Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥാനത്തിന് കഴിയാത്ത തരത്തിൽ കേരളത്തെ വെട്ടി തമിഴ്നാട് മുന്നോട്ടു നീങ്ങി! മുല്ലപ്പെരിയാറിൽ പ്രളയ ഭീഷണിയെ ഉയർത്തി ജല കമ്മീഷൻ തീരുമാനമെടുത്തപ്പോൾ കേരളം എവിടെയായിരുന്നു?

17 OCTOBER 2021 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടെങ്കിലും മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം. ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥാനത്തിന് കഴിയാത്ത തരത്തിലാണ് കേരളത്തെ വെട്ടി തമിഴ്നാട് മുന്നോട്ടു നീങ്ങിയത്. ഒടുവിൽ സ്വന്തം നാടിനോടുള്ള തമിഴ്‌നാടിൻ്റെ പ്രതിബദ്ധത തന്നെ വിജയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ റൂൾ കർവാണ് കേന്ദ്ര ജല കമ്മീഷൻ നിശ്ചയിച്ചത്. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ പത്തുദിവസവും നിലനിർത്താവുന്ന പരമാവധി ജലനിരപ്പ് ആണ് റൂൾ കർവ്. ജലനിരപ്പ് ഇതിലും കൂടിയാൽ വെള്ളം തുറന്നുവിടേണ്ടിവരും.

വർഷത്തിൽ രണ്ടു തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയിൽ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നവിധത്തിലാണ് റൂൾ കർവ് അംഗീകരിച്ചിരിക്കുന്നത്. ഡാമിന്റെ ഷട്ടർ പ്രവർത്തന മർഗരേഖക്ക് അനുമതി നൽകി. ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ ധാരണ ആയെങ്കിലും ഇതിൽ കൃത്യമായൊരു നിർദേശം ജലകമ്മിഷൻ മുന്നോട്ടുവെച്ചിട്ടില്ല.

കോതമംഗലം സ്വദേശി ഡോ.ജോ ജോസഫ് നൽകിയ ഹർജിയിൽ മുല്ലപ്പെരിയാർ ഡാമിന് റൂൾ കർവ്, ഷട്ടർ പ്രവർത്തനമാർഗരേഖ എന്നിവ ഉണ്ടാക്കാനും ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും സുപ്രീംകോടതി മാർച്ച് 16-നാണ് ഉത്തരവിട്ടത്. കോവിഡ് അടച്ചിടൽമൂലം കേസ് പലതവണ മാറ്റിവെച്ചു. വെള്ളിയാഴ്ച കേസ് എടുത്തെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ടസമിതി ഒരാഴ്ചകൂടി ആവശ്യപ്പെട്ടു. 25നാണ് ഇനി കേസ് പരിഗണിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ജലകമ്മിഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. 425 പേജുള്ളതാണ് റിപ്പോർട്ട്. ഇതിലാണ് വർഷത്തിൽ രണ്ടു തവണ ജലനിരപ്പ് അനുസരിച്ച് വെള്ളം സംഭരിക്കാൻ നിർദ്ദേശം നൽകിയത്.

ജൂണ് പത്തുമുതൽ നവംബർ 30 വരെ ഉള്ളതാണ് പുതിയ റൂൾ കർവ്. ജൂണ് പത്തിന് 136 അടി വരെ വെള്ളം സംഭരിക്കാൻ കഴിയും. സെപ്റ്റംബർ പത്തിന് 140 അടിയാണ് പരിധി. സെപ്റ്റംബർ 20-ന് 142 അടിയിൽ ആണ് റൂൾ കർവ്. പിന്നെ ജലനിരപ്പ് താഴ്ത്തിയിരിക്കുന്നു. ഒക്ടോബർ പത്തിന് 138.5 അടി. നവംബറിൽ റൂൾ കർവ് വീണ്ടും ഉയർത്തി. നവംബർ 20-ന് 141 അടിയിലും 30-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ് നിശ്ചയിച്ചിരിക്കുന്നത്.

ജൂൺ മുതൽ നവംബർവരെ സെപ്റ്റംബർ 20നും നവംബർ 30നും പരമാവധി ജലനിരപ്പ് ആയ 142 അടി വരെ വെള്ളം സംഭരിക്കാൻ അനുവദിക്കുന്ന റൂൾ കർവിനെ കേരളം പലതവണ എതിർത്തെങ്കിലും ജലകമ്മിഷൻ പരിഗണിച്ചില്ല. പെരിയാറിന്റെ തീരത്തുള്ള ഇടുക്കി, ഇടമലയാർ ഡാമുകൾക്ക് അംഗീകരിച്ച റൂൾ കർവുപ്രകാരം ഒറ്റത്തവണ മാത്രമാണ് ജലനിരപ്പ് പരമാവധി ആക്കാൻ അനുമതിയുള്ളത്. ജലകമ്മിഷൻ തന്നെയാണ് ഈ റൂൾ കർവ് അംഗീകരിച്ചത്. എന്നാൽ പെരിയാർ തീരത്ത് തന്നെയുള്ള മുല്ലപ്പെരിയാർ ഡാമിൽ ഈ വ്യവസ്ഥ പാലിക്കാതെ രണ്ടു തവണ പരമാവധി ജലനിരപ്പിൽ വെള്ളം പിടിക്കാൻ അനുമതി നൽകുന്നതിനെയാണ് കേരളം എതിർത്തത്. പ്രളയത്തിന് കാരണമാവും എന്ന കേരളത്തിന്റെ വാദം ജലകമ്മിഷൻ അംഗീകരിച്ചില്ല. റൂൾ കർവ് നിലവിൽവന്നതോടെ തമിഴ്നാടിന് തോന്നിയ പോലെ ഇനി വെള്ളം സംഭരിക്കാൻ കഴിയില്ല. മുല്ലപ്പെരിയാറിൻെറ കാര്യത്തിൽ തമിഴ്നാട് കാണിക്കുന്ന ജാഗ്രത കാണിക്കാത്തതാണ് കേരളത്തിൽ എപ്പോഴും വിനയാകാറുള്ളത്. തമിഴ്നാട് കതിവശ്രദ്ധയോടെയാണ് മുല്ലപ്പെരിയാ ർ വിഷയത്തിൽ ഇടപെടാറുള്ളത്.

 

മുല്ലപ്പെരിയാർ വിഷയത്തിൽ ജലവിഭവ മന്ത്രിമാരായിരുന്ന പി ജെ ജോസഫും എൻ കെ പ്രേമചന്ദ്രനും മാത്രമാണ് കേരളത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മുമ്പ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇവരുടെ സംരക്ഷണ കവചത്തിന് അപ്പുറത്ത് നിന്നാണ് തമിഴ്നാട് കരുക്കൾ നീക്കിയത്. സുപ്രീം കോടതിയിലും മറ്റും തമിഴ്നാട് ജയിച്ചത് ഈ സാഹചര്യത്തിലാണ്. അല്ലെങ്കിലും മുല്ലപ്പെരിയാറിൻ്റെ കാര്യമൊന്നും ശ്രദ്ധിക്കാൻ കേരളത്തിന് സമയമില്ല. കേരളത്തിൻ്റെ താത്പര്യം മറ്റ് പലതിലുമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (13 minutes ago)

ഇനി ദളപതി യുഗം  (21 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (34 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends