Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സൈജു ചില്ലറ മുതലല്ല... സൈജു, സൈറ ബാനു ചാറ്റ് വിവരങ്ങള്‍ നിര്‍ണായകമാകുമെന്ന് സൂചന; സൈജു സിനിമക്കാര്‍ക്കും ലഹരി നല്‍കി; സൈജുവിന്റെ ലിങ്ക് വന്‍ സിനിമാക്കാരിലേക്ക് നീങ്ങിയാല്‍ പഴയതുപോലെ എല്ലാം ഇതോടെ തീരുമോയെന്ന ആശങ്ക

07 DECEMBER 2021 09:06 AM IST
മലയാളി വാര്‍ത്ത

മിസ് കേരള മത്സര ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചന്‍ ചില്ലറക്കാരനല്ല. സൈജുവിന്റെ മേഖല പല വമ്പന്‍മാരിലേക്കുമാണ് നീളുന്നത്. ആഴ്ചകളായി സൈജുവിനെ ചോദ്യം ചെയ്തിട്ടും തീരാത്തത്ര പേരുകളാണ് വരുന്നത്.

സിനിമാരംഗത്തെ പലര്‍ക്കും സ്ഥിരമായി ലഹരിമരുന്നു കൈമാറ്റം ചെയ്തിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പക്ഷേ, ഇവരുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിട്ടില്ലാത്തിനാല്‍ ലഹരി നല്‍കുകയല്ലാതെ അവരുടെ പാര്‍ട്ടികളില്‍ സൈജുവിനു പ്രവേശനമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് അനുമാനം.

 



ബെംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കു രാസലഹരി മരുന്ന് എത്തിച്ചിരുന്ന കോഴിക്കോട്ടെ സംഘത്തിന്റെ വിശദാംശങ്ങളും സൈജുവിന്റെ മൊഴികളിലുണ്ട്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചശേഷം സൈജു പ്രതിയായ മറ്റു ലഹരിക്കേസുകളില്‍ വിശദമായ അന്വേഷണം നടത്താനാണു െ്രെകംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ഈ കേസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കുന്നുണ്ട്. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ചാറ്റിങ്ങില്‍ നായാട്ടും തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. ഇതുസംബന്ധിച്ച വിശദമായ ചോദ്യം ചെയ്യലിനു പൊലീസിന് അവസരം ലഭിച്ചിരുന്നില്ല.



മോഡലുകള്‍ കൊല്ലപ്പെട്ട കേസിലൂടെ പുറത്തുവന്ന കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക കേസുകളായി അന്വേഷിക്കും. വാഹനാപകടക്കേസും ലഹരിമരുന്നു കേസും ഒരുമിച്ച് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിക്കുന്നതു പ്രതിഭാഗത്തിനു സഹായകരമാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

മോഡലുകളുടെ അപകടമരണത്തിനു വഴിയൊരുക്കിയ ഇടപെടലുകള്‍ നടത്തിയ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ മൊഴികളിലൂടെയാണു കൊച്ചിയിലെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ െ്രെകംബ്രാഞ്ചിനു ലഭിച്ചത്. സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്‌ലാറ്റ് അടക്കം ഇയാള്‍ ലഹരിമരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിച്ച നഗരത്തിലെ മൂന്നു ഫ്‌ലാറ്റുകളില്‍ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. പാര്‍ട്ടി നടത്തിയ ഫ്‌ലാറ്റുകളുടെ പേരുകളും പങ്കെടുത്തവരുടെ വിശദാംശങ്ങളും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.



സൈജുവിന്റെ പാര്‍ട്ടികളില്‍ പങ്കെടുത്ത 7 യുവതികള്‍ക്കും 10 യുവാക്കള്‍ക്കും എതിരെ ലഹരിക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിലുള്ള എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷനുകളിലാണു കേസുള്ളത്. ഇടുക്കി വെള്ളത്തൂവല്‍, മാരാരിക്കുളം പൊലീസ് സ്‌റ്റേഷനുകളിലും ഒാരോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ഓരോ കേസിലും സൈജുവിനെ അന്വേഷണസംഘത്തിനു കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ കഴിയും.

കേസിലെ പല പ്രതികളും അവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കി ഒളിവിലാണ്. ഇവരെ പിടികൂടി ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ചിലരുടെ ഒളിത്താവളങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്, വൈകാതെ അറസ്റ്റുണ്ടാവും. സൈജുവിന്റെ മൊഴി പുറത്തുവന്നതു മുതലാണു പലരും ഒളിവില്‍ പോയത്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയും.



സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്‌ലാറ്റ്, സലാഹുദീന്റെ ചിലവന്നൂരിലെ വാടക ഫ്‌ലാറ്റ്, സുനിലിന്റെ ഇടച്ചിറയിലെ ഫ്‌ലാറ്റ്, ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍, കാക്കനാട്ടെ സ്വകാര്യ ഹോട്ടല്‍, വയനാട് റിസോര്‍ട്ട്, മാരാരിക്കുളത്തെ റിസോര്‍ട്ട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടത്തിയതിന്റെ ദൃശ്യങ്ങള്‍ അടക്കം പൊലീസിനു സൈജുവിന്റെ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണു സൈജു ലഹരിമരുന്ന് എത്തിച്ചിരുന്നത്. ആ അന്വേഷണം ഇനി സിനിമാക്കാരിലേക്ക് നീങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (4 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (5 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (5 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (7 hours ago)

Malayali Vartha Recommends