ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

സൂക്ഷിക്കുക . ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത് . സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും മധ്യകേരളത്തിലെ എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലുമാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അലേര്‍ട്ട് പ്രഖ്യാപിക്കാത്ത ജില്ലകളിലും സ്ഥിതി അതീവ ഗൗരവകരമാണെന്നതാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരം ഇടങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും,
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചനാതീതമായി മാറുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം.കടല്‍ക്ഷോഭവും ശക്തമായ കാറ്റും കണക്കിലെടുത്ത് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇന്ന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിരമാലകളുടെ ഉയരം വര്‍ധിക്കാനും തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമാകാനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത കൈവിടരുത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും കടലിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കാനും ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
മഴയുടെ തീവ്രത വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം.ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ (ജൂണ്‍ 23) കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ വീണ്ടും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന മഴമുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നത് കാലവര്‍ഷം സംസ്ഥാനത്ത് പിടിമുറുക്കിയിട്ടുണ്ടെന്ന് തന്നെയാണ്.ഇതിന് പിന്നാലെ ജൂണ്‍ 25-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ചെറിയ ഇടവേളകളിലുണ്ടാകുന്ന ഈ മഴപ്പെയ്ത്ത് മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമോ എന്ന ആശങ്കയും ശക്തമാണ്.സംസ്ഥാനത്ത് ഈ വർഷം കാലവർഷം പരക്കെ ദുർബലമാണ്.ലോകത്തിലെ ഏറ്റവും മഴയുള്ള രണ്ട് മേഘാലയ ഗ്രാമങ്ങളായ മൗസിൻറാമിലും ചിറാപുഞ്ചിയിലും, മഴ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. ജൂൺ 21 ഞായറാഴ്ച ഒറ്റ ദിവസം കൊണ്ട് മൗസിൻറാമിൽ 53 സെന്റീമീറ്റർ മഴ പെയ്തു.ഇതേ കാലയളവിൽ ചിറാപുഞ്ചിക്ക് സമീപമുള്ള സ്ഥലത്ത് 47 സെന്റീമീറ്റർ മഴ പെയ്തു. എങ്കിലും ആയിരം കിലോമീറ്റർ പടിഞ്ഞാറ്, വിദർഭയിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നു.
ഇന്ത്യ ഒരേസമയം രണ്ട് സീസണുകളിലൂടെ കടന്നുപോകുന്നു.ജൂൺ 22 ന് ഈ വിചിത്രമായ പിളർപ്പ് മൂർച്ഛിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു.വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്.
https://www.facebook.com/Malayalivartha

























