അല്ലടോ മൂത്രൊഴിക്കാന്‍ മാത്രാണോ സ്കൂളില്‍ പോകുന്നെ;ആണ്‍കുട്ടികള്‍ പാവാടയിട്ടാണോ മൂത്രൊഴിക്കുന്നെ; ചുരിദാര്‍ യൂണിഫോം ആയി ഇത്രയും കാലമുണ്ടായിരുന്ന സ്കൂളുകള്‍ പെണ്‍കുട്ടികള്‍ ഇതുവരെ മുള്ളീട്ടില്ലെ? ജീന്‍സും പാന്‍സും ഇടുന്ന പെണ്‍കുട്ടികളൊന്നും മുള്ളാറില്ലെ; രജിത് കുമാര്‍ പറഞ്ഞിട്ടുണ്ട് ജീന്‍സിട്ട പെണ്‍കുട്ടികള്‍ പ്രസവിക്കില്ലെന്ന്; സാറിനി പാന്‍സിട്ട പെണ്‍കുട്ടികള്‍ മുള്ളാറില്ലെന്നൊരു പ്രസ്താവന കൂടിയിറക്കിയേക്കൂ; ആഞ്ഞടിച്ച് ജസ്ല മാടശ്ശേരി

ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി ധൃതിയില്‍ തീരുമാനമെടുക്കുകയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഈ വിഷയത്തിൽ സാമൂഹ്യപ്രവർത്തകയും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്
തന്റെ ഫേസ്ബുക്കിലൂടെയാണ് വിഷയത്തിൽ ഒരാൾ പറഞ്ഞ അഭിപ്രായത്തിന് ജസ്ല മറുപടി നൽകിയിരിക്കുന്നത് ''പാവാട ആണ് ഗേൾസിന് നല്ലത്. മൂത്രമൊഴിക്കാൻ പാവാട നല്ലത്. പാന്റ് പ്രോബ്ലം ആണ് എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടത്. ഈ കമന്റിനു ജസ്ല മാടശ്ശേരി നൽകിയ മറുപടി ഇങ്ങനെ; ഓക്കെ നായര്‍ സാബ്... അല്ലടോ മൂത്രൊഴിക്കാന്‍ മാത്രാണോ സ്കൂളില്‍ പോകുന്നെ..
ആണ്‍കുട്ടികള്‍ പാവാടയിട്ടാണോ മൂത്രൊഴിക്കുന്നെ..ചുരിദാര്‍ യൂണിഫോം ആയി ഇത്രയും കാലമുണ്ടായിരുന്ന സ്കൂളുകള്‍ പെണ്‍കുട്ടികള്‍ ഇതുവരെ മുള്ളീട്ടില്ലെ...? ജീന്‍സും പാന്‍സും ഇടുന്ന പെണ്‍കുട്ടികളൊന്നും മുള്ളാറില്ലെ...രജിത് കുമാര്‍ പറഞ്ഞിട്ടുണ്ട് ജീന്‍സിട്ട പെണ്‍കുട്ടികള്‍ പ്രസവിക്കില്ലെന്ന്..സാറിനി പാന്‍സിട്ട പെണ്‍കുട്ടികള്‍ മുള്ളാറില്ലെന്നൊരു പ്രസ്താവന കൂടിയിറക്കിയേക്കൂ... നന്നാവും എന്ന് പറഞ്ഞാണ് ജസ്‌ല മറുപടി അവസാനിപ്പിച്ചത്.
അതേസമയം ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എസ്.എസ്.എഫ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്.
ഇതിൽ ദുരൂഹതയുുണ്ടെന്നും സ്ത്രീകള്‍ക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ അതിന്റെ പ്രതിവിധികളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി എസ്.എസ്.എഫ് .
മാത്രവുമല്ല പെണ്‍കുട്ടികളെ കൊണ്ട് പാന്റ് ഇടീച്ചാല്‍ അത് ലിംഗസമത്വം ആകില്ലെന്ന് എം.എസ്.എഫ് മുന്‍ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തി. ജന്‍ഡര്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂനിഫോമിനെതിരെയാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി തഹ്‌ലിയ രംഗത്തെത്തിയത്. വിശ്വാസപരമായി വസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികളെ വരെ ഇത് വളരെയേറെ ബാധിക്കുമെന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha