Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .


ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

കൂട്ടിക്കലില്‍ മഴക്കെടുതിയില്‍ മരിച്ചത് 13 പേർ; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; ഉരുള്‍പൊട്ടല്‍ ദുരിതത്തില്‍ പെട്ടവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

17 OCTOBER 2021 05:57 PM IST
മലയാളി വാര്‍ത്ത

കോട്ടയം കൂട്ടിക്കലില്‍ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 11 പേര്‍ ഉരുള്‍പൊട്ടലിലും 2 പേര്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. കാവാലിയില്‍ കണ്ടെത്തിയ 6 മൃതദേഹങ്ങളും ഒരു കുടുംബത്തിലുള്ളവരുടേതാണ്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ ദുരിതത്തില്‍ പെട്ടവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി

ജില്ലയില്‍ ശനിയാഴ്ച രാവിലെ തുടങ്ങിയ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കെടുതിയില്‍ നിന്ന് ഇന്നു ഉച്ചയോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. എല്ലാ സൗകര്യവും ഒരുക്കി യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം നടത്തി.

ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലേക്ക് ഫയര്‍ഫോഴ്‌സിനെയും വിവിധ സേന അംഗങ്ങളെയും എത്തിച്ചാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയത്. തെരച്ചില്‍ ദുസ്സഹമായ സ്ഥലങ്ങളില്‍ ഹിറ്റാച്ചി എത്തിച്ചാണ് തിരച്ചില്‍ നടത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ ജില്ലയില്‍ കാണാതായ 13 പേരുടെയും മൃതദേഹം കണ്ടെത്തി.


11 പേര്‍ ഉരുള്‍പൊട്ടലിലും രണ്ടുപേര്‍ ഒഴുക്കില്‍പെട്ടുമാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ കാവാലിയിലെ ഒരു കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയത് ആണ് ഏറ്റവും വലിയ ദുരന്തമായത്. രാത്രി തന്നെ ഒറ്റപ്പെട്ടുപോയ ഒരുപാട് പേരെ രക്ഷിച്ചത് വന്‍ അപകടം ഒഴിവാക്കി. മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരികയാണ്.

മന്ത്രിമാരായ വി എന്‍ വാസവന്‍ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാശനഷ്ടം അടിയന്തരമായി കണക്കാക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

നിലവില്‍ മലയോരമേഖലയില്‍ ഫയര്‍ഫോഴ്‌സ് സുസജ്ജം ആണ്. ജില്ലയില്‍ അന്‍പതോളം ക്യാമ്ബുകളിലായി 1800 ഓളം ആളുകളാണ് കഴിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റണിയെ കൊലപ്പെടുത്തിയ കേസിലെ മകനായ...  (11 minutes ago)

സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ  (18 minutes ago)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് – കേരളത്തിന് മാതൃകയാകുമോ? പ്രളയാനന്തര യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കരുത്...!  (47 minutes ago)

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആദ്യമായി മലയാള സിനിമയിൽ....  (1 hour ago)

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം  (1 hour ago)

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും...  (1 hour ago)

ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്ത്....  (1 hour ago)

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...   (2 hours ago)

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും  (2 hours ago)

  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .  (2 hours ago)

ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...!  (2 hours ago)

തെരഞ്ഞെടുപ്പ്... മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...  (3 hours ago)

നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  (3 hours ago)

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്  (6 hours ago)

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (6 hours ago)

Malayali Vartha Recommends