'21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണം...' പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുകയാണ്. തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പരാതി നൽകാനെത്തിയ പരാതിക്കാരനെ തന്നെ കമ്പിവേലിയിൽ കെട്ടിയിടുകയും വിലങ്ങണിയി ചെയ്തു എന്ന് തുടങ്ങിയ പരാതികളുമായാണ് ഇയാൾ കോടതിയെ സമീപിച്ചത് തന്നെ.
അതോടൊപ്പം തന്നെ നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോഴും കോടതി പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയായിരുന്നു. ഇന്ന് മോഫിയയുടെ മരണം കൂടി പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി ആരാഞ്ഞു.
കൂടാതെ മുൻപുണ്ടായ പരാതിയിൽ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്നതൊന്നും ആവർത്തിക്കില്ല, ആളുകൾ മരിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടുകയായിരുന്നു.
അതേസമയം, ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാര്‍ഥിനി മോഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സിഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചി ഈസ്റ്റ് ട്രാഫിക് കമ്മിഷ്ണറാണ് അന്വേഷണം നടത്തുക. സിഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മൊഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കുടുംബം വ്യക്തമാക്കി. സര്ക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഡിജിപി നടപടി സ്വീകരിച്ചത്. നീതി ലഭിക്കാൻ വൈകിയെങ്കിലും ഇതിൽ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാൻ. സമരത്തിനൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞ് കോൺഗ്രസ്സ് നേതാക്കൾ.
https://www.facebook.com/Malayalivartha

























