'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജൻ മാസ്‌ക് വലിച്ചൂരാൻ നോക്കല്ലേ;ഈ കുശലങ്ങൾ ചോദിക്കാൻ മകൻ ഇനിയില്ലമാതാപിതാക്കളുമായി പിറന്നാൾ ആഘോഷിച്ച് നാലാം ദിവസം മരണം;അവസാനമായി കണ്ടത് ആ ദിവസത്തിൽ;വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മകന്റെ വിയോഗ വാർത്ത;ദുഃഖം കടിച്ച് പിടിച്ച് അമ്മയും ;പ്രദീപിന്റെ മരണം നൊമ്പരമാകുമ്പോൾ

രാജ്യം വളരെയധികം ദുഃഖത്തിലാണ്.... സംയുക്ത സേനാ മേധാവി യുടെയും സൈനികരുടെയും മരണത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് അവരുടെ ഉറ്റവർ തന്നെയാണ്. ഇപ്പോളിതാ മലയാളി സൈനികന്റെ വീട്ടിൽ നിന്നുള്ള വിവരങ്ങളും ബിപിൻ റാവത്തിന്റെ ബന്ധുക്കളുടെ പ്രതികരണവും ഒക്കെഅത്യന്തം വേദനാജനകം തന്നെയാണ്.
ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഒരു മലയാളി സൈനീകനും മരിച്ചു എന്നത് അത്യന്തം വേദനാജനകമായ വാർത്തയായിരുന്നു. എന്നാൽ ആ വീട്ടിൽ അച്ഛന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല തന്റെ മകൻ മരിച്ചെന്ന വിവരം. വ്യോമസേനാ ഫ്‌ളൈറ്റ് ഗണ്ണറായ പ്രദീപ് കുമാർ ഇനി തന്നെകാണാൻ എത്തില്ലെന്നത് അച്ഛന് വിശ്വസിക്കാൻ കഴിയുന്നില്ല.
വീട്ടിൽ സജ്ജമാക്കിയ വെന്റിലേറ്ററിൽ കഴിയുകയാണ് രാധാകൃഷ്ണൻ. അദ്ദേഹം ഇപ്പോഴും തന്റെ മകനെവിടെ എന്ന് അന്വേഷിക്കുകയാണ്. പ്രദീപിന്റെ അമ്മയാകട്ടെ സകലവും കടിച്ചു പിടിച്ചുനിൽക്കുന്നു . പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദീപിന്റെ ഇരുനില വീടിനുള്ളിൽ ആരെയും പ്രവേശിപ്പിക്കില്ല. അച്ഛന് മകന്റെ വേർപാട് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.
വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം പ്രദീപ് അച്ഛനോട് പറയുന്നത് 'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജൻ മാസ്‌ക് വലിച്ചൂരാൻ നോക്കല്ലേ എന്നൊക്കെയാണ്. എന്നും പതിവായിട്ടും വിളിക്കുന്നത് മുടങ്ങിയപ്പോൾ ബുധനാഴ്ച രാത്രിമുതൽ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ഭാര്യ കുമാരിയോട് മകനെ കുറിച്ച് ചോദിച്ചു തുടങ്ങി , പ്രദീപ് മോന്റെ വിളി വന്നില്ലല്ലോ എന്ന അച്ഛന്റെ ചോദ്യത്തിന് വ്യാഴാഴ്ച രാവിലെ ബന്ധുക്കളെല്ലാം ചേർന്ന് മറുപടി നൽകി.
മകൻ ഇനി തിരിച്ചു വരില്ലെന്ന്. പ്രദീപിന് അവസാനമായി അന്ത്യാഞ്ജലി നൽകാൻ എല്ലാവരും കാത്തിരിക്കുന്നു . . അപകടവിവരമറിഞ്ഞ് ബുധനാഴ്ചതന്നെ കോയമ്പത്തൂരിലേക്കു പ്രദീപിന്റെ സഹോദരൻ പ്രസാദ് യാത്ര തിരിച്ചു. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും ഏഴും രണ്ടും വയസ്സുള്ള രണ്ടുമക്കളും കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിലുണ്ട് . ശ്രീലക്ഷ്മിയുടെ അച്ഛനും കോയമ്പത്തൂരിൽ എത്തി. വീട്ടിലേക്കെത്തുന്നവരെല്ലാം ഗേറ്റിനു സമീപത്തെ മറ്റൊരു ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുന്നുണ്ട് .
തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്. ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അന്ന് പ്രദീപ് നാട്ടിലെത്തിയിരുന്നു . അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തിട്ടാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ആഘോഷം കഴിഞ്ഞതിന്റെ നാലാം ദിവസമാണ് അപകടം.
ഊട്ടിയിൽ ഹെലികോപ്റ്റർ അപകടമുണ്ടായതായി കേട്ടതു മുതൽ ആധി തുടങ്ങി ആ വീട്ടിൽ . ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററിൽ പോകുന്ന വിവരം തലേദിവസം ഫോൺ വിളിച്ചപ്പോൾ പ്രദീപ് പറഞ്ഞിരുന്നു . ഇന്നലെ രാവിലെ വിളി വരാഞ്ഞതിനാൽ പോയിട്ടുണ്ടാവില്ലെന്നാണു കരുതിയത്. എന്നാൽ രാത്രി വീടിനു ചുറ്റുമെത്തിയവരുടെ പ്രതികരണങ്ങളിൽനിന്നും വാർത്താ സൂചനകളിൽ നിന്നും മകനെ നഷ്ടമായത് കുമാരി മനസിലാക്കി. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.
https://www.facebook.com/Malayalivartha


























