ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്ര തിരിച്ച മാതാപിതാക്കളുടെ അപകടവാർത്ത താങ്ങാനാകാതെ മക്കൾ;ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു;കണ്ടു നിൽക്കാനാകാതെ പ്രധാന മന്ത്രി; മൗനമായി രാജ്യം

അച്ഛനും അമ്മയും നഷ്ടമായ വിഷമത്തിലാണ് ബിപിൻ റാവത്തിന്റ മക്കളായ കൃതികയും താരുണിയും . ഇവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല.ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്രതിരിച്ച മാതാപിതാക്കളുടെ അപകടവാർത്ത അവർക്ക് താങ്ങാനാവുന്നില്ല. ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ കൃതികയും താരുണിയും ആദരാഞ്ജലികൾ അർപ്പിക്കുകയുണ്ടായി.
ഡൽഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചത്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ എത്തിയിരുന്നു. തരിണിയെയും ഗീതിക ചേർത്തുപിടിച്ചു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്‌നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിലെത്തിച്ചത്. . റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച 11 മുതൽ 1.30 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും.ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതദേഹം രാവിലെ ഒൻപതിനു ബ്രാർ സ്‌ക്വയറിൽ സംസ്‌കരിക്കും.'തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ'! പിന്നാലെ ഗീതിക തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നിൽ തലകുമ്പിടു കയായിരുന്നു. ; മകൾ ആഷ്‌ന കണ്ണീരോടെ അച്ഛനു മേൽ ചുംബിക്കുകയും ചെയ്തു.
അങ്ങനെ വേദനയോടെ ഉറ്റവർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് . കരസേനാ മേധാവി ജനറൽ എം.എം.നരവനെ, നാവികസേനാ മേധാവി അഡ്‌മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.കെ. ചൗധരി എന്നിവർ സംയുക്ത സേനാ മേധാവിക്ക് സല്യൂട്ട് നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പിന്നാലെയെത്തി. ഒൻപതു മണിയോടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു.
https://www.facebook.com/Malayalivartha


























