Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യക്കാരെ നാണംകെടുത്തുന്ന സംഭവങ്ങൾ.. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍..ഇല്ലെങ്കിൽ നടപടി..


ഷോപ്പിന്റെ ഉടമയും ഓഫീസ് മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍..നേരത്തെ തന്നെ പരിചയക്കാരാണ്...എല്ലാകാര്യവും ഉടമയെ പോലെ തന്നെ നോക്കി നടത്തിയത് ദിവ്യമോളായിരുന്നു..


മഹാപ്രളയത്തിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ഓഗസ്റ്റും സെപ്റ്റംബറും വീണ്ടും കേരളത്തിന് ആശങ്ക!


കേരളത്തെ നടുക്കി ഒരു കൊലപാതക ശ്രമം കൂടെ.. വടുതലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം, അയൽക്കാരൻ പെട്രോള്‍ ഒഴിച്ച് തീകത്തിക്കാൻ ശ്രമം..ഒടുവിൽ തൂങ്ങി മരണം..


എയർപോർട്ടിൽ സുജയെ കത്ത് ഇളയ മകനും ബന്ധുക്കളും; നേരിൽ കണ്ടതോടെ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സുജയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ: അവസാനമായി പൊന്നുമോനെ കാണാൻ പോലീസ് അകമ്പടിയിൽ കൊല്ലത്തേക്ക്: വിട ചൊല്ലാൻ നാടും; സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം പൊട്ടിപ്പൊളിഞ്ഞ വീട്ടിലേയ്ക്ക് മിഥുൻ വീണ്ടുമെത്തും...

ഒന്ന് വിചാരിച്ചാല്‍ നേടും... ഗവര്‍ണര്‍ക്ക് വേണ്ടി ഉത്തരവിടുന്ന ഐഎഎസുകാരന്‍ വിയോജനക്കുറുപ്പെഴുതിയതിന് തെറിപ്പിച്ചു; സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലിനെ പറപ്പിച്ചതിന് പിന്നാലെ അതും പാസാക്കി; രാജ്ഭവന്‍ പിആര്‍ഒയുടെ പുനര്‍നിയമനവും പാസാക്കി

19 FEBRUARY 2022 07:04 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ നിസാരനായി കണ്ട സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേ കിടക്കുന്നു. എല്ലാ ഉത്തരവും ഗവര്‍ണര്‍ക്ക് വേണ്ടിയാണ് സെക്രട്ടറിമാര്‍ ഒപ്പിടുന്നത്. എന്നാല്‍ ഗവര്‍ണറുടെ ഓഫീസിന് വേണ്ടിയുള്ള നിയമനത്തില്‍ വിയോജന കുറിപ്പ് എഴുതിയാല്‍ സഹിക്കുമോ. അവസാനം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റുക തന്നെ ചെയ്തു.

അതിന് പിന്നാലെ രാജ്ഭവന്‍ പിആര്‍ഒ ആയി കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എസ്.ഡി.പ്രിന്‍സിന് ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിയുന്നതു വരെ പുനര്‍നിയമനം നല്‍കി ചീഫ് സെക്രട്ടറി വി.പി.ജോയ് ഉത്തരവിട്ടു. സര്‍വീസില്‍നിന്നു വിരമിച്ച പ്രിന്‍സിനു പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിലേക്കു രാജ്ഭവന്‍ കത്തെഴുതിയെങ്കിലും ഉത്തരവിറക്കിയിരുന്നില്ല. ഒടുവില്‍ നയപ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കില്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഇടഞ്ഞ വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയത്.



കേരള സര്‍വകലാശാല പിആര്‍ഒ ആയിരുന്ന പ്രിന്‍സിനെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 2016 മാര്‍ച്ച് 2ന് ആണ് രാജ്ഭവന്‍ പിആര്‍ഒ ആയി സര്‍ക്കാര്‍ നിയമിച്ചത്. 2020 മേയ് 31ന് അദ്ദേഹം വിരമിച്ചു. പിആര്‍ഒ ആയി പുനര്‍നിയമനം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ജൂലൈ രണ്ടിനു തന്നെ സര്‍ക്കാരിലേക്കു കത്തെഴുതിയെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയാറായില്ല. പുനര്‍നിയമനം ലഭിക്കാത്തതിനാല്‍ താല്‍ക്കാലികമായി രാജ്ഭവനില്‍നിന്ന് ഓണറേറിയം വാങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു പ്രിന്‍സ്. സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞതോടെ പഴയ ഫയലിന് അനക്കം വയ്ക്കുകയും ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കുകയുമായിരുന്നു.

അതേസമയം ഗവര്‍ണറുടെ വിലപേശല്‍ രീതി ജനങ്ങളെ അറിയിക്കാനായി നിയമസഭാ സമ്മേളനം തന്നെ മാറ്റിവച്ച് അദ്ദേഹത്തെ തുറന്നു കാണിക്കുകയാണ് വേണ്ടിയിരുന്നത് എന്ന അഭിപ്രായത്തില്‍ സിപിഐ. നയപ്രഖ്യാപനം വായിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ല.



ആ ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നതിനു പകരം അദ്ദേഹത്തിന്റെ ആവശ്യത്തിനു വഴങ്ങി പൊതുഭരണ സെക്രട്ടറിയെ നീക്കി സര്‍ക്കാര്‍ കീഴടങ്ങിയതിനോടു സിപിഐ യോജിക്കുന്നില്ല. ഗവര്‍ണര്‍ക്കു വഴങ്ങിയതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗവുമെഴുതി. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്തുകയാണു വേണ്ടതെന്നു മുഖപ്രസംഗത്തില്‍ പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സ് തിരക്കിട്ടു കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയിലും അതില്‍ ഒടുവില്‍ ഒപ്പിട്ട ഗവര്‍ണറുടെ തീരുമാനത്തിലും എതിര്‍പ്പു പരസ്യമാക്കിയതിനു പിന്നാലെയാണു നയപ്രഖ്യാപന വിവാദത്തിലും സിപിഐ ഇടയുന്നത്. ഇതേസമയം, സിപിഐയുടെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷമുണ്ട്. സര്‍ക്കാരിനെയും ഗവര്‍ണറെയും ഒരേസമയം തള്ളിപ്പറയുന്ന പ്രതിപക്ഷത്തിന്റെ സ്വരമാണു സിപിഐയില്‍ നിന്ന് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.



ലോകായുക്ത ഓര്‍ഡിനന്‍സിന്റെ കാര്യത്തിലും ഇതേ സമീപനമാണു സിപിഐ പ്രകടിപ്പിച്ചത്. രാഷ്ട്രീയ കൂടിയാലോചന ഇല്ലാതെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സിപിഐ എതിര്‍ത്തു; അതു ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിവയ്ക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഒടുവില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി അപേക്ഷിച്ചതിനെത്തുടര്‍ന്ന് ഒപ്പിട്ടപ്പോള്‍ അതിന്റെ ആവശ്യകത ഗവര്‍ണര്‍ക്കു ബോധ്യമായിക്കാണും, പക്ഷേ സിപിഐക്ക് ബോധ്യമായില്ല എന്നു ചൂണ്ടിക്കാട്ടി.

ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവര്‍ണര്‍ അതിനായി വിലപേശിയതു ശരിയായില്ല. ഉദ്യോഗസ്ഥനെ മാറ്റിയോ ഇല്ലയോ എന്നതല്ല പ്രശ്‌നം. അങ്ങനെ വഴങ്ങാന്‍ പാടില്ലായിരുന്നു. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാല്‍ പ്രസംഗം അതേപടി അംഗീകരിക്കാനും വായിക്കാനും ഗവര്‍ണര്‍ക്കു ബാധ്യതയുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനഞ്ചുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് തീകൊളുത്തി  (40 minutes ago)

തുടങ്ങിയിട്ടേ ഉള്ളു 2025ല്‍ ഇനി വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് ; ബാബ വാംഗ ഭയപ്പെടുത്തുന്നു  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് യുവതി  (2 hours ago)

പി ഒ കെ വളഞ്ഞ് ഇന്ത്യന്‍ സൈന്യം ; റോയുടെ പോയിന്റ് ബ്ലാങ്കില്‍ മസൂദ് അസറിന്റെ തല  (2 hours ago)

മിഥുനെ കൊന്നുതിന്നിട്ട് മന്ത്രിയുടെ നെറികേടെന്ന് ; ശിവന്‍ കുട്ടിക്ക് നേരെ വന്‍ പൊട്ടിത്തെറി  (3 hours ago)

നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത്  (3 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി  (4 hours ago)

ലൈംഗിക തൊഴിലിന് യുവതി സമ്മതിച്ചില്ല: 24 കാരിയെ യുവാവ് കൊലപ്പെടുത്തി  (4 hours ago)

കോട്ടയത്ത് ജ്വല്ലറി ഉടമയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം  (5 hours ago)

മിഥുന്റെ ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജന്‍  (6 hours ago)

ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍  (6 hours ago)

KOLLAM ഭരിക്കുന്നത് മുഴുവൻ ദിവ്യ  (7 hours ago)

നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇറാന്‍ ഇറങ്ങും ? കേന്ദ്ര സര്‍ക്കാരിന്റെ ഇടിവെട്ട് നീക്കം ഇങ്ങനെ...  (7 hours ago)

ഓരോ കുഞ്ഞും വ്യത്യസ്തര്‍, അവരുടെ കഴിവുകള്‍ തിരിച്ചറിയണം: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

മഹാപ്രളയത്തിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ഓഗസ്റ്റും സെപ്റ്റംബറും വീണ്ടും കേരളത്തിന് ആശങ്ക!  (7 hours ago)

Malayali Vartha Recommends