Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

പ്രതീക്ഷിക്കും മുമ്പേ തിരിച്ചടി... അനില്‍കാന്ത് വിരമിക്കുമ്പോള്‍ ഡിജിപിയാകാമെന്ന് കാത്തിരുന്ന ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും പ്രതീക്ഷിക്കും മുമ്പേ അനില്‍കാന്തിന് രണ്ട് വര്‍ഷം നീട്ടിക്കൊടുത്തു; അനില്‍കാന്ത് കസേര ഉറപ്പിക്കുമ്പോള്‍ നിരാശരായി ഇരുവരും

25 NOVEMBER 2021 08:37 AM IST
മലയാളി വാര്‍ത്ത

ലോക്‌നാഥ് ബഹ്‌റയ്ക്ക് ശേഷം ആര് നല്ല പോലീസ് മേധാവിയാകുമെന്ന് കേരളം ചര്‍ച്ച ചെയ്തതാണ്. സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഡിജിപിയെ പാര്‍ട്ടിക്കും സര്‍ക്കാരിനും ആവശ്യമായിരുന്നു. അതില്‍ ലോക്‌നാഥ് ബഹ്‌റ നന്നായി വിജയിച്ചിരുന്നു. ബഹ്‌റ വിരമിച്ചപ്പോള്‍ പകരം ആര് എന്ന ചോദ്യം വന്നിരുന്നു. ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും ആകുമെന്ന് കരുതിയെങ്കിലും നറുക്ക് വീണത് അനില്‍ കാന്തിനാണ്.

പോലീസ് മേധാവിയായ അനില്‍കാന്ത് അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ മനസ് കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ട് വര്‍ഷം കൂടി അനില്‍കാന്തിന് കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് സ്ഥാനത്തുടര്‍ച്ച. ഡിജിപി റാങ്കിലുള്ള 2 ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയുടെ കസേര ലക്ഷ്യമിട്ടു നടത്തിയ ചേരിപ്പോരാണു ജനുവരിയില്‍ നല്‍കേണ്ട ഉത്തരവ് 2 മാസം മുന്‍പേ ഇറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിയും അനുകൂല ഘടകമായി.

 


അപ്രതീക്ഷിതമായിട്ടാണ് ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി ജൂലൈയില്‍ അനില്‍കാന്ത് എത്തിയത്, അതിനു 3 മാസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയച്ച പട്ടികയില്‍ ആദ്യ 4 സ്ഥാനക്കാര്‍ ഡിജിപി റാങ്കിലുള്ള അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരായിരുന്നു. സിന്‍ഹ പിന്‍വാങ്ങിയതോടെ 3 പേരായി. എന്നാല്‍, തച്ചങ്കരിക്കും സുധേഷിനുമെതിരായ ആരോപണങ്ങളും കേസുകളും സംബന്ധിച്ച വിവരങ്ങള്‍ അതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസ്‌സിക്കും ലഭിച്ചു. തച്ചങ്കരി അനുഭാവികള്‍ സുധേഷിനെതിരെയും മറുപക്ഷം തിരിച്ചും അയച്ചു കൊടുത്തതായിരുന്നു ഇവ.

ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോ വഴി വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്രം അംഗീകരിച്ചു പാനല്‍ മടങ്ങിയെത്തിയപ്പോള്‍ തച്ചങ്കരി പുറത്തായി. സുധേഷ് ഒന്നാമതും സന്ധ്യ രണ്ടാമതും അനില്‍കാന്ത് മൂന്നാമതുമായിരുന്നു. അതില്‍ നിന്നാണ് 7 മാസം മാത്രം സര്‍വീസ് ബാക്കിയുള്ള അനില്‍കാന്തിനെ മേധാവിയാക്കിയത്.

 



അനില്‍കാന്തിന് വെറും ഏഴുമാസമല്ലേ ഉള്ളൂ എന്ന് കരുതി ആശ്വസിച്ചിരുന്നപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബി. സന്ധ്യ സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്നു കരുതിയെങ്കിലും ചില കേസുകള്‍ കൈകാര്യം ചെയ്ത രീതി സര്‍ക്കാര്‍ താല്‍പര്യത്തിനു ചേര്‍ന്നില്ല. ജനുവരി 31 ന് അനില്‍കാന്ത് വിരമിക്കാനിരിക്കെ ആ കസേര ലക്ഷ്യമിട്ട് തച്ചങ്കരി, സുധേഷ്‌കുമാര്‍ അനുകൂലികള്‍ വീണ്ടും ചരടുവലി തുടങ്ങി.

ഇതോടെ ഇരുവര്‍ക്കുമെതിരായ കേസുകെട്ടുകള്‍ വീണ്ടും യുപിഎസ്‌സിയില്‍ എത്തി. ഇതു സര്‍ക്കാരിനു വീണ്ടും തലവേദനയാകുമെന്ന മുന്നറിയിപ്പു പാര്‍ട്ടി നേതൃത്വവും നല്‍കി. വിരമിച്ചാലും 2 വര്‍ഷത്തെ സര്‍വീസ് ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധിയാണ് അനില്‍കാന്തിന് തുണയായത്. അതോടെ ഇന്നലത്തെ മന്ത്രിസഭയില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനമെടുത്തു.

 



അതേസമയം 5 സംസ്ഥാനങ്ങളില്‍ ഡിജിപിമാരുടെ സേവനം നീട്ടി നല്‍കിയിട്ടുണ്ട്. പ്രകാശ് സിങ് കേസില്‍ 2018 ലും 2019 ലും സുപ്രീം കോടതി ആവര്‍ത്തിച്ച് ഉത്തരവിട്ട കാര്യമാണ് 2 വര്‍ഷ സര്‍വീസ് ഉറപ്പാക്കല്‍. പൊലീസ് മേധാവി പദവിയിലേയ്ക്ക് പരിഗണിക്കാന്‍ 6 മാസമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം, വിരമിച്ചാലും 2 വര്‍ഷം കാലാവധി നിര്‍ബന്ധമായും നല്‍കണം, അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റുന്നെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്തണം, അല്ലെങ്കില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന സത്യവാങ്മൂലം പൊലീസ് മേധാവി നല്‍കണം. ഇതെല്ലാമാണു കോടതി ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ തമിഴ്‌നാട്, ഹരിയാന, രാജസ്ഥാന്‍, യുപി, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്കു 2 വര്‍ഷം സര്‍വീസ് ഉറപ്പാക്കി ഉത്തരവിട്ടിരുന്നു. ഇതിന് പുറമേയാണ് അനില്‍ കാന്ത് സീറ്റുറപ്പിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്ടി പാക്ക് ചെയ്ത് പ്രവാസികൾ 3.4 ലക്ഷം പേർ നാട്ടിലേയ്ക്ക് ! 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം വൻ തിരിച്ചടി !!!  (6 minutes ago)

യുഎഇയിൽ ഇനി ബിരുദക്കാർക്ക് വിസയില്ല തൊഴിൽ വിപണിയിൽ പുതിയ നിയമങ്ങൾ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി  (10 minutes ago)

ചാക്കിലാക്കിയ നിലയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹഭാഗം  (17 minutes ago)

ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിനായി മുങ്ങിക്കപ്പലിലെത്തിയ മലയാളി വക്കം അബ്ദുൾ ഖാദർ എന്ന കേരളത്തിന്റെ ഭഗത് സിങ്!  (20 minutes ago)

സി പി എമ്മിനെ മുട്ടുകുത്തിക്കാൻ കുഞ്ഞികൃഷ്ണന്റെ പുസ്തകം ! ഇറങ്ങിയാൽ കത്തിക്കും ജീവനും ഭീഷണി കണ്ണൂരിൽ കലാപം  (25 minutes ago)

കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും; വയനാട് ദുരന്തബാധിതര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്നത് 178 വീടുകള്‍  (32 minutes ago)

മീശ പിരിച്ച് ന്യൂലുക്കില്‍ മോഹന്‍ലാല്‍  (41 minutes ago)

വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് സിപിഎം പ്രവര്‍ത്തകര്‍  (1 hour ago)

എല്ലാ ശനിയും അവധി വേണം; അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ തടസ്സപ്പെടും  (1 hour ago)

ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍  (1 hour ago)

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പാക്ക് ഇതിഹാസ താരത്തിന്റെ മകന്‍ പിടിയില്‍  (1 hour ago)

അമ്മയുടെ വാരിയെല്ല് ഒടിക്കാന്‍ കാരണം ഫെയ്‌സ്‌ക്രീം മാത്രമല്ലെന്ന് പൊലീസ്  (2 hours ago)

കല്‍പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍  (2 hours ago)

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (2 hours ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (3 hours ago)

Malayali Vartha Recommends