Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്;കേരളത്തിലെ കോവിഡ് വ്യാപനവും മരണ സംഖ്യയും;കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ ബാധയും മരണവും കേരളത്തിലാണ്;പത്രക്കുറിപ്പ് പുറത്തിറക്കലല്ല കോവിഡ് പ്രതിരോധ പ്രവർത്തനമെന്ന് എന്നാണ് ഇനി ആരോ​ഗ്യവകുപ്പ് മനസിലാക്കുക? അതിനു വേണ്ടി എത്ര ജീവനുകളാണ് ഇനിയും കൊടുക്കേണ്ടി വരിക ?വിമർശനവുമായി സന്ദീപ് വചസ്പതി

08 DECEMBER 2021 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍....

ഗവര്‍ണറും ഇടപെടുന്നു... യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും

കോഴിക്കോട് വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

പരപ്പനങ്ങാടിയില്‍ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റീവ്...

കോട്ടയം മെഡിക്കല്‍ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി

ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.കേരളത്തിലെ കോവിഡ് വ്യാപനവും മരണ സംഖ്യയും.കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ ബാധയും മരണവും കേരളത്തിലാണ്;പത്രക്കുറിപ്പ് പുറത്തിറക്കലല്ല കോവിഡ് പ്രതിരോധ പ്രവർത്തനമെന്ന് എന്നാണ് ഇനി ആരോ​ഗ്യവകുപ്പ് മനസിലാക്കുക? അതിനു വേണ്ടി എത്ര ജീവനുകളാണ് ഇനിയും കൊടുക്കേണ്ടി വരിക ?

വിമർശനവുമായി സന്ദീപ് വചസ്പതി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. കേരളത്തിലെ കോവിഡ് വ്യാപനവും മരണ സംഖ്യയും. കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ ബാധയും മരണവും കേരളത്തിലാണ്. ഇന്നലത്തെ (07.12.21) കണക്ക് അനുസരിച്ച് രാജ്യത്ത് 93,733 കോവിഡ് രോഗികളാണ് ഉള്ളത്.

അതിൽ 40,728 രോഗികളേയും സംഭാവന ചെയ്തത് നമ്മുടെ കൊച്ചു കേരളമാണ്. ഒന്നാം നമ്പർ അല്ലേ? കോവിഡ് മരണത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളമാണ്. ഒരു ലക്ഷത്തോളം പേർ മരിച്ച മഹാരാഷ്ട്ര കഴിഞ്ഞാൽ 41,902 പേർ മരിച്ച കേരളമാണ് രണ്ടാമത്. അപ്പീൽ നൽകിയ മുപ്പതിനായിരത്തിലധികം മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടാനുണ്ട്. അങ്ങനെയായാൽ മരണസംഖ്യ എഴുപതിനായിരം കടക്കും .

കോവിഡിനെ ശക്തമായി പ്രതിരോധിച്ചു എന്നു മേനി പറയുന്ന സംസ്ഥാനത്താണ് ഇത്രയധികം പേർ മരിക്കുന്നത്. ഒന്നുകിൽ മികച്ചതെന്ന് നാം അവകാശപ്പെടുന്ന ചികിത്സാ സംവിധാനത്തിന് എന്തോ തകരാറുണ്ട്. അല്ലായെങ്കിൽ മേൽനോട്ടം വഹിച്ച സർക്കാർ സംവിധാനത്തിന് പാളിച്ച സംഭവിച്ചിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് സർക്കാർ അംഗീകരിച്ചേ മതിയാവൂ. ഈ തകരാർ മറച്ചു വെക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവർ പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്നത്.

പൊതുവേ മികച്ച പ്രതിരോധ സംവിധാനങ്ങളുള്ള കേരളത്തിന് എന്തുകൊണ്ടാണ് കോവിഡ് മരണം കുറച്ചു കൊണ്ടുവരാൻ കഴിയാത്തത്?
ഇവി‌ടെയാണ് സർക്കാർ സംവിധാനങ്ങളുടെ അലംഭാവവും കെടുകാര്യസ്ഥതയും വെളിവാകുന്നത്. കോവിഡ് ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിട്ടുള്ള ചികിത്സാ രീതിയാണ് ആന്റി ബോഡി തെറാപ്പി. (എല്ലാ രോഗികളിലും ഇത് സാധ്യമല്ലെങ്കിലും അടിയന്തിര ഘ‌ട്ടങ്ങളിൽ നൽകുന്ന ചികിത്സാരീതിയാണിത്.)

സ്വകാര്യ ആശുപത്രികൾ ആന്റിബോഡി തെറാപ്പി ഉൾപ്പടെയുള്ള ചികിത്സ നടത്തി രോ​ഗികളെ മരണത്തിൽ നിന്നും രക്ഷപെടുത്തുന്നുണ്ട്. ഇതേ ചികിത്സ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. താരതമ്യേന ചെലവ് കൂടിയ ഇതിന്റെ മരുന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. എന്നാൽ ഈ ചികിത്സ മെഡിക്കൽ കോളേജിലെത്തുന്ന വി.ഐ.പികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി സാധാരണക്കാരെ കൊലയ്ക്ക് കൊടുക്കുന്നതാണ്.

(മെഡിക്കൽ കോളേജിലേക്ക് എത്തുമ്പോഴേക്കും ഈ ചികിത്സ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് രോ​ഗി എത്തിക്കഴിഞ്ഞിട്ടുണ്ടാകും.) കോവിഡ് രണ്ടാം തരംഗ സമയത്ത് കേന്ദ്രസർക്കാർ നൽകിയ 2300ഓളം വയൽ മരുന്നാണ് ഉപയോ​ഗിക്കാതെ പൂഴ്ത്തിവച്ചത്. പിന്നീട് മാധ്യമങ്ങളിലൂടെ വാർത്തകൾ വന്ന ശേഷമാണ് 28 കോടിയുടെ ആ മരുന്ന് ഉപയോ​ഗിക്കാൻ സർക്കാർ തയ്യാറായത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം.

ആന്‍റിബോഡി തെറാപ്പി താലൂക്ക്-ജില്ലാ ആശുപത്രികളിലേക്കും വ്യാപകമാക്കാൻ പണമാണ് സംസ്ഥാന സർക്കാരിന് തടസമെങ്കിൽ ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ അനുവദിച്ച അഞ്ഞൂറ് കോടിയോളം രൂപ ഇവിടെയുണ്ട്. അതെടുത്ത് ആവശ്യത്തിന് മരുന്നു വാങ്ങി സാധാരണക്കാരന്റെ ജീവൻ രക്ഷിക്കണം. കൂടാതെ കോവിഡ് പ്രതിരോധ സാധനങ്ങൾ വാങ്ങാനായി കേന്ദ്രസർക്കാർ നൽകിയ ഫണ്ടിൽ 17 കോടിയോളം രൂപയും ബാക്കിയുണ്ട്.

ഇതൊന്നും എടുത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള മരുന്ന് വാങ്ങാതെ സർക്കാർ ദുരന്തകാലത്തെ പോലും കയ്യിട്ടു വാരാനുള്ള അവസരമായി കാണുകയാണ്. മൃതദേഹത്തിന്‍റെ പോക്കടിച്ച പൊലീസുകാരുള്ള നാ‌ടാണ് കേരളം. അപ്പോ പിന്നെ സർക്കാർ മാത്രമായി എന്തിന് നോക്കി നിൽക്കണം എന്ന ചിന്തയാണ് പിണറായി സർക്കാരിനെ ഭരിക്കുന്നത്.

കേന്ദ്ര സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ കയ്യിലുണ്ടായിട്ടും സാധാരണക്കാരന്‍റെ ജീവൻ രക്ഷിക്കാൻ അതുപയോഗിക്കാത്ത പിണറായി വിജയൻ സർക്കാർ സാധാരണക്കാരുടെ ജീവൻ പന്താടുകയാണ്. ദിവസവും കൃത്യമായി കോവിഡ് കണക്കുകൾ പുറത്തു വി‌ടാൻ ഒരു ക്ലാർക്ക് വിചാരിച്ചാൽ മതിയെന്ന് സർക്കാർ മനസിലാക്കണം. പത്രക്കുറിപ്പ് പുറത്തിറക്കലല്ല കോവിഡ് പ്രതിരോധ പ്രവർത്തനമെന്ന് എന്നാണ് ഇനി ആരോ​ഗ്യവകുപ്പ് മനസിലാക്കുക? അതിനു വേണ്ടി എത്ര ജീവനുകളാണ് ഇനിയും കൊടുക്കേണ്ടി വരിക?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (1 minute ago)

യുവാവ് മരിച്ച നിലയില്‍....  (25 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (45 minutes ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (1 hour ago)

നിപ പരിശോധനഫലം നെഗറ്റീവ്  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം  (2 hours ago)

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  (2 hours ago)

തോട്ടില്‍ വെള്ളപത ... വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി  (2 hours ago)

ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്കും  (3 hours ago)

സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം  (3 hours ago)

തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ  (3 hours ago)

രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (4 hours ago)

Malayali Vartha Recommends