Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി... കാനവും പിണറായിയും പാഴൂര്‍ പടിപ്പുരയിലേക്ക് , എല്ലാം തകര്‍ത്ത് കോമത്ത് മുരളീധരന്‍

06 DECEMBER 2021 12:36 PM IST
മലയാളി വാര്‍ത്ത

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി. പാഴൂര്‍ പടപ്പുരയില്‍ മാത്രമല്ല കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജ്യോത്സ്യന്‍മാര്‍ക്കെല്ലാം ഇത് പ്രവചനത്തിന്റെ പൂക്കാലമാ ണ്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ് കഥയിലെ രംഗ വേദി.കോമത്ത് മുരളീധരന്‍ എന്ന സി പി എം നേതാവാണ് രംഗം കൊഴുപ്പിക്കാന്‍ രംഗത്തുള്ളത്. സി പി എമ്മുകാരനായ മുരളി അവരുമായി പിണങ്ങി സി പി ഐ യില്‍ ചേര്‍ന്നു. പിണറായിക്ക് പണി കൊടുക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന സി പി ഐ മുരളിയെ കിട്ടിയ പാടെ വരണമാല്യം ചാര്‍ത്തി. സി പി എം വിട്ടു വരുന്നവരെ സി പി ഐ യും തിരിച്ചും സ്വീകരിക്കരുതെന്ന പ്രഖ്യാപിത നയം നിലവില്‍ ഉള്ളപ്പോഴാണ് ഇപ്രകാരം സംഭവിച്ചത്. അതോടെ എം.വി.ജയരാജന്‍ പി ജയരാജന്‍ തുടങ്ങിയ നിലയ വിദ്വാന്‍മാര്‍ സിപിഐക്കെതിരെ അമിതാവേശത്തോടെ രംഗത്തിറങ്ങി.

പിണറായിയെ തെറി പറഞ്ഞിട്ടാണ് കോമത്ത് പോയിരിക്കുന്നത്. അങ്ങനെ പറയുന്ന ഒരാളെ സി പി ഐ സ്വീകരിച്ചത് ശരിയാണോ എന്ന ചോദ്യമാണ് സി പി എം ചോദിക്കുന്നത്.

 



തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കില്‍ ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ എന്നായിരുന്നു എം വി ജയരാജന്‍ വിമര്‍ശിച്ചത്. തളിപ്പറമ്പില്‍ വിളിച്ചുചേര്‍ത്ത് രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്. എം വി ജയരാജന്റെ വൃത്തികെട്ട വിമര്‍ശനങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്നാണ് സി പി ഐ പറയുന്നത്.

പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരുണ്ടായേക്കാം. എന്നാല്‍ അവര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്. ഒരു പാട് പേര്‍ തെറ്റ് തിരുത്തി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവര്‍ ദുര്‍ബലപ്പെട്ട് പോകും. പാര്‍ട്ടിക്ക് മുമ്പില്‍ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലത്. തളിപ്പറമ്പില്‍ പാര്‍ട്ടി വിട്ട് പോയ പലരും തിരിച്ച് വരാന്‍ ശ്രമിക്കുന്നുണ്ട്. മുരളിക്ക് ഇപ്പം തിരിച്ച് വരാന്‍ എളുപ്പമാണ് അങ്ങനെ ചെയ്തില്ലെങ്കില്‍ മുരളി ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എം വി രാഘവനടക്കം തെറ്റ് തിരുത്തിയിട്ടുണ്ടെന്നും ഇ പി വിവരിച്ചു.

 



സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ. ചിലര്‍ക്ക് ചിലരെ കുറ്റപ്പടുത്തിയാല്‍ മാത്രമേ പുറത്തേക്ക് പോകാന്‍ പറ്റു. ഗോവിന്ദന്‍ മാഷിന് മുരളിക്കെതിരെ വ്യക്തിപരമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. അങ്ങനെയുള്ളതല്ല ഈ പാര്‍ട്ടി ഘടന. അത്തരത്തിലുള്ള ശീലം പാര്‍ട്ടിക്കില്ല. ആന്തൂരിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചപ്പോഴാണ് മുരളിക്ക് ഉള്‍വിളിയുണ്ടായത്. സാജന്റെ കുടുംബത്തിനൊപ്പമായിരുന്നു പാര്‍ട്ടി. സാജന്റെ സ്വപ്നമായ കണ്‍വന്‍ഷന്‍ സെന്റര്‍ തുറക്കാന്‍ ഇടപെടത് പാര്‍ട്ടിയാണ്. ഇതിലെവിടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന് തെറ്റ് പറ്റിയതെന്നും എം വി ജയരാജന്‍ ചോദിച്ചു. ഒന്നും രണ്ടും ആളുകള്‍ പോയാല്‍ തകരുന്നതല്ല ഈ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് കണ്ണൂരിലെ സിപിഎമ്മിന് കോമത്ത് മുരളീധരന്‍ തളിപ്പറമ്പില്‍ തലവേദനയുണ്ടാക്കിയത്. പാര്‍ട്ടി പുറത്താക്കിയ മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരന്‍ അറുപതോളം പ്രവര്‍ത്തകരെകൂട്ടി സിപിഐയില്‍ ചേര്‍ന്നത് പ്രദേശത്ത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. മാന്ധംകുന്ന് പുളിപറമ്പ് മേഖലയിലടക്കം കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേര്‍ത്തത്.



നേരത്തെ കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ക്കുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ചെയര്‍ പേഴ്‌സണായിരുന്ന ശ്യാമള ടീച്ചറുടെ പിടിവാശിയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കല്‍ തുടങ്ങിയതെന്നും സിപിഎം വിട്ട കോമത്ത് മുരളീധരന്‍ പറഞ്ഞിരുന്നു. വ്യക്തിപൂ!ജ പിണറായിയുടെ പേരില്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും മുരളീധരന്‍ ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്.

ഇതാണ് യഥാര്‍ത്ഥ പ്രശനം. പിണറായിയ വിമര്‍ശിക്കുന്നവരെ വച്ചുപൊറുപ്പിക്കണോ എന്നതാണ് കാതലായ ചോദ്യം. അങ്ങനെയൊരു കാര്യം സി പി ഐ ചെയ്യുമ്പോള്‍ സി പി എമ്മിന് ഇങ്ങനെയല്ലാതെ വിമര്‍ശിക്കാന്‍ കഴിയുമോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (48 minutes ago)

Couple arrives with four-year-old child to buy cannabis  (54 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (57 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (1 hour ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (1 hour ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (4 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (7 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends