പള്ളിമുറ്റത്ത് ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു;അവരുടെ അലമാരയിൽ കണ്ട കാഴ്ച്ച അത്യന്തം അമ്പരപ്പിക്കുന്നത്; മരിച്ച ദിവസം രാവിലെയും അയല്‍ക്കാരോട് പറഞ്ഞത് ആ കാര്യം

പള്ളിമുറ്റത്ത് ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു.അവരുടെ അലമാരയിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്. ഒന്നര ലക്ഷം രൂപയിലേറെ രൂപയാണ് സമ്പാദിച്ചത്. ഇവർ മരിച്ചപ്പോൾ വീടു പരിശോധിച്ചവരാണ് തുക കണ്ടെത്തിയത്. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) വെള്ളിയാഴ്ച മരിച്ചു.
കുഴുവേലിപ്പടി മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചായിരുന്നു ഭിക്ഷാടനം നടത്തി കൊണ്ടിരുന്നത്. ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത് പള്ളികളിലൂടെയായിരുന്നു. മരിച്ച ദിവസം രാവിലെയും ഭക്ഷണം കഴിച്ചുവെന്ന് അയല്‍ക്കാരോട് വ്യക്തമാക്കി.
പുറത്തു കാണാതായപ്പോൾ അന്വേഷിച്ചു ചെന്നവരായിരുന്നു മുറിയില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുന്നതിനു മുന്നോടിയായി ഇൻക്വസ്റ്റ് നടത്താൻ ഒരുങ്ങുകയായിരുന്നു.അപ്പോഴായിരുന്നു മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പണം കണ്ടത്.
പൊലീസും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അസീസ് മൂലയില്‍, വാര്‍ഡംഗം എ.എസ്.കെ.സലീം തുടങ്ങിയവർ ചേർന്നായിരുന്നു പണം എണ്ണിയത്. 1,67,620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. ഐഷാബി അഞ്ചു വര്‍ഷമായി കുഴുവേലിപ്പടിയിലാണ് താമസം.ഐഷാബിയുടെ ഭര്‍ത്താവ് 35 വര്‍ഷം മുന്‍പു മരിച്ചിരുന്നു.
https://www.facebook.com/Malayalivartha