അപകടകരമായ സാഹചര്യമാണ് മുല്ലപ്പെരിയാറില്‍;വേദനാജകം എന്ന മറുപടി പറഞ്ഞ് മന്ത്രി സ്വയം തൃപ്തിയടയുകയാണ്;വഖഫ് നിയമനത്തില്‍ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദുരൂഹമായ നിസംഗതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദുരൂഹമായ നിസംഗതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കെ റയിലിനെ കുറിച്ച് പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെ കുറിച്ച് മിണ്ടുന്നില്ല. അപകടകരമായ സാഹചര്യമാണ് മുല്ലപ്പെരിയാറില്‍. വേദനാജകം എന്ന മറുപടി പറഞ്ഞ് മന്ത്രി സ്വയം തൃപ്തിയടയുകയാണ്. വഖഫ് നിയമനത്തില്‍ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയാണ്.
ആരെയൊക്കെയോ തൃപ്തിപ്പെടുത്താ നുള്ള അജണ്ടകളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ഇങ്ങനെയാണെന്നു പറയാന്‍. ഒടുവില്‍ അതു നടത്തിയെടുക്കാനും പറ്റുന്നില്ല. ഹെല്‍ത്ത് പട്ടാള സര്‍വീസാണോ? ഒരു ആശുപത്രിയെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞാല്‍ എന്താണ് കുഴപ്പം? നിയമവിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണം. കെ റെയില്‍ ഉള്‍പ്പെടെയുള്ള അനാവശ്യ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്താണിത്ര ധൃതിയെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി കേൾക്കാൻ തയ്യാറാകുകയാണ് കേരളം. ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റമുണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടില്‍ യാതൊരു ആത്മാര്‍ത്ഥതയും നിയമ ലോകം പോലും കാണുന്നില്ല. സുപ്രിം കോടതി തങ്ങള്‍ക്കെതിരെ നിലപാട് എടുക്കണമെന്ന ആഗ്രഹവുമായാണ് കേരളം പരമോന്നത നീതിപീഠത്തിന് മുന്നിലെത്തുന്നതെന്ന തമാശ ഡല്‍ഹിയിലെ നിയമജ്ഞര്‍ ഏറ്റുപറയുന്നുണ്ട്.
വീഴ്ചകളുടെ ഘോഷയാത്ര തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുണ്ടായത്. മരംമുറിയുടെ കരുത്തില്‍ തന്നെ കേരളത്തിന്റെ ഒളിച്ചുകളി വ്യക്തമാണ്. ഒരു ചെറിയ ഉദ്യോഗസ്ഥന്റെ തലയില്‍ ചാരി സര്‍ക്കാര്‍ ഉന്നതര്‍ രക്ഷപ്പെടുകയായിരുന്നു.ചെറിയ മീനിനെതിരെ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha