ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്;ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ;അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാലത്തായി ടൂറിസത്തിനുമെല്ലാം ഉപയോഗപ്പെടുത്തി വരുന്നു;എന്തുകൊണ്ട് ബ്ലൂ ഇക്കണോമി നയത്തെ പാടേ തള്ളിക്കളയണമെന്ന ചോദ്യവുമായി ഡോ.തോമസ് ഐസക്ക്

ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ. അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാലത്തായി ടൂറിസത്തിനുമെല്ലാം ഉപയോഗപ്പെടുത്തി വരുന്നു. എന്തുകൊണ്ട് ബ്ലൂ ഇക്കണോമി നയത്തെ പാടേ തള്ളിക്കളയണമെന്ന ചോദ്യവുമായി ഡോ.തോമസ് ഐസക്ക്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്തുകൊണ്ട് ബ്ലൂ ഇക്കണോമി നയത്തെ പാടേ തള്ളിക്കളയണം?ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ. അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാലത്തായി ടൂറിസത്തിനുമെല്ലാം ഉപയോഗപ്പെടുത്തി വരുന്നു.
ഇതുപോലെ നാടിന്റെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ടിവരും. പക്ഷെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ അത് ഹനിക്കുമെങ്കിൽ പുനരധിവസാവും നഷ്ടപരിഹാരവും നൽകിയേ തീരൂ. ഇങ്ങനെയൊരു കഴ്ചപ്പാടേ ബ്ലൂ ഇക്കണോമി നയത്തിൽ ഇല്ല.
ഒന്ന്) കേരളത്തിൽ നാം മുന്നോട്ടുവയ്ക്കുന്ന സമുദ്ര പരിഷ്കാരം കടലിനുമേൽ മത്സ്യത്തൊഴിലാളികൾക്ക് ഉടമസ്ഥാവകാശവും ആദ്യ വിൽപ്പനാവകാശവും നൽകുകയാണ്. ഈ അക്വേറിയം റിഫോംസ് നടപ്പാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്ലൂ ഇക്കണോമി നയത്തെ ഇതേ രേഖയിൽ തള്ളിക്കളഞ്ഞിട്ടുമുണ്ട്. കാരണം ഈ നയത്തിന്റെ ലക്ഷ്യം സമുദ്രത്തിന്റെ കോർപ്പറേറ്റുവൽക്കരണമാണ്.
രണ്ട്) സമുദ്രത്തിന്റെ അടിത്തട്ടിൽ തീരം തന്നെയും ഖനനത്തിനു കോർപ്പറേറ്റുകൾക്കു തുറന്നു കൊടുക്കുകയാണ് ബ്ലൂ ഇക്കണോമി നയത്തിന്റെ കാതൽ. ഇത് മത്സ്യ പ്രജനനത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കും. മത്സ്യവിഭവ ശോഷണത്തിന് ഇടനൽകും. തീരത്തിന്റെ നാശത്തിനും വഴി തെളിയിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ബൃഹത് ഖനന പരിപാടിക്ക് ഇനിമേൽ സാംഗത്യമില്ല. ഈ ഖനന വസ്തുക്കളുടെയെല്ലാം ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചാണ് ലോകം ചിന്തിക്കുന്നത്. ഇന്ത്യ ഉറപ്പു നൽകിയിട്ടുള്ളത്.
മൂന്ന്) ഇന്ന് കടലിൽ നിന്ന് പിടിക്കുന്ന മത്സ്യത്തിന്റെ അത്രയും മാരിക്കൾച്ചർ വഴി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കേണ്ടതുണ്ട്. ഒരുകിലോ മീൻ വളർത്തുന്നതിന് 5 കിലോ ചെറുമത്സ്യത്തിനു തുല്യമായ തീറ്റവേണ്ടതുണ്ട്. ഇത് പാവപ്പെട്ടവരുടെ പോഷകാഹാര നിലയെ എങ്ങനെ ബാധിക്കുമെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
നാല്) ഇന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര പ്രദേശം സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ്. എന്നാൽ ഇതടക്കം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേയ്ക്ക് നീങ്ങുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം കവരുക മാത്രമല്ല, വള്ളങ്ങളുടെ രജിസ്ട്രേഷനും മറ്റും കേന്ദ്രീകരിക്കുന്നതിലേയ്ക്ക് ഇതെത്തും.
മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട് ബ്ലൂ ഇക്കണോമി നയത്തിനെതിരെ കർഷകസമരം പോലെ ദേശവ്യാപകമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാവണം. ഇത്തരമൊരു പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുന്നതിന് കേരള സർക്കാർ മാനിഫെസ്റ്റോയിൽ പറയുന്ന അക്വേറിയം റിഫോംസ് നിയമം പാസ്സാക്കുന്നതിന് മുൻകൈയെടുക്കണം.
കേന്ദ്രത്തിന്റെ അംഗീകാരം ഇത്തരമൊരു സാഹചര്യത്തിൽ ലഭിച്ചില്ലായെന്നു വരാം. അത് കേന്ദ്രത്തിന്റെ കോർപ്പറേറ്റ് താൽപ്പര്യങ്ങളെ തുറന്നു കാണിക്കാൻ സഹായിക്കും. ഇതാണ് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി വൈപ്പിനിൽ നടന്ന സെമിനാറിൽ വിശദീകരിച്ചത്.
https://www.facebook.com/Malayalivartha


























