മന്ത്രി ഗതിപിടിക്കില്ല..പ്രാകി തുലച്ച് തന്ത്രി താഴ്‌മൺ കുടുംബത്തിൽ ശത്രു സംഹാരം..!എല്ലാം നിന്ന് കത്തും തന്ത്രിയുടെ ഇല്ലം വളഞ്ഞ് SIT

സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ പൂജയ്ക്ക് വെച്ച ബംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങളുമായുളള ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ ബന്ധം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത് നിര്‍ണ്ണായകമായി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച ഈ പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും കണ്ഠരര് രാജീവര് തന്നെയായിരുന്നു തന്ത്രിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. മറ്റ് ക്ഷേത്രങ്ങളില്‍ ശബരിമലയിലെ പാളികള്‍ പൂജയ്ക്ക് വയ്ക്കുന്നത് ശരിയല്ല. സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ ഇതു കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് അറസ്റ്റ് നിര്‍ണ്ണായകമാകുന്നത്.
ശബരിമലയിലെ പരമാധികാര പദവി ദുരുപയോഗം ചെയ്ത് നടന്ന വലിയ ക്രമക്കേടുകളിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. നട തുറക്കുന്നത് മുതല്‍ അടയ്ക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ അവസാന വാക്കാകേണ്ട തന്ത്രി, ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്. 2019-ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളികള്‍ കടത്തിയ സമയത്ത് രാജീവരായിരുന്നു ശബരിമല തന്ത്രി. ശ്രീകോവില്‍ വാതിലിലെ ദശാവതാര രൂപങ്ങള്‍ പതിച്ച പാളികളുള്‍പ്പെടെ ഇളക്കി മാറ്റിയപ്പോള്‍ ആവശ്യമായ താന്ത്രിക നടപടികള്‍ പാലിച്ചില്ലെന്നും ആചാരലംഘനം ബോര്‍ഡിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
https://www.facebook.com/Malayalivartha

























