Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതീക്ഷിക്കും മുമ്പേ തിരിച്ചടി... അനില്‍കാന്ത് വിരമിക്കുമ്പോള്‍ ഡിജിപിയാകാമെന്ന് കാത്തിരുന്ന ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും പ്രതീക്ഷിക്കും മുമ്പേ അനില്‍കാന്തിന് രണ്ട് വര്‍ഷം നീട്ടിക്കൊടുത്തു; അനില്‍കാന്ത് കസേര ഉറപ്പിക്കുമ്പോള്‍ നിരാശരായി ഇരുവരും

25 NOVEMBER 2021 08:37 AM IST
മലയാളി വാര്‍ത്ത

ലോക്‌നാഥ് ബഹ്‌റയ്ക്ക് ശേഷം ആര് നല്ല പോലീസ് മേധാവിയാകുമെന്ന് കേരളം ചര്‍ച്ച ചെയ്തതാണ്. സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഡിജിപിയെ പാര്‍ട്ടിക്കും സര്‍ക്കാരിനും ആവശ്യമായിരുന്നു. അതില്‍ ലോക്‌നാഥ് ബഹ്‌റ നന്നായി വിജയിച്ചിരുന്നു. ബഹ്‌റ വിരമിച്ചപ്പോള്‍ പകരം ആര് എന്ന ചോദ്യം വന്നിരുന്നു. ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും ആകുമെന്ന് കരുതിയെങ്കിലും നറുക്ക് വീണത് അനില്‍ കാന്തിനാണ്.

പോലീസ് മേധാവിയായ അനില്‍കാന്ത് അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ മനസ് കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ട് വര്‍ഷം കൂടി അനില്‍കാന്തിന് കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് സ്ഥാനത്തുടര്‍ച്ച. ഡിജിപി റാങ്കിലുള്ള 2 ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയുടെ കസേര ലക്ഷ്യമിട്ടു നടത്തിയ ചേരിപ്പോരാണു ജനുവരിയില്‍ നല്‍കേണ്ട ഉത്തരവ് 2 മാസം മുന്‍പേ ഇറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിയും അനുകൂല ഘടകമായി.

 


അപ്രതീക്ഷിതമായിട്ടാണ് ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി ജൂലൈയില്‍ അനില്‍കാന്ത് എത്തിയത്, അതിനു 3 മാസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയച്ച പട്ടികയില്‍ ആദ്യ 4 സ്ഥാനക്കാര്‍ ഡിജിപി റാങ്കിലുള്ള അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരായിരുന്നു. സിന്‍ഹ പിന്‍വാങ്ങിയതോടെ 3 പേരായി. എന്നാല്‍, തച്ചങ്കരിക്കും സുധേഷിനുമെതിരായ ആരോപണങ്ങളും കേസുകളും സംബന്ധിച്ച വിവരങ്ങള്‍ അതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസ്‌സിക്കും ലഭിച്ചു. തച്ചങ്കരി അനുഭാവികള്‍ സുധേഷിനെതിരെയും മറുപക്ഷം തിരിച്ചും അയച്ചു കൊടുത്തതായിരുന്നു ഇവ.

ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോ വഴി വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്രം അംഗീകരിച്ചു പാനല്‍ മടങ്ങിയെത്തിയപ്പോള്‍ തച്ചങ്കരി പുറത്തായി. സുധേഷ് ഒന്നാമതും സന്ധ്യ രണ്ടാമതും അനില്‍കാന്ത് മൂന്നാമതുമായിരുന്നു. അതില്‍ നിന്നാണ് 7 മാസം മാത്രം സര്‍വീസ് ബാക്കിയുള്ള അനില്‍കാന്തിനെ മേധാവിയാക്കിയത്.

 



അനില്‍കാന്തിന് വെറും ഏഴുമാസമല്ലേ ഉള്ളൂ എന്ന് കരുതി ആശ്വസിച്ചിരുന്നപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബി. സന്ധ്യ സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്നു കരുതിയെങ്കിലും ചില കേസുകള്‍ കൈകാര്യം ചെയ്ത രീതി സര്‍ക്കാര്‍ താല്‍പര്യത്തിനു ചേര്‍ന്നില്ല. ജനുവരി 31 ന് അനില്‍കാന്ത് വിരമിക്കാനിരിക്കെ ആ കസേര ലക്ഷ്യമിട്ട് തച്ചങ്കരി, സുധേഷ്‌കുമാര്‍ അനുകൂലികള്‍ വീണ്ടും ചരടുവലി തുടങ്ങി.

ഇതോടെ ഇരുവര്‍ക്കുമെതിരായ കേസുകെട്ടുകള്‍ വീണ്ടും യുപിഎസ്‌സിയില്‍ എത്തി. ഇതു സര്‍ക്കാരിനു വീണ്ടും തലവേദനയാകുമെന്ന മുന്നറിയിപ്പു പാര്‍ട്ടി നേതൃത്വവും നല്‍കി. വിരമിച്ചാലും 2 വര്‍ഷത്തെ സര്‍വീസ് ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധിയാണ് അനില്‍കാന്തിന് തുണയായത്. അതോടെ ഇന്നലത്തെ മന്ത്രിസഭയില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനമെടുത്തു.

 



അതേസമയം 5 സംസ്ഥാനങ്ങളില്‍ ഡിജിപിമാരുടെ സേവനം നീട്ടി നല്‍കിയിട്ടുണ്ട്. പ്രകാശ് സിങ് കേസില്‍ 2018 ലും 2019 ലും സുപ്രീം കോടതി ആവര്‍ത്തിച്ച് ഉത്തരവിട്ട കാര്യമാണ് 2 വര്‍ഷ സര്‍വീസ് ഉറപ്പാക്കല്‍. പൊലീസ് മേധാവി പദവിയിലേയ്ക്ക് പരിഗണിക്കാന്‍ 6 മാസമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം, വിരമിച്ചാലും 2 വര്‍ഷം കാലാവധി നിര്‍ബന്ധമായും നല്‍കണം, അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റുന്നെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്തണം, അല്ലെങ്കില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന സത്യവാങ്മൂലം പൊലീസ് മേധാവി നല്‍കണം. ഇതെല്ലാമാണു കോടതി ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ തമിഴ്‌നാട്, ഹരിയാന, രാജസ്ഥാന്‍, യുപി, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്കു 2 വര്‍ഷം സര്‍വീസ് ഉറപ്പാക്കി ഉത്തരവിട്ടിരുന്നു. ഇതിന് പുറമേയാണ് അനില്‍ കാന്ത് സീറ്റുറപ്പിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (37 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (45 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (51 minutes ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (1 hour ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (1 hour ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (2 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (4 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (6 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (6 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (6 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends