ്ങളിലേക്കും നയിക്കാൻ സഖാവ് സുജാതയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു .
ഓണാട്ടുകര നിവാസിയായ സഖാവ് എൺപതുകളിൽ കേരളാ സർവകലാശാല സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന കാലത്തു ഞാനും സിൻഡിക്കേറ്റിൽ പൂർണ്ണ അംഗമായി ഉണ്ടായിരുന്നു.
തൊണ്ണൂറുകളിൽ അധികാര വികേന്ദ്രീകരണത്തിൻറ്റെ പ്രഖ്യാത രൂപമായിരുന്ന ജില്ലാ കൗൺസിലിൽ ആലപ്പുഴയുടെ ആദ്യത്തെ പ്രസിഡന്റായി എന്നെ പാർട്ടി നിയോഗിച്ചപ്പോൾ കൂടെ കൗൺസിലിൽ ഉണ്ടായിരുന്ന സമർത്ഥയായ കൗൺസിലറായിരുന്നു സഖാവ് സുജാത.
2004ൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്ക് വിജയിച്ചപ്പോൾ, അന്ന് പത്തനംതിട്ട ജില്ല കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൻടെ തെരെഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി ആയി ഞാൻ പ്രവർത്തിച്ചിരുന്നു.
ശ്രീ. രമേശ് ചെന്നിത്തലയായിരുന്നു അന്ന് എതിർ സ്ഥാനാർഥി. നല്ല ഒന്നാന്തരം പോരാട്ടമാണ് അന്ന് സഖാവ് സുജാതയും ഞങ്ങളും ഉൾപ്പെടുന്ന പാർട്ടി കാഴ്ചവെച്ചത്. ഇന്നത്തെ പാർട്ടി മീറ്റിങ്ങിനു ഇടയിലാണ് സഖാവ് വിളിച്ചു ഈ സന്തോഷകരമായ വിവരം അറിയിച്ചത്. ആശംസകൾ നേരുന്നു.
https://www.facebook.com/Malayalivartha