കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

കണ്ണൂർ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും ദുരൂഹത. വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ സംശയമുന്നയിച്ച് ബന്ധുക്കൾ രംഗത്ത് . വിലങ്ങാട് സ്വദേശി സിജോയുടെ മൃതദേഹമെന്ന സംശയത്തിൽ ബന്ധുക്കൾ.
2014ലാണ് സിജോയെ കാണാതായത്. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞാണു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്.വാണിയംപാറയിൽ നിന്നായിരുന്നു സിജോ വിവാഹം കഴിച്ചത് . സ്വാഭാവികമായും ചോദ്യമുണ്ടാകും പരാതി വൈകിയത് എന്താണെന്ന് ഇരുവീട്ടുകാരും അന്നു പറഞ്ഞത് സിജോ ഭാര്യവീട്ടിലാണെന്നു വിലങ്ങാട്ടെ വീട്ടുകാരും വിലങ്ങാടാണെന്നു ഭാര്യവീട്ടുകാരും കരുതി അതുകൊണ്ടാണ് പരാതി വൈകിയത് എന്നാണ്.
കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ലെന്നാണു 2021ൽ ഭാര്യ നിഖില മൊഴി നൽകിയത്. സിജോയെ തേടി വാളൂക്കിൽ എത്തിയപ്പോഴാണു അവിടെ ഇല്ലെന്ന കാര്യം അറിയുന്നതെന്നും നിഖില പറഞ്ഞു . സിജോയുടെ അമ്മ ത്രേസ്യാമ്മയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. പക്ഷെ അന്വേഷണ പുരോഗതിയൊന്നും ഇല്ലായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിലെ വസ്തു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























