Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ഇരുട്ടിന്റെ മറവില്‍ ക്രൂര മര്‍ദ്ദനം.... സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ബൈക്ക് യുവാവ് തള്ളിക്കൊണ്ടു പോകുന്നത്.... കുമ്മാട്ടി കണ്ട് മടങ്ങിയ യുവാക്കളുടെ കൂട്ടത്തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി , ചോദ്യം ചെയ്യലില്‍ വാഹനം ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതോടെ യുവാവിന് അതിക്രൂര മര്‍ദ്ദനം, ഒടുവില്‍ ജീവന്‍ നഷ്ടമായി, ഒലവക്കോട്ടെ ക്രൂരകൊലപാതകമിങ്ങനെ....

08 APRIL 2022 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബായില്‍ നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..

വെച്ചൂച്ചറയില്‍ ഭാര്യാമാതാവിനെ മരുമകന്‍ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി

സങ്കടക്കാഴ്ചയായി... പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....

കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ് ...ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, സാമ്പത്തിക തട്ടിപ്പ് , വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി

സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ബൈക്ക് യുവാവ് തള്ളിക്കൊണ്ടു പോകുന്നത്.... കുമ്മാട്ടി കണ്ട് മടങ്ങിയ യുവാക്കളുടെ കൂട്ടത്തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ വാഹനം ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതോടെ യുവാവിന് അതിക്രൂര മര്‍ദ്ദനം, ഒടുവില്‍ ജീവന്‍ നഷ്ടമായി, ഒലവക്കോട്ടെ ക്രൂരകൊലപാതകമിങ്ങനെ....

ഒലവക്കോട്ടെ ബാറിന് സമീപത്തായി നിര്‍ത്തിയ ബൈക്ക് മോഷ്ടിച്ചെന്ന് തെളിഞ്ഞപ്പോഴാണ് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതെന്ന് സൂചനകള്‍ . കുമ്മാട്ടി കണ്ടു മടങ്ങിയ യുവാക്കള്‍ ബൈക്ക് മോഷ്ടിച്ച ആളിനെ കണ്ടെത്തി സ്വയം നിയമം കൈയിലെടുക്കുകയായിരുന്നു . ഇതിന്റെ വിശദാംശങ്ങളാകട്ടെ ഞെട്ടിക്കുന്നതും.

 


ആ പ്രദേശത്തുള്ള ഓട്ടോറിക്ഷാക്കാരാണ് കൊലപാതകം നടത്തിയ മൂന്ന് പേരെ പൊലീസിന് കൈമാറിയത്. ഇരുട്ടിന്റെ മറവില്‍ ക്രൂര മര്‍ദ്ദനമാണ് നടന്നതെന്ന് വ്യക്തമാണ്.

മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകന്‍ റഫീക്ക് (27) ആണു യുവാക്കളുടെ അടിയേറ്റ് മരിച്ചത്. മൂന്നു പേരെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തി മദ്യപിക്കാന്‍ പോയ സംഘം തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ല.

 


അതേ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് തള്ളിക്കൊണ്ടു പോകുന്നത് അവര്‍ കണ്ടു. പിന്നീട് സ്ഥലത്ത് ധൃതിപിടിച്ചുള്ള പരിശോധന നടത്തി. ഉടന്‍ തന്നെ സിസിടിവിയില്‍ കണ്ട യുവാവിനെ പരിസരത്ത് നിന്ന് കണ്ടെത്തി. ഇയാളെ യുവാക്കള്‍ ചോദ്യം ചെയ്തതോടെ ബൈക്ക് ഉന്തിതള്ളി കോടതിക്ക് സമീപം വച്ചുവെന്ന് യുവാക്കള്‍ക്ക് മനസ്സിലായി.


ഉടനെ അവര്‍ റഫീക്കുമൊത്ത് അങ്ങോട്ട് പോയി. അവിടെ ബൈക്ക് കണ്ടെത്തുകയും ചെയ്തതോടെ ഇയാള്‍ തന്നെയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് അവര്‍ക്ക് മനസ്സിലായി.



തല്ലി ചതച്ച ശേഷം അവര്‍ സ്ഥലം വിടാനുമൊരുങ്ങയപ്പോള്‍ ഇതെല്ലാം അടുത്തുള്ള ഓട്ടോ റിക്ഷാക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ബൈക്ക് ഉന്തിത്തള്ളി കൊണ്ടു പോകുന്നതും അവര്‍ കണ്ടിരുന്നു. എന്നാല്‍ പെട്രോള്‍ തീര്‍ന്ന ആരോ കൊണ്ടു പോകുന്നതെന്നാണ് അവരെല്ലാം കരുതിയത്.
പക്ഷെ മോഷ്ടിച്ചാണ് കൊണ്ടു പോകുന്നതെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് മൂന്ന് യുവാക്കളുടെ തെരച്ചിലും കള്ളനെ പിടിക്കലും നടന്നത്. റഫീക്കുമായി കുടുംബ കോടതിക്ക് അടുത്ത കുറ്റിക്കാട്ടിലേക്ക് പോകുന്നതു കണ്ട ഓട്ടോറിക്ഷക്കാര്‍ യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് കാര്യം മനസ്സിലായത്. മോഷ്ടാവിനെ് മര്‍ദ്ദിച്ചതെന്നും രണ്ടു മൂന്ന് അടികൊടുത്തുവെന്നും അവര്‍ പറഞ്ഞു. ഇതോടെ മൂന്ന് പേരേയും പോകാന്‍ ഡ്രൈവര്‍മാര്‍ സമ്മതിച്ചില്ല. അവര്‍ ഉടനെ പോലീസില്‍  അറിയിക്കുകയും പിന്നാലെ പൊലീസെത്തി.



അടിയേറ്റ് കിടന്ന റഫീക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാഗര്‍ ഹോട്ടലിന് മുമ്പില്‍ വച്ച ബൈക്കാണ് കാണാതെയായത്. റഫീക്ക് ചില മോഷണകേസുകളില്‍ പ്രതിയാണെന്ന സൂചനയും പൊലീസ് നല്‍കുന്നു.


മോഷ്ടാവിനെ അടിച്ചു കൊല്ലാന്‍ നാട്ടുകാര്‍ക്ക് നിയമം ഒരു അവകാശവും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കൊടും ക്രൂരതയാണ് ഒലവക്കോട് ഉണ്ടായത്.

 


സംഭവത്തില്‍ ആലത്തൂര്‍, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായാണ് പുറത്തു വരുന്ന സൂചനകള്‍. സംഭവത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്  (1 hour ago)

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (1 hour ago)

കസ്റ്റഡിലായത് മരുമകന്‍....  (1 hour ago)

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ്  (1 hour ago)

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (1 hour ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (2 hours ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (2 hours ago)

നിപ രോഗം സ്ഥിരീകരിച്ചു  (2 hours ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (3 hours ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (3 hours ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (3 hours ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (3 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (4 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (4 hours ago)

Malayali Vartha Recommends