ബന്ധു ഉള്‍പ്പടെ 20 ഓളം ആൾക്കാർ പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു; 15 വയസ് മുതല്‍ പെണ്‍കുട്ടി ലൈംഗീക ചൂഷണം നേരിടുന്നു; 2020ല്‍ ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ വച്ച് പെണ്‍കുട്ടിയെ ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടന്നു; അത് നടക്കാതിരുന്നത് 'അവരുടെ' ഇടപെടൽ കാരണം; പത്തോളം പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു; പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തല്‍ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഒരുപാട് ആൾക്കാർ അറസ്റ്റിലാകാനുണ്ട്.15 വയസ് മുതല്‍ പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് വിധേയയായി. ബന്ധു ഉള്‍പ്പടെ കുട്ടിയെ ഉപയോഗിച്ചു. കേസിലെ മുഖ്യപ്രതി ഇടനിലക്കാരനായ ബേബി എന്നയാളാണ്. പത്തോളംആൾക്കാരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അമ്മയും മുത്തശിയും മാത്രമേ പെണ്‍കുട്ടിക്കുള്ളൂ. 20 ഓളം ആൾക്കാർ പെണ്‍കുട്ടിയെ ഉപയോഗിച്ചുവെന്നാണ് പ്രധാന പ്രതി ബേബിയുടെ വെളിപ്പെടുത്തൽ. മാത്രമല്ല 2020ല്‍ ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ വച്ച് പെണ്‍കുട്ടിയെ ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടത്തുകയുണ്ടായി. പക്ഷേ അന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടതോടെ വിവാഹം തടസപ്പെട്ടു.
രാജാക്കാട് പൊലീസ് ഇടപ്പെട്ട് കേസ് പരിഹരിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധന നടത്തി. എന്നാൽ ഇപ്പോൾ വീണ്ടും ഇങ്ങനെ സംഭവിക്കാൻ കാരണം അവരുടെ വീഴ്ച്ച തന്നെയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് എല്ലാ വിവരങ്ങളും പുറത്തേക്ക് വരുന്നത്.
പതിനേഴുകാരിക്ക് വയറു വേദന വന്ന് ആശുപത്രിയിൽ കൊണ്ടുപ്പോയി. ചികിത്സയ്ക്കിടെയാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും തൊടുപുഴ പൊലീസിലും അറിയിച്ചതോടെ പുറത്ത് വന്നത് പീഢന വിവരം. ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി മുതലെടുക്കുകയായിരുന്നു .
പിതാവ് ചെറുപ്പത്തിലേ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയി. രോഗിയായ മാതാവിനൊപ്പമാണ് പെൺകുട്ടിയുടെ താമസം. കേസിലെ ഇടനിലക്കാരനായി നിന്ന ബേബിക്ക് ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാമായിരുന്നു. അങ്ങനെ ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചൻ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം.ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചന്‍, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നെല്ലാം വന്‍ തുക വാങ്ങിയിട്ടാണ് കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന ഉണ്ടായി. അപ്പോഴാണ് എല്ലാ വിവരങ്ങളും പുറത്ത് വന്നത്. കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha