തമിഴ്നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേരളം അവസാന നിമിഷം പിന്മാറി;സുപ്രീം കോടതിയിൽ ഇടക്കാല സത്യവാങ്മൂലം കേരളം സമർപ്പിക്കുകയും ചെയ്തു;ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത് തീരുമാനിക്കാൻ കേരള - തമിഴ്‌നാട് സംയുക്തസമിതി നിലവിൽ വരണമെന്ന ആവശ്യവുമായി കേരളം കോടതിയിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം തുടരുകയാണ്. മുന്നറിയിപ്പില്ലാതെ മുല്ലപെരിയാറിൽ നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളമൊഴുക്കി വിടുന്നതിനെതിരെ കേരളത്തിന്റെ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കുവാൻ കൂടെ ഇരിക്കൂകയാണ് . മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടുന്ന പ്രവണത ഇപ്പോൾ വർധിക്കുകയാണ്.
പരാതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപേക്ഷ നൽകി കഴിഞ്ഞു . പക്ഷേ തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേരളം അവസാന നിമിഷം പിന്മാറിയിരിക്കുകയാണ് . മുന്നറിയിപ്പില്ലാതെ വെള്ളമൊഴുക്കിവിട്ടപ്പോൾ വീടിനും വസ്തുവകകൾക്കും നാശനഷ്ടം വന്നവർക്ക് തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമായിരിക്കുകയാണ്.
ഇക്കാര്യം ഒഴിവാക്കിയായിരുന്നു സുപ്രീം കോടതിയിൽ ഇടക്കാല സത്യവാങ്മൂലം കേരളം സമർപ്പിക്കുകയും ചെയ്തു . ഡാമിൽ നിന്നും വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാൻ കേരള - തമിഴ്‌നാട് സംയുക്തസമിതി നിലവിൽ വരണമെന്ന ആവശ്യമാണ് കേരളം കോടതിയിൽ ഉയർത്തുവാൻ പോകുന്നത്.
അടിക്കടിയായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് രാത്രിയിൽ വെള്ളം തുറന്നുവിടാൻ തുടങ്ങിയപ്പോ പെരിയാറിന് ഇരുകരകളിലും താമസിക്കുന്നവർ വളരെയധികം ഭയത്തിലാണ്. അപ്രതീക്ഷിതമായി രാത്രിയിൽ വീടുകളിൽ വെള്ളം കയറുന്നതിനാൽ ഉറക്കമില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് പലരും ആയിരിക്കുന്നത് . മുന്നറിയിപ്പ് തമിഴ്‌നാട് നൽകാത്തതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല എന്നത് വളരെ വലിയ വെല്ലുവിളിയാണ് .
ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധവുംഉദ്യോഗസ്ഥർ നേരിടേണ്ടി വരുന്നു. വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെയും ജനക്കൂട്ടം കോപിച്ചിരുന്നു . വള്ളക്കടവ് കറുപ്പ് പാലത്ത് വെച്ചായിരുന്നു മന്ത്രിക്ക് നേരെ പ്രതിഷേധം ശക്തമായത്. എന്നാൽ മുല്ലപ്പെരിയാറിൽ മരം മുറിവിവാദത്തിലായചീഫ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസം സർക്കാർ പിൻവലിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























