Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കോണ്‍ഗ്രസ് മുക്ത ഭാരതം... ലോകസഭാ തെരഞ്ഞെടുപ്പിന് 24 മാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുക്ത ഭാരതം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള പണികള്‍ ഡല്‍ഹിയില്‍ തുടങ്ങി, ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെ കെ സി ഉള്‍പ്പെടെയുള്ള നേതാക്കളെ പെട്ടിയിലാക്കാനൊരുങ്ങി ബി ജെ പിയും കേന്ദ്ര സര്‍ക്കാരും

06 APRIL 2022 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

ലോകസഭാ തെരഞ്ഞെടുപ്പിന് 24 മാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുക്ത ഭാരതം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള പണികള്‍ ഡല്‍ഹിയില്‍ തുടങ്ങി. കേരളത്തില്‍ ഇതിന്റെ ചുമതല ലഭിച്ചിരിക്കുന്നത് പഴയ സോളാര്‍ നായികക്കാണ്.

ഇക്കുറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സോളാര്‍ നായിക വേണുവിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സിബിഐക്ക് കൈമാറി. ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെ കെ സി ഉള്‍പ്പെടെയുള്ള നേതാക്കളെ പെട്ടിയിലാക്കാനാണ് ബി ജെ പിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്.

 



കെ സി വേണുഗോപാലിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളുമായി പരാതിക്കാരി സിബിഐയെ കാണുകയായിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.

പീഡന ഫലമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ചികിത്സാ രേഖകളില്‍ പീഡന വിശദാംശങ്ങള്‍ രേഖപെടുത്തിയിട്ടുണ്ട്.

 



പരാതിക്കാരി തന്റെ പക്കല്‍ പീഡനത്തിന്റെ ഡിജിറ്റല്‍ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകള്‍ നല്‍കിയിരുന്നില്ല.

ഡിജിറ്റല്‍ തെളിവുകള്‍ക്ക് ആവശ്യത്തിലേറെ ക്ലാരിറ്റിയുണ്ട്. സോളാര്‍ പരാതിക്കാരി വിവിധ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ഇടപെടലുകള്‍ കൃത്യമായി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന കാര്യം അക്കാലത്ത് തന്ന പുറത്തു വന്നിരുന്നു. സോളാര്‍ കഥാ നായികയെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥന്‍ ഈ സി ഡികള്‍ കൈക്കലാക്കിയെന്ന് പോലീസ് സേനയില്‍ മുഴുവന്‍ പറഞ്ഞു കേട്ടിരുന്നു. സി.ഡി. വിറ്റും അതിലെ കഥാപാത്രങ്ങളെ ഉപയോഗിച്ചും ഇതേ പൊലീസുദ്യോഗസ്ഥന്‍ പണമുണ്ടാക്കിയെന്നും കഥകള്‍ ഇറങ്ങിയിരുന്നു.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് സി ഡി കച്ചവടം പൊടിപൊടിച്ചത്.

 



സോളാര്‍ നായിക ആരുടെ അടുത്ത് ഇടപെട്ടാലും അത് രഹസ്യക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. 2011 ല്‍ ആണ് സോളാര്‍ നായിക തന്റെ പരിപാടികള്‍ തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുമായുണ്ടായിരുന്ന ബന്ധം മുതലെടുത്താണ് സോളാര്‍ നായിക ഭരണസിരാ കേന്ദ്രത്തിലെ പ്രിയപ്പെട്ട കഥാപാത്രമായത്. കേരളത്തിലെയും കേന്ദ്രത്തിലെയും മന്ത്രിമാരെയെല്ലാം സോളാര്‍ നായിക വളച്ചെടുത്തിരുന്നു. അവര്‍ വഴിയാണ് കേരളത്തിലും കേന്ദ്രത്തിലും കഥാനായിക സ്വാധീനം ഉറപ്പിച്ചത്.


കെ.സി.വേണുഗോപാലിന്റെ സഹായത്തോടെയാണ് ഇവര്‍ ഡല്‍ഹിയില്‍ പിടിമുറുക്കിയത്. കേന്ദ്ര മന്ത്രിമാരെ സ്വാധീനിക്കാന്‍ വേണുവിനെ ഉപയോഗിച്ചതായി കഥാ നായിക വെളിപ്പെടുത്തിയിട്ടുണ്ട്.മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ നിന്നും തനിക്ക് എടുത്തു പറയാന്‍ കഴിയുന്ന ധാരാളം നേട്ടങ്ങള്‍ ഉണ്ടായതായി സോളാര്‍ നായിക സമ്മതിച്ചിട്ടുണ്ട്.

 



2011 ജനുവരി 20 മുതല്‍ 2012 ഒക്ടോബര്‍ 28 വരെ കെ സി വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയായിരുന്നു. 2012 ഒക്ടോബര്‍ 28 മുതല്‍ 2014 മേയ് 24 വരെ അദ്ദേഹം വ്യോമയാന സഹമന്ത്രിയായിരുന്നു. ഊര്‍ജമന്ത്രിയായിരുന്ന കാലത്താണ് കഥാനായികയും വേണുവും തമ്മില്‍ അടുപ്പമുണ്ടായതെന്നാണ് കഥ. ഊര്‍ജ മന്ത്രാലയത്തിന് കീഴിലാണ് സോളാര്‍ വരുന്നത്. ഇക്കാലത്താണ് മന്ത്രി ദൈവത്തിന്ന് നിരക്കാത്ത തരത്തില്‍ മന്ത്രി തന്നോട് പെരുമാറിയതെന്ന് കഥാനായിക പറയുന്നു. ഇതില്‍ വാസ്തവമുണ്ടന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

തന്നെ കെ സി ചെയ്തതിനെല്ലാം തെളിവുണ്ടെന്ന് കഥാനായിക പറയുന്നത് വെറുതെയല്ല. തെളിവുകള്‍ കണ്ട സി ബി ഐ സംഘത്തിന് ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം ഇത്ര ഭംഗിയായി എങ്ങനെ ചിത്രീകരിച്ചു എന്ന ചോദ്യത്തിന് കഥാനായികയുടെ മറുപടി ഒരു ചിരിയായിരുന്നത്രേ.

 



ബി ജെ പി കെ സി യെ കുരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് കലാപരമായാണ്. കെ സി യെ മാത്രം പിടിക്കാന്‍ സി ബി ഐ തയ്യാറല്ല. പകരം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെയെല്ലാം കൂട്ടത്തോടെ പിടിക്കും. അതിന്റെ ഭാഗമാണ് ഹൈബി ഈഡനും എ.പി.അനില്‍കുമാറിനും വലവിരിച്ചത്.

സോളാര്‍ പീഡനക്കേസില്‍ ഡല്‍ഹി കേരള ഹൗസ് ജീവനക്കാരില്‍ നിന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം മൊഴിയെടുത്തു. മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 2012 ല്‍ അനില്‍കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പി.പി നസറുള്ള മുറിയെടുത്തതിനെ കുറിച്ചും സിബിഐ അന്വേഷിച്ചു. കേരള ഹൗസില്‍ മുറിയെടുത്ത് താമസിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.

 



കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ പരാതിക്കാരിയില്‍ നിന്ന് പി.പി നസറുള്ള വഴി ഏഴു ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം. പിന്നീട് കേരള ഹൗസ് കേന്ദ്രീകരിച്ച് തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്നും പരാതിയില്‍ പറയുന്നു. 2012 ല്‍ കേരള ഹൗസില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തിയതിന് ശേഷം പി.പി നസറുള്ളയുടെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ അറിയുമോയെന്നാണ് സി.ബി.ഐ ചോദിച്ചത്. എന്നാല്‍ പലര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം

"


സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന നടത്തി . ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ മുപ്പത്തിനാലാം മുറിയിലാണ് പരിശോധന നടത്തുന്നത്.പരാതിക്കാരിയെ ഹൈബി ഈഡന്‍ എം എല്‍ എ ഹോസ്റ്റലില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2013-14 ലാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

 

പതിനൊന്നുമണിയോടെ പരാതിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. ഈ റൂമില്‍ ഇപ്പോള്‍ മറ്റൊരു എം.എല്‍.എയാണ് താമസിക്കുന്നത്. സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐയ്ക്ക് കൈമാറിയത്.

സി ബി ഐ യുടെ കോര്‍ട്ടിലേക്ക് സോളാര്‍ പന്ത് അടിച്ചു വിട്ടത് പിണറായി തന്നെയാണ്. ബി ജെ പിയും കേരള സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ ഭാഗമായിരുന്നു പിണറായിയുടെ തീരുമാനം. സോളാര്‍ കേസ് സി ബി ഐക്ക് വിട്ടതില്‍ കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.കേരള സര്‍ക്കാറിന്റെ ശുപാര്‍ശ ലഭിച്ചപ്പോള്‍ തന്നെ കേസ് കേന്ദ്രം സി ബി ഐക്ക് കൈമാറി.

 



കെ.സി.വേണുഗോപാലും ഹൈബി ഈഡനും 202 േല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിലെ പ്രധാന താരങ്ങളായിരിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഇരുവര്‍ക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികളിലേക്ക് നീങ്ങിയത്.

 

2013ലാണ് സോളാര്‍ അഴിമതി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയത്.സോളാര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ വേണ്ടി ഒരു കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണക്കാക്കുന്നു.പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്നാണ് ടീം സോളാര്‍ എനര്‍ജി കമ്പനിയുടെ പേരില്‍ വ്യാപകമായ അഴിമതി നടത്തിയത്.മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസായിരുന്നു അഴിമതിക്ക് കേന്ദ്രമായത്. 2018ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തി.അതേ പിണറായി തന്നെയാണ് കേസ് സിബിഐക്ക് കൈമാറിയത്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends