കഞ്ചാവുലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമം; മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ, പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് പോലീസ്
കഞ്ചാവുലഹരിയിൽ സ്വന്തം സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിലായതായി റിപ്പോർട്ട്. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) പോലീസ് അറസ്റ്റു ചെയ്തത്.
ഇതിനുപിന്നാലെ പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുകയുണ്ടായി. 2020 സെപ്റ്റംബർ 14നാണ് സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാർ അന്ന് പറഞ്ഞത്. മൃതദേഹം തിടുക്കത്തിൽ സംസ്കരിക്കാൻ നീക്കം നടക്കുന്നതായി പൊലീസിനു ലഭിച്ച വിവരത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സംസ്ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കുമായുണ്ടായി. ഇതേതുടർന്ന് കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചതാണെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ തെളിയുകയുണ്ടായി. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.
അതേസമയം മകന്റെ മൃഗീയ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പൊലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാൻ ശ്രമിച്ച സിദ്ദിഖിന്റെ കഴുത്തിൽ പിടിച്ച മാതാവ് തള്ളി താഴേക്ക് ഇടുകയായിരുന്നു. ഇതിനിടെ നടന്ന പിടിവലിക്കിടെ നാദിറയുടെ ഷാൾ മകന്റെ കഴുത്തിൽ വീണു കിടന്നിരുന്നു. ഇതാണ് തൂങ്ങിമരണമെന്ന് പറയാൻ കാരണമായത്.
https://www.facebook.com/Malayalivartha