മുഖ്യമന്ത്രിയുടെ മരുമകന്റെ നാട്ടില്‍ ലഹരിമരുന്നും ചുവന്ന തെരുവും സജീവമായിട്ടും പോലീസ് നിസഹായാവസ്ഥയില്‍.... കേരളം ഞെട്ടുന്ന വാര്‍ത്തയായിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാവുന്നു...
മുഖ്യമന്ത്രിയുടെ മരുമകൻെറ നാട്ടിൽ ലഹരിമരുന്നും ചുവന്ന തെരുവും സജീവമായിട്ടും പോലീസ് നിസഹായരാവുന്നു. കേരളം ഞ്ഞെട്ടുന്ന വാർത്തയായിട്ടും സർക്കാർ വിഷയത്തിൽ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. ലിവിംഗ് ടുഗ ദറിനെ തങ്ങൾക്ക് ഭയമാണെന്നാണ് പോലീസ് പറയുന്നത്.
നഗരത്തിലെ എരഞ്ഞിപ്പാലത്താണ് ലഹരിമരുന്നും ബലാൽസംഗങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒയാസിസ് കോംപൗണ്ടിലെ ലോഡ്ജിൽനിന്ന് കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് ആറോളം പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ഇതരസംസ്ഥാനക്കാരിയായ ഈ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിനു ലഭിക്കുന്നത്. തുടർപരിശോധനകളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലോഡ്ജുകളിൽ ലഹരിമരുന്നുവേട്ട നടത്തുകയും മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽനിന്ന് മലാപ്പറമ്പ് സ്വദേശി അക്ഷയെയും കണ്ണൂർ സ്വദേശി ജാസ്മിനെയും അറസ്റ്റും ചെയ്തത്.
മലബാറിൽ തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാനതൊഴിലാളികളായ പെൺ കുട്ടികളാണ് ചൂഷണത്തിന് വിധേയമാകുന്നത്. ജോലിക്കെന്ന വ്യാജേന അസം, മേഘാലയ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്ന പെൺകുട്ടികളെ പാളയം കേന്ദ്രീകരിച്ച് ശരീരവിൽപനയ്ക്ക് നിയോഗിക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപഭോക്താക്കൾ. പാളയം എന്നാൽ കോഴിക്കോട് നഗരഹൃദയമാണ്. മന്ത്രിമാർ ചീറിപായുന്ന സ്ഥലമാണിത്.
ഒരു ദിവസം എട്ടും പത്തും തവണ പീഡിപ്പിക്കപ്പെട്ടതായാണ് ഒയാസിസ് കോംപൗണ്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി മൊഴി നൽകിയത്. സ്വബോധത്തോടെ ഇത്രയും നേരം പിടിച്ചുനിൽക്കാൻ യുവതികൾക്ക് കഴിയില്ലെന്നതിനാൽ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകൾ നൽകുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ പെൺകുട്ടിയെ കൊണ്ടുവന്ന ഏജന്റുമാരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോൾ പത്തോളം ഏജന്റുമാരുടെ വിവരങ്ങളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്.
നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകകരിച്ചാണ് ശരീര വിൽപ്പന കൊഴുക്കുന്നത്. എരഞ്ഞിപ്പാലത്തെ നീലപ്പെയിന്റടിച്ച ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെൺകുട്ടികളെ വിതരണം ചെയ്യുന്നതെന്നു മൊഴി ലഭിച്ചിട്ടുണ്ട്. രണ്ടുതരത്തിൽ ഈ മാഫിയ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. കാസർകോട്, മലപ്പുറം, വയനാട് തുടങ്ങിയ മേഖലകളിൽനിന്ന് മലയാളി പെൺകുട്ടികളെ എത്തിക്കുന്നുണ്ട്. ഇതിനുപുറമെയാണ് ഇതരസംസ്ഥാനക്കാരായ പെൺകുട്ടികളെയും കൊണ്ടുവന്നത്. ഉത്തരേന്ത്യക്കാരിയായ ഡെന്റൽ ഡോക്ടറാണെന്നവകാശപ്പെടുന്ന പെൺകുട്ടി വരെ ഇവിടെയുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പകൽ മാത്രം, രാത്രി മാത്രം, പകലും രാത്രിയും എന്നിങ്ങനെയാണ് ശരീര വിൽപ്പന. പകൽ മാത്രമാണെങ്കിൽ ശരാശരി 4000 രൂപയാണ് ബംഗാളി പെൺകുട്ടിക്ക് ഇവരിട്ടിരിക്കുന്ന ‘വില’. ഇതിൽ 1000 രൂപ മലയാളി ഏജന്റിനു കിട്ടും. 1000 രൂപ ബംഗാളി ഏജന്റും വാങ്ങും. ബാക്കിയുള്ള 2000 രൂപ പെൺകുട്ടിക്കു ലഭിക്കും. ഡെന്റൽ ഡോക്ടറെന്നു പറയുന്ന പെൺകുട്ടിയുടെ ഡേ–നൈറ്റ് സർവീസിനു വാങ്ങുന്നത് 45,000 രൂപയാണ്.
മലയാളി ഏജന്റ് ഗൂഗിൾപേ വഴിയാണ് പണം കൈപ്പറ്റുന്നത്. ഈ പണം എടിഎം വഴി പിൻവലിക്കും. നോട്ടുകളായാണ് പെൺകുട്ടിക്കു നൽകുക. പൊലീസിനു പണമിടപാടുകൾ പിന്തുടർന്ന് ആരെയും പിടികൂടാൻ കഴിയില്ലെന്നതാണ് ഏജന്റുമാരുടെ ഉറപ്പ്. ഇവർക്ക് നേരിട്ട് പണമിടപാടുകളില്ല.
ലഹരി മരുന്നുകൾ വൻതോതിലാണ് ഇവിടെ ചിലവഴിക്കുന്നത്.ഇവിടെ ബലാൽസംഗത്തിന്റെ ഇരയാകുന്ന പെൺകുട്ടികളെല്ലാവരും ഇപ്പോൾ മയക്കുമരുന്നിന് അടിമകളാണ്. പെൺകുട്ടികൾ വേദന അറിയാതിരിക്കാനും അവരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കാനുമാണ് എംഡിഎംഎ അടക്കമുള്ള ലഹരികൾ നൽകുന്നത്. ലഹരിമരുന്നുകളുടെ വിതരണക്കാർക്ക് ഇതോടെ കോഴിക്കോട്ട് പുതിയൊരു വിപണി കൂടി തുറന്നുകിട്ടുകയും ചെയ്തു.
നഗരത്തിൽ ലിവിങ് ടുഗദർ എന്ന പേരിലാണ് പലരും മുറിയെടുക്കുന്നതെന്ന് പോലീസ് പറയുന്നു. പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാമെന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് അടക്കം യുവതികളെ കേരളത്തിൽ എത്തിച്ചു ചൂഷണത്തിന് ഇരയാക്കുന്നത്. പൊലീസ് പരിശോധന നടത്തി പിടികൂടിയാലും ലിവിങ് ടുഗദർ എന്ന പേരു പറഞ്ഞു സംഘങ്ങൾ നിയമ നടപടിയിൽനിന്നു രക്ഷപ്പെടുകയാണ് പതിവ്. കോടതിയിൽ ഹാജരാക്കുമ്പോഴും ഇതു തന്നെ അവർ ആവർത്തിക്കും. അതോടെ നിയമപരമായ നടപടികളിൽ നിന്നും രക്ഷപെടാനാവും.
കഴിഞ്ഞ ദിവസം, അസം സ്വദേശിയായ യുവതി പീഡനത്തിനിരയായ അതേ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. 7 പേരെ കസ്റ്റഡിയിലും എടുത്തു. എന്നാൽ തങ്ങൾ ലിവിങ് ടുഗർ ബന്ധം തുടരുന്നവരാണെന്നു പിടിയിലായ ഏഴു പേരും സ്റ്റേഷനിൽ മൊഴി നൽകി. പരാതിയില്ലെന്ന് അറിയിച്ചതോടെ സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. നിലവിൽ ലഹരിമരുന്ന് റെയ്ഡുകൾ മാത്രമേ പൊലീസിനു നടത്താൻ കഴിയുകയുള്ളൂ.
കോഴിക്കോട്ടെ ഹോട്ടലുകൾ, ബ്യൂട്ടി പാർലറുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലേക്ക് ഉത്തരേന്ത്യയിൽനിന്നും ബംഗ്ലദേശിൽനിന്നും യുവതികളെ കടത്തിക്കൊണ്ടു വരുന്നതു നിർബാധം തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ്ത തത്കാലം ഇതിലൊന്നും ഇടപെടുന്നില്ല. അദ്ദേഹത്തിന് അതിനുള്ള സമയമില്ലെന്നതാണ് സത്യം . "
https://www.facebook.com/Malayalivartha