Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി... കാനവും പിണറായിയും പാഴൂര്‍ പടിപ്പുരയിലേക്ക് , എല്ലാം തകര്‍ത്ത് കോമത്ത് മുരളീധരന്‍

06 DECEMBER 2021 12:36 PM IST
മലയാളി വാര്‍ത്ത

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി. പാഴൂര്‍ പടപ്പുരയില്‍ മാത്രമല്ല കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജ്യോത്സ്യന്‍മാര്‍ക്കെല്ലാം ഇത് പ്രവചനത്തിന്റെ പൂക്കാലമാ ണ്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ് കഥയിലെ രംഗ വേദി.കോമത്ത് മുരളീധരന്‍ എന്ന സി പി എം നേതാവാണ് രംഗം കൊഴുപ്പിക്കാന്‍ രംഗത്തുള്ളത്. സി പി എമ്മുകാരനായ മുരളി അവരുമായി പിണങ്ങി സി പി ഐ യില്‍ ചേര്‍ന്നു. പിണറായിക്ക് പണി കൊടുക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന സി പി ഐ മുരളിയെ കിട്ടിയ പാടെ വരണമാല്യം ചാര്‍ത്തി. സി പി എം വിട്ടു വരുന്നവരെ സി പി ഐ യും തിരിച്ചും സ്വീകരിക്കരുതെന്ന പ്രഖ്യാപിത നയം നിലവില്‍ ഉള്ളപ്പോഴാണ് ഇപ്രകാരം സംഭവിച്ചത്. അതോടെ എം.വി.ജയരാജന്‍ പി ജയരാജന്‍ തുടങ്ങിയ നിലയ വിദ്വാന്‍മാര്‍ സിപിഐക്കെതിരെ അമിതാവേശത്തോടെ രംഗത്തിറങ്ങി.

പിണറായിയെ തെറി പറഞ്ഞിട്ടാണ് കോമത്ത് പോയിരിക്കുന്നത്. അങ്ങനെ പറയുന്ന ഒരാളെ സി പി ഐ സ്വീകരിച്ചത് ശരിയാണോ എന്ന ചോദ്യമാണ് സി പി എം ചോദിക്കുന്നത്.

 



തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കില്‍ ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ എന്നായിരുന്നു എം വി ജയരാജന്‍ വിമര്‍ശിച്ചത്. തളിപ്പറമ്പില്‍ വിളിച്ചുചേര്‍ത്ത് രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്. എം വി ജയരാജന്റെ വൃത്തികെട്ട വിമര്‍ശനങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്നാണ് സി പി ഐ പറയുന്നത്.

പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരുണ്ടായേക്കാം. എന്നാല്‍ അവര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്. ഒരു പാട് പേര്‍ തെറ്റ് തിരുത്തി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവര്‍ ദുര്‍ബലപ്പെട്ട് പോകും. പാര്‍ട്ടിക്ക് മുമ്പില്‍ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലത്. തളിപ്പറമ്പില്‍ പാര്‍ട്ടി വിട്ട് പോയ പലരും തിരിച്ച് വരാന്‍ ശ്രമിക്കുന്നുണ്ട്. മുരളിക്ക് ഇപ്പം തിരിച്ച് വരാന്‍ എളുപ്പമാണ് അങ്ങനെ ചെയ്തില്ലെങ്കില്‍ മുരളി ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എം വി രാഘവനടക്കം തെറ്റ് തിരുത്തിയിട്ടുണ്ടെന്നും ഇ പി വിവരിച്ചു.

 



സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ. ചിലര്‍ക്ക് ചിലരെ കുറ്റപ്പടുത്തിയാല്‍ മാത്രമേ പുറത്തേക്ക് പോകാന്‍ പറ്റു. ഗോവിന്ദന്‍ മാഷിന് മുരളിക്കെതിരെ വ്യക്തിപരമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. അങ്ങനെയുള്ളതല്ല ഈ പാര്‍ട്ടി ഘടന. അത്തരത്തിലുള്ള ശീലം പാര്‍ട്ടിക്കില്ല. ആന്തൂരിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചപ്പോഴാണ് മുരളിക്ക് ഉള്‍വിളിയുണ്ടായത്. സാജന്റെ കുടുംബത്തിനൊപ്പമായിരുന്നു പാര്‍ട്ടി. സാജന്റെ സ്വപ്നമായ കണ്‍വന്‍ഷന്‍ സെന്റര്‍ തുറക്കാന്‍ ഇടപെടത് പാര്‍ട്ടിയാണ്. ഇതിലെവിടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന് തെറ്റ് പറ്റിയതെന്നും എം വി ജയരാജന്‍ ചോദിച്ചു. ഒന്നും രണ്ടും ആളുകള്‍ പോയാല്‍ തകരുന്നതല്ല ഈ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് കണ്ണൂരിലെ സിപിഎമ്മിന് കോമത്ത് മുരളീധരന്‍ തളിപ്പറമ്പില്‍ തലവേദനയുണ്ടാക്കിയത്. പാര്‍ട്ടി പുറത്താക്കിയ മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരന്‍ അറുപതോളം പ്രവര്‍ത്തകരെകൂട്ടി സിപിഐയില്‍ ചേര്‍ന്നത് പ്രദേശത്ത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. മാന്ധംകുന്ന് പുളിപറമ്പ് മേഖലയിലടക്കം കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേര്‍ത്തത്.



നേരത്തെ കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ക്കുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ചെയര്‍ പേഴ്‌സണായിരുന്ന ശ്യാമള ടീച്ചറുടെ പിടിവാശിയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കല്‍ തുടങ്ങിയതെന്നും സിപിഎം വിട്ട കോമത്ത് മുരളീധരന്‍ പറഞ്ഞിരുന്നു. വ്യക്തിപൂ!ജ പിണറായിയുടെ പേരില്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും മുരളീധരന്‍ ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്.

ഇതാണ് യഥാര്‍ത്ഥ പ്രശനം. പിണറായിയ വിമര്‍ശിക്കുന്നവരെ വച്ചുപൊറുപ്പിക്കണോ എന്നതാണ് കാതലായ ചോദ്യം. അങ്ങനെയൊരു കാര്യം സി പി ഐ ചെയ്യുമ്പോള്‍ സി പി എമ്മിന് ഇങ്ങനെയല്ലാതെ വിമര്‍ശിക്കാന്‍ കഴിയുമോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (3 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (4 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (5 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends