കാഞ്ഞിരപ്പള്ളിൽ വീടിന് സമീപത്തെ വീപ്പയ്ക്കുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം ; അഞ്ചു മക്കളുള്ള ദമ്പതിമാർ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയെന്ന് നാട്ടുകാർ ; ദുരൂഹത നീക്കാൻ ഇൻക്വസ്റ്റ് നടപടികളുമായി പൊലീസ്

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ വീടിന് സമീപത്തെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് മക്കളുള്ള മാതാപിതാക്കൾ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് നാട്ടുകാർ ആരോപിച്ചു. ആരോഗ്യ സ്ഥിതി മോശമായ കുട്ടിയുടെ മാതാവിനെ ആശു പതിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ അസ്വാഭാവികമായി കേട്ട നാട്ടുകാർ വിവരം പ്രദേശത്തെ ആശാ വർക്കറെ അറിയിക്കുകയായിരുന്നു. തുടർന്ന് , ആശാ വർക്കർ വിവരം കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീപ്പയ്ക്കുള്ളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് അഞ്ച് കുട്ടികളാണ് ഉള്ളത്. ആറാമത് ജനിച്ച കുട്ടി യെ കൊലപ്പെടുത്തിയതാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ കാഞ്ഞിരപ്പളളി പൊലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം മാത്രമേ വിഷയത്തിൽ കൃത്യമായ നിലപാട് പറയാനാകൂ എന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.
https://www.facebook.com/Malayalivartha