ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹര്യത്തില്‍ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ, അരുവിക്കര, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാലക്കാട് ജില്ലയില്‍ പോത്തുണ്ടി, മലമ്പുഴ, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, പീച്ചി, വാഴാനി, പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ എന്നീ ഡാമുകളാണ് തുറന്നത്.കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.
നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ നിലവില്‍ 520 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇത് ഉടന്‍ തന്നെ 80 സെന്‍റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നെയ്യാര്‍ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായെന്നാണ് റിപ്പോര്‍ട്ട്. നെയ്യാര്‍ അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച രണ്ട് തവണയായി നാല് ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കി കളയാണ് തുടങ്ങിയിരുന്നു. . രാത്രിയോടെ എല്ലാ ഷട്ടറുകളും ഒന്നര മീറ്റര്‍ വീതം തുറന്നിട്ടുണ്ട്.പക്ഷെ ഉച്ചയോടെ 130 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ മഴ കുറയാത്തതിനാല്‍ സന്ധ്യയോടെയാണ് ഒന്നര മീറ്റര്‍ ഉയര്‍ത്തിയത്. 84.750 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോള്‍ 84.53 മീറ്ററാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ ഇരുന്നൂറിലേറെ മീറ്റര്‍ ക്യൂബ് വെള്ളം ഒഴുകി എത്തുന്നുണ്ട്.
നെയ്യാര്‍ വനമേഖലയിലെ അരുവികളും തോടുകളും നിറഞ്ഞൊഴുകുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. വനമേഖലയില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചതോടെ മണിക്കൂറില്‍ 20 സെന്‍റിമീറ്റര്‍ വെള്ളമാണ് ഉയരുന്നത്. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെന്‍റീമീറ്റര്‍ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.
കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍. ഡാം തുറക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. താഴ്ന്ന പ്രദേശത്തുനിന്ന് ആദ്യം ജനങ്ങളെ മാറ്റും. പ്രളയ സാധ്യതയില്ല. പഞ്ചായത്ത് തലത്തിൽ ജനകീയ യോഗങ്ങൾ വിളിക്കും. 2018ലും ഡാം തുറന്നപ്പോൾ അറിയിപ്പ് നൽകിയിരുന്നു. ഇത്തവണയും അതുണ്ടാകും. 2018ന് സമാനമായ സ്ഥിതിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പമ്പയാറിൽ ജലനിരപ്പ് ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചെങ്ങന്നൂർ പാണ്ടനാട് പല വീടുകളിലും വെള്ളം കയറി. മുൻകരുതലുകളുടെ ഭാഗമായി പലരും വാഹനങ്ങളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.
2018ല്‍ ഡാമുകള്‍ കൂട്ടത്തോടെ തുറത്തനിനാലാണ് വര്‍ കേരളം ഇന്നുവരെ കാണാത്ത വന്‍ പ്രളയം ഉണ്ടായത്. 2018ല്‍ ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതോടെ കേരളം പ്രളയത്തില്‍ മുങ്ങുകയായിരുന്നു.ഇപ്പോള്‍ ഈ 10 ഡാമുകള്‍ കൂടി തുറന്ന സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha