Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

പിടിച്ചുനില്‍ക്കാനാകുന്നില്ല... ഏതൊരു കൊലപാതകത്തിന്റേയും അവസാനം ഈയൊരു വേദന മാത്രം; സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ്കുമാറിന്റെ പിറന്നാള്‍ ഇന്ന്; ഭാര്യയുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനം കണ്ണീരില്‍ കുതിര്‍ന്ന് ശരീരത്തോടൊപ്പം എരിഞ്ഞടങ്ങി

04 DECEMBER 2021 08:04 AM IST
മലയാളി വാര്‍ത്ത

എന്തിനാണ് കൊലപാതകങ്ങള്‍ എന്ന ചോദ്യം ആഴത്തില്‍ ചോദിക്കുന്നതാണ് ഈ കൊലപാതകം. അത് കൊണ്ട് ആര്‍ക്കും ഒന്നും നേടാനാകില്ല. മറിച്ച് ദു:ഖം മാത്രമാണ് എപ്പോഴും സംഭവിക്കുക. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ്കുമാറിന്റെ കൊലപാതകം നാടിനെ മാത്രമല്ല കേരളത്തെ മൊത്തം കണ്ണീരിലാഴ്ത്തുകയാണ്.

ഇന്നാണ് സന്ദീപിന്റെ ജന്മദിനം. ആ ദിവസം അണിയാനായി ഭാര്യ സുനിത വാങ്ങിയ ചുവന്ന ഉടുപ്പ് അദ്ദേഹത്തിന് അണിയാനായില്ല. അവസാനം ആ ചിതയില്‍ സന്ദീപിന്റെ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം. അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും ഇന്നലെ ചാത്തങ്കേരിയിലെ വീട്ടിലുണ്ടായിരുന്നു.

 



എല്ലാവരുടേയും ചങ്ക് പിടയുന്നതായിരുന്നു സന്ദീപിന്റെ ജീവിതം. പ്രസവത്തെ തുടര്‍ന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. പിറന്നാളുകാരനു സമ്മാനമായി വാങ്ങിയ ഷര്‍ട്ടില്‍ സന്ദീപ് തിളങ്ങുന്നതു സ്വപ്നം കണ്ടുറങ്ങിയതാണ്. നിശ്ചലമായ ആ നെഞ്ചില്‍ ഷര്‍ട്ട് ഇങ്ങനെ ചേര്‍ത്തു വച്ചു സന്ദീപ് മടങ്ങുമ്പോള്‍ കുടുംബത്തിലും രാഷ്ട്രീയത്തിലും കണ്ണീര്‍ മാത്രമായി.

പാര്‍ട്ടിയായിരുന്നു സന്ദീപിന് എല്ലാമെല്ലാം. മരണത്തിനു തൊട്ടു മുന്‍പു വരെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു സന്ദീപ്. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനു ബന്ധുക്കള്‍ക്കൊപ്പം പെരിങ്ങര പൊലീസ് സ്‌റ്റേഷനിലായിരുന്നു വൈകിട്ട് ആറുവരെ. തിരക്കുകള്‍ ഒതുക്കി സായാഹ്നങ്ങള്‍ ചെലവിടുന്ന ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കില്‍ പതിവു പോലെ എത്തിയതാണ്.

 



വീട്ടില്‍ മൊബൈല്‍ ഫോണിനു റേഞ്ച് ഇല്ലാത്തതിനാല്‍ ഇവിടെയിരുന്നാണ് അത്യാവശ്യ ഫോണ്‍ വിളികളൊക്കെ നടത്തുന്നത്. അങ്ങനെ ഒരു ഫോണ്‍ വിളിയാണ് ഇടയ്ക്കു വച്ചു മുറിഞ്ഞത്. സന്ദീപിനേക്കാള്‍ 10 വയസ്സു കുറവാണ് കൊലപാതകത്തില്‍ അറസ്റ്റിലായ ജിഷ്ണുവിന്. അടുത്തടുത്ത താമസക്കാര്‍. എന്നും കാണുന്നവര്‍.

പ്രതികളെല്ലാം ചെറിയ പയ്യന്‍മാരായിരുന്നു. രാഷ്ട്രീയമായി ഇരു ചേരികളിലായതിനാല്‍ തമ്മിലുള്ള ഉരസല്‍ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ജിഷ്ണു കൂട്ടാളികളുമൊത്തു വരുമ്പോള്‍ പതിവ് വാക്കേറ്റമായിരിക്കാം സന്ദീപ് പ്രതീക്ഷിച്ചത്. പക്ഷേ, ബൈക്ക് ഉള്‍പ്പടെ സന്ദീപിനെ പത്ത് അടി താഴ്ചയുള്ള പാടത്തെ ചെളിയിലേക്ക് ജിഷ്ണു തള്ളിയിട്ടു. അരിശം തീരുംവരെ സന്ദീപിനെ കുത്തി. ഒപ്പം കൂട്ടാളികള്‍ കരയിലും വെള്ളത്തിലുമുണ്ടായിരുന്നു. വടിവാളും കഠാരയും എപ്പോഴും കയ്യില്‍ കരുതുന്നവരാണ് അക്രമി സംഘത്തിലുള്ളവരെന്നാണ് പൊലീസ് പറയുന്നത്. ഇതേ സംഘം ഈ വര്‍ഷം ഇത് മൂന്നാമത്തെ ക്രിമിനല്‍ കേസാണ് ഉണ്ടാക്കുന്നതെന്നും പൊലീസ് പറയുന്നു.

 



വല്ലാത്ത അന്തരീക്ഷമായിരുന്നു. ജിഷ്ണുവിന്റെ ബന്ധുവും സന്ദീപിന്റെ സന്തത സഹചാരിയുമായ രാകേഷാണ് ആദ്യം രക്ഷയ്ക്ക് എത്തിയത്. സംഘത്തിലൊരാള്‍ കൊടുവാളുമായി രാകേഷിനു നേരെ നീങ്ങിയപ്പോള്‍ ജിഷ്ണു തടഞ്ഞു. അതെന്റെ ബന്ധുവാണ്, കൊല്ലരുതെന്നു പറഞ്ഞു. ദാ അവിടെ വെട്ടിയിട്ടിട്ടുണ്ട്, വേണേല്‍ എടുത്തോണ്ടു പൊയ്‌ക്കോ, എന്ന് രാകേഷിനോടു പറഞ്ഞ ശേഷമാണ് ജിഷ്ണുവും സംഘവും കരുവാറ്റയിലേക്കും മറ്റ് ഒളിസങ്കേതങ്ങളിലേക്കും പോയത്.

ബൈക്കിലാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. എനിക്കു ശ്വാസം മുട്ടുന്നു, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നെല്ലാമാണ് അവസാനമായി സന്ദീപ് പറഞ്ഞത്. ആശുപത്രിയിലെത്തി 10 മിനിറ്റിനകം മരണം സംഭവിച്ചു. നെഞ്ചിലും പുറത്തും ഏറ്റ ആഴത്തിലുള്ള നാലു മുറിവുകളാണു പ്രധാനമായും മരണ കാരണം. മൊത്തം 18 മുറിവാണ് ശരീരത്തിലുള്ളത്.



വികാര നിര്‍ഭരമായ അന്തരീക്ഷത്തിലാണ് നാടും നാട്ടുകാരും സന്ദീപിന്റെ ശരീരം ഏറ്റുവാങ്ങിയത്. മുദ്രാവാക്യം വിളികള്‍ മുഴങ്ങുമ്പോഴും ആളുകള്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. അത്രയ്ക്ക് വേദനയായിരുന്നു നാടിന് സന്ദീപിന്റെ വേര്‍പാടുണ്ടാക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (20 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (38 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (50 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (2 hours ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (8 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (8 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends