റോഡുകളും നടപ്പാതകളും കൈയേറി പ്രകടനങ്ങളും പ്രതിഷേധ പൊതുയോഗങ്ങളും നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളെ അനുവദിക്കരുത്;സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

മേലാൽ അതിന് അനുവദിക്കരുത്... സർക്കാരിന് വമ്പൻ നിർദേശം നൽകി ഹൈക്കോടതി.... മുട്ടിടിച്ച് സർക്കാർ.....റോഡുകളും നടപ്പാതകളും കൈയേറി പ്രകടനങ്ങളും പ്രതിഷേധ പൊതുയോഗങ്ങളും നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളെ അനുവദിക്കരുതെന്ന നിർദേശമാണ് സർക്കാരിന് ഹൈക്കോടതി നൽകിയിരിക്കുന്നത്.
മണ്ഡല, മകരവിളക്കു സീസൺ തുടങ്ങിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് തേടണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് കോടതിക്ക് നൽകിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് കോടതി സംഘടനകൾക്ക് പ്രതെയ്ക നിർദേശം നൽകിയത് .
രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും നടപ്പാതകൾ കൈയേരുന്നുണ്ട്. എന്നിട്ട് പരവതാനി വിരിച്ച് പൊതുയോഗങ്ങളും പ്രതിഷേധയോഗങ്ങളും നടത്തുന്നു . ഫുട്പാത്തുകളിൽ കസേരകളിട്ട് ഇത്തരം യോഗങ്ങൾ നടത്തുന്ന സമയം കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത് .
ഇത്തരം സാഹചര്യമുണ്ടാകരുതെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിക്കുകയുണ്ടായി .എന്നാൽ അധികൃതർ നടപ്പാതകളിലെ കൈയേറ്റം ഒഴിവാക്കാൻ നടപടിയെടുക്കുന്നില്ല. ഫുട്പാത്തുകൾ കടകളിലെ വില്പന സാധനങ്ങൾ നിരത്തി വയ്ക്കാനുള്ള ഇടമല്ല .
റോഡുകളിലും നടപ്പാതകളിലും താത്കാലിക പന്തൽ കെട്ടിയുള്ള യോഗങ്ങൾക്കും അനുമതി നൽകുന്ന സാഹചര്യമാണുള്ളത് . എന്നാൽ ഇവ അനുവദിക്കിരുതെന്നാണ് സുപ്രീംകോടതിയുൾപ്പെടെ നിർദ്ദേശം നൽകിയിട്ടുള്ളത് . പാതയോരങ്ങളിലെയും പൊതുവഴികളിലെയും അനധികൃത നിർമ്മാണങ്ങൾ നീക്കാനും വിധിയിൽ പറഞ്ഞിട്ടുണ്ട് .
റോഡുകളിലെയും പാതയോരങ്ങളിലെയും അനധികൃത പരസ്യബോർഡുകൾ നീക്കണമെന്ന് പലതവണ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട് .ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാർഗനിർദ്ദേശങ്ങളുമുണ്ട്. ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഡിവിഷൻബെഞ്ച് കുറ്റപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha


























