ഓട്ടോറിക്ഷയിലെത്തിച്ചു ദേശീയപാതയോരത്ത് എഴുപത്തിയഞ്ചുകാരനെ ഉപേക്ഷിച്ച് ബന്ധുക്കൾ; വിശന്നു തളർന്നു റോഡരികിൽ കിടന്നതു മണിക്കൂറുകളോളം! ജില്ലാ ആശുപത്രിയിലെത്തിച്ചത് പൊലീസും നാട്ടുകാരും ചേർന്ന്, സുമനസ്സുകളുടെ കാരുണ്യത്തിൽ ജീവൻ തിരികെ കിട്ടിയത് തമിഴ്നാട് സ്വദേശി ശെൽവന്....
കരുണയില്ലാത്ത മനുഷ്യർ നമുക്ക് ചുറ്റുമുണ്ട് എന്നത് ഓർമിപ്പിക്കും വിധത്തിലാണ് ചില സംഭവങ്ങൾ അരങ്ങേറുന്നത്. രക്തബന്ധങ്ങൾപോലും ക്രൂരമായി പെരുമാറുന്ന കാഴ്ച. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വന്നത്. ഓട്ടോറിക്ഷയിലെത്തിച്ചു ദേശീയപാതയോരത്ത് എഴുപത്തിയഞ്ചുകാരനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ബന്ധുക്കൾ. എന്നാൽ ഇദ്ദേഹം വിശന്നു തളർന്നു റോഡരികിൽ കിടന്നതു മണിക്കൂറുകളോളമാണ്. അങ്ങനെ അവശനിലയിലായിരുന്ന അദ്ദേഹത്തെ ഒടുവിൽ പൊലീസും നാട്ടുകാരും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശി ശെൽവനാണു സുമനസ്സുകളുടെ കാരുണ്യത്തിൽ ജീവൻ തിരികെ ലഭിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ആറരയോടെയാണ് ഓട്ടോറിക്ഷയിലെത്തിയ ഒരു സംഘം ശെൽവനെ വാളയാർ ഡാം റോഡിനു സമീപം ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്.
ദൃസാക്ഷികളുടെ മൊഴി പ്രകാരം ഓട്ടോറിക്ഷയിൽ ഒരു സ്ത്രീയും മറ്റു 2 പേരുമുണ്ടായിരുന്നു. ഇവർ ദേശീയപാതയോരത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം ശെൽവനെ ഇറക്കി വിടുകയാണ് ചെയ്തത്. അൽപ നേരം സംസാരിച്ചു നിന്ന ശേഷം പെട്ടെന്ന് ഓട്ടോറിക്ഷ മുന്നോട്ടു പാഞ്ഞു പോയെന്നും . കുറച്ചു ദൂരം ഓട്ടോറിക്ഷയ്ക്കു പിന്നാലെ നിലവിളിച്ചു കൊണ്ടു ശെൽവൻ ഓടുകയായിരുന്നു. എന്നിട്ടും ഓട്ടോ നിർത്തിയില്ല. പിന്നീടു പാതയോരത്തെ ആൾസഞ്ചാരം കുറഞ്ഞ ഭാഗത്ത് ഇദ്ദേഹം ഇരിക്കുകയുണ്ടായി.
വൈകിട്ടോടെ തന്നെ വിശന്നു തളർന്ന് അവശനിലയിൽ റോഡരികിൽ വീണതായും ദൃസാക്ഷികൾ പറഞ്ഞു. വെള്ളവും ഭക്ഷണവും നൽകി വിവരങ്ങൾ ചോദിച്ചപ്പോഴാണു സ്വന്തം പേരും, മക്കളും ബന്ധുക്കളും ഉപേക്ഷിച്ചു പോയ വിവരവും ഇദ്ദേഹം പോലീസിനോട് വ്യക്തമാക്കിയത്. ഓർമക്കുറവുള്ളതിനാൽ മേൽവിലാസവും മറ്റു വിവരങ്ങളും ഒന്നും തന്നെ വ്യക്തമല്ല. ബന്ധുക്കൾക്കായി അന്വേഷണം നടത്തുമെന്നു വാളയാർ പൊലീസ് അറിയിക്കുകയുണ്ടായി. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ഇദ്ദേഹത്തെ അഭയകേന്ദ്രത്തിലേക്കു മാറ്റാനാണു പോലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha