Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പ്രതീക്ഷിക്കും മുമ്പേ തിരിച്ചടി... അനില്‍കാന്ത് വിരമിക്കുമ്പോള്‍ ഡിജിപിയാകാമെന്ന് കാത്തിരുന്ന ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും പ്രതീക്ഷിക്കും മുമ്പേ അനില്‍കാന്തിന് രണ്ട് വര്‍ഷം നീട്ടിക്കൊടുത്തു; അനില്‍കാന്ത് കസേര ഉറപ്പിക്കുമ്പോള്‍ നിരാശരായി ഇരുവരും

25 NOVEMBER 2021 08:37 AM IST
മലയാളി വാര്‍ത്ത

ലോക്‌നാഥ് ബഹ്‌റയ്ക്ക് ശേഷം ആര് നല്ല പോലീസ് മേധാവിയാകുമെന്ന് കേരളം ചര്‍ച്ച ചെയ്തതാണ്. സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഡിജിപിയെ പാര്‍ട്ടിക്കും സര്‍ക്കാരിനും ആവശ്യമായിരുന്നു. അതില്‍ ലോക്‌നാഥ് ബഹ്‌റ നന്നായി വിജയിച്ചിരുന്നു. ബഹ്‌റ വിരമിച്ചപ്പോള്‍ പകരം ആര് എന്ന ചോദ്യം വന്നിരുന്നു. ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും ആകുമെന്ന് കരുതിയെങ്കിലും നറുക്ക് വീണത് അനില്‍ കാന്തിനാണ്.

പോലീസ് മേധാവിയായ അനില്‍കാന്ത് അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ മനസ് കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ട് വര്‍ഷം കൂടി അനില്‍കാന്തിന് കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് സ്ഥാനത്തുടര്‍ച്ച. ഡിജിപി റാങ്കിലുള്ള 2 ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയുടെ കസേര ലക്ഷ്യമിട്ടു നടത്തിയ ചേരിപ്പോരാണു ജനുവരിയില്‍ നല്‍കേണ്ട ഉത്തരവ് 2 മാസം മുന്‍പേ ഇറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിയും അനുകൂല ഘടകമായി.

 


അപ്രതീക്ഷിതമായിട്ടാണ് ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി ജൂലൈയില്‍ അനില്‍കാന്ത് എത്തിയത്, അതിനു 3 മാസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയച്ച പട്ടികയില്‍ ആദ്യ 4 സ്ഥാനക്കാര്‍ ഡിജിപി റാങ്കിലുള്ള അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരായിരുന്നു. സിന്‍ഹ പിന്‍വാങ്ങിയതോടെ 3 പേരായി. എന്നാല്‍, തച്ചങ്കരിക്കും സുധേഷിനുമെതിരായ ആരോപണങ്ങളും കേസുകളും സംബന്ധിച്ച വിവരങ്ങള്‍ അതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസ്‌സിക്കും ലഭിച്ചു. തച്ചങ്കരി അനുഭാവികള്‍ സുധേഷിനെതിരെയും മറുപക്ഷം തിരിച്ചും അയച്ചു കൊടുത്തതായിരുന്നു ഇവ.

ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോ വഴി വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്രം അംഗീകരിച്ചു പാനല്‍ മടങ്ങിയെത്തിയപ്പോള്‍ തച്ചങ്കരി പുറത്തായി. സുധേഷ് ഒന്നാമതും സന്ധ്യ രണ്ടാമതും അനില്‍കാന്ത് മൂന്നാമതുമായിരുന്നു. അതില്‍ നിന്നാണ് 7 മാസം മാത്രം സര്‍വീസ് ബാക്കിയുള്ള അനില്‍കാന്തിനെ മേധാവിയാക്കിയത്.

 



അനില്‍കാന്തിന് വെറും ഏഴുമാസമല്ലേ ഉള്ളൂ എന്ന് കരുതി ആശ്വസിച്ചിരുന്നപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബി. സന്ധ്യ സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്നു കരുതിയെങ്കിലും ചില കേസുകള്‍ കൈകാര്യം ചെയ്ത രീതി സര്‍ക്കാര്‍ താല്‍പര്യത്തിനു ചേര്‍ന്നില്ല. ജനുവരി 31 ന് അനില്‍കാന്ത് വിരമിക്കാനിരിക്കെ ആ കസേര ലക്ഷ്യമിട്ട് തച്ചങ്കരി, സുധേഷ്‌കുമാര്‍ അനുകൂലികള്‍ വീണ്ടും ചരടുവലി തുടങ്ങി.

ഇതോടെ ഇരുവര്‍ക്കുമെതിരായ കേസുകെട്ടുകള്‍ വീണ്ടും യുപിഎസ്‌സിയില്‍ എത്തി. ഇതു സര്‍ക്കാരിനു വീണ്ടും തലവേദനയാകുമെന്ന മുന്നറിയിപ്പു പാര്‍ട്ടി നേതൃത്വവും നല്‍കി. വിരമിച്ചാലും 2 വര്‍ഷത്തെ സര്‍വീസ് ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധിയാണ് അനില്‍കാന്തിന് തുണയായത്. അതോടെ ഇന്നലത്തെ മന്ത്രിസഭയില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനമെടുത്തു.

 



അതേസമയം 5 സംസ്ഥാനങ്ങളില്‍ ഡിജിപിമാരുടെ സേവനം നീട്ടി നല്‍കിയിട്ടുണ്ട്. പ്രകാശ് സിങ് കേസില്‍ 2018 ലും 2019 ലും സുപ്രീം കോടതി ആവര്‍ത്തിച്ച് ഉത്തരവിട്ട കാര്യമാണ് 2 വര്‍ഷ സര്‍വീസ് ഉറപ്പാക്കല്‍. പൊലീസ് മേധാവി പദവിയിലേയ്ക്ക് പരിഗണിക്കാന്‍ 6 മാസമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം, വിരമിച്ചാലും 2 വര്‍ഷം കാലാവധി നിര്‍ബന്ധമായും നല്‍കണം, അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റുന്നെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്തണം, അല്ലെങ്കില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന സത്യവാങ്മൂലം പൊലീസ് മേധാവി നല്‍കണം. ഇതെല്ലാമാണു കോടതി ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ തമിഴ്‌നാട്, ഹരിയാന, രാജസ്ഥാന്‍, യുപി, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്കു 2 വര്‍ഷം സര്‍വീസ് ഉറപ്പാക്കി ഉത്തരവിട്ടിരുന്നു. ഇതിന് പുറമേയാണ് അനില്‍ കാന്ത് സീറ്റുറപ്പിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (5 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (5 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (6 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (6 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (7 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (8 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (8 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (10 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (15 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (15 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (15 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (16 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (16 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (16 hours ago)

Malayali Vartha Recommends