വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണ്;ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത അവലോകന യോഗം ചേർന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണ്.ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത അവലോകന യോഗം ചേർന്നു.
യോഗത്തിൽ തളിപ്പറമ്പ മണ്ഡലത്തിലെ ടൂറിസം വികസനത്തിന് പൂർണ്ണ പിന്തുണ മന്ത്രി മുഹമ്മദ് റിയാസ് വാഗ്ദാനം ചെയ്തു. ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ബോട്ട് ജെട്ടി, വെള്ളിക്കീൽ ഇക്കോ പാർക്ക്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ചു.
തദ്ദേശ സ്ഥാപനങ്ങളും-ടൂറിസം വകുപ്പും ചേർന്നുകൊണ്ട് ഓരോ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസം സെന്ററുകൾ സ്ഥാപിക്കും.
പിൽഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം, ഫ്രീഡം സർക്യൂട്ട്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ മേഖലകളെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി തളിപ്പറമ്പിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രവും ജലഗതാഗത സംവിധാനവും, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീ കൃഷ്ണക്ഷേത്രം, നീലിയാർ കോട്ടം, ശ്രീ വൈദ്യനാഥ ക്ഷേത്രം, എന്നിവയുൾപ്പെടുത്തി പിൽഗ്രിം ടൂറിസം സെന്റർ നടപ്പാക്കും. 1910 ൽ പണികഴിപ്പിച്ച തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിൽ തളിപ്പറമ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന രീതിയിൽ ആളുകൾക്ക് കാണുവാനും, പഠിക്കുവാനും ഉള്ള സൗകര്യത്തോടു കൂടി ഹെറിറ്റേജ് ടൂറിസം കൂടി പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.
സ്വതന്ത്ര്യസമര ചരിത്രവും, മോറാഴ ഉൾപ്പെടെയുള്ള സമരചരിത്രം അനാവരണം ചെയ്യപ്പെടുന്ന ഫ്രീഡം സർക്യൂട്ട് പദ്ധതി വിഭാവനം ചെയ്യും.
ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള വെള്ളിക്കീൽ ഇക്കോ പാർക്കിന്റെ സമഗ്ര വികസനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കുട്ടികൾക്കുള്ള പാർക്ക്, മെഡിറ്റേഷൻ സ്പേസ്, നടപ്പാത, പെഡൽ ബോട്ട് സർവീസ്തുടങ്ങി മുഴുവൻ ആളുകൾക്കും സമയം ചെലവഴിക്കാനും ആസ്വദിക്കാനും പറ്റുന്ന തരത്തിൽ വെള്ളിക്കീൽ ഇക്കോ പാർക്കിനെ വികസിപ്പിക്കും.
https://www.facebook.com/Malayalivartha