ഡാം തുറക്കുന്നതിന് മുൻപ് കൃത്യമായ മുന്നറിയിപ്പ് കേരളത്തിന് നൽകി...ജനങ്ങളെ വെള്ളത്തിലാക്കിയത് പിണറായി വിജയനോ....മുല്ലപെരിയാർ വിഷയം കേരള സർക്കാർ ഒത്തുകളിയോ..

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. അണക്കെട്ട് തുറക്കുന്നതിനു മുമ്പ് കേരളത്തെ വിവരം അറിയിച്ചിരുന്നുവെന്നാണ് തമിഴ്നാടിന്റെ വാദം. സുപ്രീംകോടതിയിൽ കേരളം സമർപ്പിച്ച പരാതിക്ക് മറുപടിയായാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.നവംബര്‍ മാസം മൂന്ന് തവണ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അണക്കെട്ടില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിശ്ചയിക്കാന്‍ സംയുക്ത സമിതി വേണമെന്ന ആവശ്യം സ്വീകാര്യമല്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
നവംബര്‍ 14-ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയാക്കിയപ്പോള്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് നവംബര്‍ 18, 30 തീയതികളിലും കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പുറമെ ജലം തുറന്ന് വിടുന്നതിന് മുമ്പ് അറിയിപ്പ് നല്‍കിയിരുന്നതായും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
മുല്ലപ്പെരിയാറില്‍ മഴമാപിനി യന്ത്രം സ്ഥാപിക്കാമെന്ന ഉറപ്പ് കേരളം ഇത് വരെ പാലിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോപിക്കുന്നു. ഇത് കാരണം പെട്ടെന്ന് ഉണ്ടാകുന്ന മഴ പ്രവചിക്കാന്‍ കഴിയുന്നില്ല. ചില മണിക്കൂറുകളില്‍ പെട്ടെന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടും. എന്നാല്‍ തൊട്ടടുത്ത മണിക്കൂറില്‍ നീരൊഴുക്ക് കുറയും. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ നീരൊഴുക്ക് കൂടുന്നതിനാലാണ് പെട്ടെന്ന് ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നത്. ജലത്തിന്റെ ഒഴുക്ക് കണക്കാക്കാന്‍ കഴിയാത്തത്തിന്റെ ഉത്തരവാദി കേരളമാണെന്നും തമിഴ്‌നാട് മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതു മൂലം ഉണ്ടായ നഷ്ടം തെളിയിക്കുന്നതിന് കേരളം ഹാജരാക്കിയ ഫോട്ടോകൾ ആധികാരികമല്ലെന്നും തമിഴ്നാട് ആരോപിച്ചു. ചിത്രം പകർത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. പെരിയാറിന്റെ തീരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കേണ്ടത് കേരളത്തിന്റെ ബാധ്യതയാണെന്നും തമിഴ്നാട് വാദിച്ചു.
അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടെന്ന കേരളത്തിന്റെ വാദം വസ്തുതാവിരുദ്ധമാണ്. മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
മേൽനോട്ട സമിതി വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്നില്ല. കേരളത്തിന്റെ ആശങ്ക തമിഴ്നാട് പരിഗണിക്കുന്നില്ല. തുടങ്ങിയ പരാതികളാണ് കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചത്.കഴിഞ്ഞ ദിവസമാണ് കേരളം പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. രാത്രികാലങ്ങളിൽ അണക്കെട്ട് തുറന്നുവിടുന്നതു മൂലം പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുന്നത് അടക്കമുള്ള കാര്യങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള-തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.കേസ് പരിഗണിച്ച സുപ്രീംകോടതി മറുപടി നൽകാൻ തമിഴ്നാടിന് സമയം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എം എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.അതേസമയം കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യവും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
അതേസമയം, ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കോടതിക്ക് മുന്നിലെത്തും. മുല്ലപ്പെരിയാര്‍, ബേബി ഡാമുകള്‍ ശക്തിപ്പെടുത്താന്‍ കേരളം തടസം നില്‍ക്കുന്നുവെന്നും തമിഴ്നാട് ആരോപിക്കുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാനുള്ള തീയതിയും കോടതി ഇന്ന് തീരുമാനിച്ചേക്കും.
https://www.facebook.com/Malayalivartha


























