രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനും വൈദ്യുതി വകുപ്പിനും എതിരെ രാഹുൽ രംഗത്തെത്തിയത്.
"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സംസ്ഥാനത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ കൂട്ടുപിടിച്ച് രാഹുൽ വിമർശനം ഉന്നയിച്ചത്.
കഠിനമായ ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി ബോർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ കെ-റെയിൽ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ പേരിനൊപ്പമുള്ള 'കെ' ഉപയോഗിച്ച് വൈദ്യുതി തടസ്സത്തെ 'കെ-കട്ട്' എന്ന് വിളിച്ച രാഹുൽ, മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
കൊടും വേനലിൽ കേരളം ചുട്ടുപൊള്ളുമ്പോൾ രാത്രി വൈദ്യുതി മുടങ്ങുന്നെന്ന പരാതിയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് കേൾക്കുന്നത്. രാത്രിയിൽ വൈദ്യുതി മുടങ്ങുന്നതോടെ കിടന്നുറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയാണ് സോഷ്യൽ മീഡിയയിലും മറ്റും കാണുന്നത്. ഇപ്പോഴിതാ വൈദ്യുതി മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കെഎസ്ഇബിക്ക് നിർദേശം നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം.
വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിൽ വൈദ്യുതിവിതരണം മുടങ്ങുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം നിർദേശം നൽകിയത്. വരുംവർഷങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം ഇനിയും കൂടും. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം നിർദേശിച്ചു.
തൃശൂർപൂരം 2026: ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം നേരിടുന്നത് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്.
ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നതിനാൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ആൻ്റിവെനം ലഭ്യമാക്കാനും തെരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കാൻ ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അങ്കണവാടികളും താപപ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചൂട് ബാധിക്കാത്ത കെട്ടിടങ്ങളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുയിടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യതാപ പ്രഥമശുശ്രൂഷാ സൗകര്യം എന്നിവ ഒരുക്കും. താത്കാലിക തണൽപ്പന്തലുകൾ സ്ഥാപിക്കണം. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്‌നലിൻ്റെ സമയ ദൈർഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് കളക്ടർമാർ ആവശ്യമായ നടപടിയെടുക്കണം.
https://www.facebook.com/Malayalivartha

























