'സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഈ സർക്കാരിന്റെ കാലത്താണ് സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ ക്രമാതീതമായി വർധിച്ചത്. സർക്കാരും പാർട്ടിയും ഇവർക്ക് സംരക്ഷണ നൽകിയതാണ് കുറ്റകൃത്യം പെരുകാനുള്ള കാരണം....' ഇനിയെങ്കിലും സർക്കാർ കണ്ണു തുറക്കണമെന്ന് ഉമ്മൻചാണ്ടി

ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാര്‍ഥിനി മോഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സിഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചി ഈസ്റ്റ് ട്രാഫിക് കമ്മിഷ്ണറാണ് അന്വേഷണം നടത്തുക. സിഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മൊഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
അതേസമയം നീതി ലഭിക്കാൻ വൈകിയെങ്കിലും ഇതിൽ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാൻ. സമരത്തിനൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറയുകയായിരുന്നു കോൺഗ്രസ്സ് നേതാക്കൾ. ഇപ്പോഴിതാ സർക്കാരിനെ വിമർശിച്ച് ഉമ്മൻചാണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഈ സർക്കാരിന്റെ കാലത്താണ് സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ ക്രമാതീതമായി വർധിച്ചത്. സർക്കാരും പാർട്ടിയും ഇവർക്ക് സംരക്ഷണ നൽകിയതാണ് കുറ്റകൃത്യം പെരുകാനുള്ള കാരണം. ഇനിയെങ്കിലും സർക്കാർ കണ്ണു തുറക്കണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനായ സി.ഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തത് മൂന്ന് ദിവസമായി കോണ്‍ഗ്രസ് പൊലീസ് സ്‌റ്റേഷനില്‍ നടത്തിവന്ന സമരത്തെ തുടര്‍ന്നാണ്. പൊലീസിന്റെ ഇടപെടല്‍ തന്റെ മകള്‍ക്ക് സൃഷ്ടിച്ച വേദനയെപ്പറ്റി മോഫിയയുടെ ഉമ്മ തന്നെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞതും ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തവുമായിരുന്നു.
ഉത്രാ കേസ് ഉൾപ്പെടെ പല കേസുകളിലും ആരോപണവിധേയനായ ഈ ഉദ്യോഗസ്ഥനെ ഇക്കാലമത്രയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് സമരം ശക്തമാക്കിയതും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതും. സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഈ സർക്കാരിന്റെ കാലത്താണ് സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ ക്രമാതീതമായി വർധിച്ചത്. സർക്കാരും പാർട്ടിയും ഇവർക്ക് സംരക്ഷണ നൽകിയതാണ് കുറ്റകൃത്യം പെരുകാനുള്ള കാരണം.
ഇനിയെങ്കിലും സർക്കാർ കണ്ണു തുറക്കണം.
https://www.facebook.com/Malayalivartha

























