രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിട്ടും നെറിക്കെട് കാണിച്ചു; നെട്ടോട്ടമോടി പെരിയാർ തീരത്തുള്ളവർ ;ആളിക്കത്തി കേരളം
രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു. എന്നിട്ടും യാതൊരു പരിഗണനയുംഇല്ലാതെ തമിഴ്നാടിന്റെ നെറിക്കേട്. കഴിഞ്ഞദിവസം മുല്ലപ്പെരിയാർ ഡാം തുറന്നു വിടുകയുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ പെരിയാർ തീരത്തുള്ളവർ വളരെയധികം കഷ്ടത അനുഭവിക്കുകയാണ്.
ഇപ്പോഴിതാ ഈ വിഷയം വളരെയധികം രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുകയാണ്.വണ്ടിപ്പെരിയാർ മേഖലയിൽ തമിഴ്നാടിന്റെ രാത്രികാല സ്പിൽവേ ഷട്ടർ ഉയർത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.പാർലമെന്റിൽ മുന്നിൽ പ്രതിഷേധിക്കാൻ ഒരുങ്ങി മന്ത്രിമാർ. പെരിയാർ തീരത്തെ ദുരിതം കാരണം പാർലമെന്റിൽ മുന്നിൽ പ്രതിഷേധിക്കാൻ മന്ത്രിമാർ ഒരുങ്ങുകയാണ്. ജോസ് കെ മാണിയും തോമസ് ചാഴിക്കാടൻ അടക്കമുള്ളവരാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. രാവിലെ 10 മണിക്ക് തന്നെ സമരം തുടങ്ങാനാണ് തീരുമാനം.
വള്ളക്കടവിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. റവന്യു ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി . വള്ളക്കടവ് കറുപ്പ് പാലത്തുവച്ചായിരുന്നു മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധം ശക്തമായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയിൽ എട്ടരയോടെ ഒൻപത് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് ഉയർത്തുകയായിരുന്നു . 120 സെന്റിമീറ്ററുകൾവീതം ഉയർത്തിയ ഷട്ടറുകൾവഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിട്ടത്.
തമിഴ്നാട് ഈ ചെയ്തത് വളരെയധികം അപകടകരവും പ്രതിഷേധാർഹമായ കാര്യം തന്നെയാണ്. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ് . അണക്കെട്ടിൽനിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തിൽ വെള്ളം കയറിയത്.പെരിയാർ തീരത്തെ വള്ളക്കടവ്, വികാസ്നഗർ, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളിൽ വെള്ളം കയറി.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ വെള്ളം ഒഴുകിയത്. പക്ഷേ , രാത്രി പത്തോടെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് അടക്കുകയും ചെയ്തു. എന്നാൽ മന്ത്രി പോലും അറിഞ്ഞിട്ടില്ല തമിഴ്നാടിന്റെ തുറന്നുവിടൽ പ്രക്രിയ . തുടർന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി.
രാത്രി ഒൻപതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തി സ്ഥതിഗതികൾ ചോദിച്ചു അറിയുകയുണ്ടായി. രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്നാട് അടക്കുക്കുകയുണ്ടായി പിന്നാലെ വീടുകളിൽനിന്ന് വെള്ളം ഇറങ്ങി.
മുന്നറിയിപ്പില്ലാതെ തമിഴ്നാട് വീണ്ടും രാത്രിയിൽ വെള്ളം തുറന്നുവിടുകയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിക്കുകയുണ്ടായി . ഇത് വേദനാജനകമാണെന്നും . പകൽ തുറന്നുവിടാൻ സൗകര്യമുണ്ടായിട്ടും രാത്രിയിൽ വൻതോതിൽ വെള്ളം തുറന്നുവിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ഇത് ജനാധിപത്യ നടപടികൾക്ക് വിരുദ്ധമാണ്. എല്ലായിടത്തും അറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. രാത്രി ഒൻപതേമുക്കാലോടെയാണ് മന്ത്രി വള്ളക്കടവിലെത്തിയത്.
https://www.facebook.com/Malayalivartha