ഇനി നോക്കിയിരിക്കാനാകില്ല! കാവ്യക്കെതിരെ കടുത്ത നീക്കം! പുതിയ നോട്ടീസ് നല്‍കാൻ ക്രൈംബ്രാഞ്ച്; വിളിക്കുന്നിടത്ത് പറന്നെത്തേണ്ടി വരും... കളി പുറത്തെടുത്താൽ ദിലീപിനൊപ്പം അഴിക്കുള്ളിലേക്ക്...

കഴിഞ്ഞ ദിവസമായിരുന്നു നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. എന്നാൽ എവിടെ വെച്ച് ചോദ്യം ചെയ്യണം എന്നുള്ള കാര്യത്തിൽ വ്യക്തത വരാതെ അത് നടക്കാതെ പോവുകയായിരുന്നു. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതം എന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. എന്നാല്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ആലുവയിലെ പത്മസരോവരം വീട്ടിലെത്തുന്നതിനുള്ള തടസമാണ് അന്വേഷണ സംഘത്തെ പിന്നോട്ടടിച്ചത്.
ഈ സാഹചര്യത്തില്‍ കാവ്യയ്ക്ക് സാക്ഷി എന്ന നിലയില്‍ നല്‍കുന്ന ഇളവ് ഒഴിവാക്കാനുള്ള മാര്‍ഗമാണ് അന്വേഷണ സംഘം ഇപ്പോൾ നോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘം വിളിക്കുന്ന സ്ഥലത്ത് കാവ്യ എത്തേണ്ടിവരും. അതായത് സാക്ഷിയായ വനിതകള്‍ക്ക് ചില ഇളവുകള്‍ നിയമം അനുവദിക്കുന്നുണ്ട്. പോലീസ് സ്‌റ്റേഷനിലേക്ക് അവരെ വിളിച്ചുവരുത്തരുതെന്നും താമസസ്ഥലത്തെത്തി മൊഴിയെടുക്കാമെന്നുമാണ് ചട്ടം. 2017ല്‍ കാവ്യയില്‍ നിന്ന് മൊഴിയെടുത്തത് അവരുടെ വീട്ടിലെത്തിയായിരുന്നു. നിയമത്തിലെ ഈ ഭാഗം കാവ്യ അന്വേഷണ സംഘത്തിന്റെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കാവ്യമാധവനെ എപ്പോള്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം കൃത്യമായി ഇപ്പോള്‍ പറയുന്നില്ല.
ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്തി തീരുമാനം വൈകാതെ വന്നേക്കും. കാവ്യയെ ഏതെങ്കിലും ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാല്‍ വീട്ടില്‍ മതി എന്ന കാവ്യയുടെ നിലപാടാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കഴിഞ്ഞാഴ്ച മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തത് ഹോട്ടലില്‍ വച്ചായിരുന്നു. സമാനമായ ആവശ്യം കാവ്യയോടും ഉന്നയിക്കാനാണ് സാധ്യത. സാക്ഷി എന്ന നിലയിലാണ് കഴിഞ്ഞ നോട്ടീസുകള്‍ കാവ്യയ്ക്ക് നല്‍കിയത്. അതേസമയം, കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാകും ഇനി നോട്ടീസ് നല്‍കുക. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ കാവ്യമാധവന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യം അടുത്ത നോട്ടീസില്‍ ചൂണ്ടിക്കാട്ടും. നിലവില്‍ സാക്ഷിയയതിനാല്‍ ലഭിക്കുന്ന ഇളവ് പ്രതിയായാല്‍ കിട്ടില്ല. പ്രതിപ്പട്ടികയില്‍ ചേര്‍ത്താല്‍ കാവ്യമാധവനെ പോലീസ് ക്ലബ്ബിലിലേക്ക് വിളിപ്പിക്കാന്‍ സാധിക്കും. അതേസമയം, കാവ്യമാധവനെ പ്രതി ചേര്‍ക്കുന്ന കാര്യം അന്വേഷണ സംഘം തിടുക്കത്തില്‍ തീരുമാനിക്കില്ലെന്നാണ് സൂചന. പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍, പ്രതി ചേര്‍ത്താലുള്ള കേസിന്റെ ഗതിമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കൂ. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുവെന്നും വിവരമുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡില്‍ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയില്‍ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ ലക്ഷ്യയില്‍ തീപിടിച്ചിരുന്നു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയില്‍ നിന്നും വ്യക്തത തേടും. കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നല്‍കിയത്. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















