കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും;നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു; കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിക്കുന്നതിന് മുന്നേയെടുത്ത വീഡിയോ ചങ്ക് തകർക്കുന്നു
കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും ... നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു... ഇടുക്കി ജില്ലയിൽ നിന്നും പുറത്തുവരുന്നത് ചങ്ക് തകർക്കുന്ന വിവരമാണ്. കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയാണ് ദുരന്തത്തിനു മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു കൊടുത്തത്.
തൊട്ടുപിന്നാലെ പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു മക്കളുടെയും ജീവനപഹരിക്കുകയായിരുന്നു. മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഫൗസിയ വിഡിയോയിൽ പകർത്തിയത് . ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരും വിഡിയോയില്‍ ഉണ്ട് . വിഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഉരുള്‍പൊട്ടലില്‍ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലാകുകയും ചെയ്തു .
തിരച്ചിലില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു . ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത് .ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത് മണിമലയാറ്റില്‍ നിന്നാണ് .
ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു . ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുകയാണ് .
https://www.facebook.com/Malayalivartha