നാട്ടുകാര്‍ വിവരം അറിഞ്ഞത് ശ്രീധന്യയുടെ നിലവിളി കേട്ട്, ദമ്പതികളെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് കുടുംബപ്രശ്‌നങ്ങൾ, കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം പങ്കുവെച്ച് രവീന്ദ്രന്‍, ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....!

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇവർ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണ് ഇതെന്നാണ് സൂചന. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ദാരുണസംഭവം.'ജ്യോതി സ്റ്റോഴ്‌സ്' എന്ന പേരില്‍ അണക്കര അല്‍ഫോന്‍സ ബില്‍ഡിങ്ങില്‍ കട നടത്തുന്ന ഇലവനാതൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.കുടുംബപ്രശ്‌നങ്ങളാണ് ദമ്പതികളെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കട്ടപ്പന ഡിവൈ.എസ്‌പി നിഷാദ് മോന്‍ പറഞ്ഞു. ഇന്നലെ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം രവീന്ദ്രന്‍ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതും. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതവരാനുണ്ട്. ഇവരുടെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിലൂടെ ദമ്പതികളുടെ ആത്മഹത്യ സംബന്ധിച്ച് കൂടുതൽ വ്യക്തതവരുമെന്നാണ് പ്രതീക്ഷ.
പുലര്‍ച്ചെ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിനു തീപിടിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇവര്‍ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്.രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. പൊള്ളലേറ്റ മകൾ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുയായിരുന്നു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























