അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം

കണ്ണൂരിലെ കേളകം കൊളക്കാടിൽ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി പ്രതിയായ ക്രിസ്റ്റി അയൽവാസിയോട് പറഞ്ഞ വാക്കുകൾ കേട്ട് നാട് ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്. "എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണ്, ഇനി അച്ഛനെയും കൂടി കൊല്ലണം" എന്നായിരുന്നു 25-കാരനായ ആ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയും മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗവുമായ ഗീതമ്മയാണ് മകന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇന്നലെ രാത്രി പത്ത് മണിയോടെ താന്നിക്കുന്നിലെ വീട്ടിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ബെംഗളൂരുവിൽ ബിസിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ക്രിസ്റ്റി, ലഹരിക്ക് അടിമയായിരുന്നുവെന്നാണ് സൂചനകൾ. ലഹരിയുടെ കരാളഹസ്തങ്ങളിൽ പെട്ടുപോയ ഒരു ജീവിതം എങ്ങനെ സ്വന്തം ചോരയെപ്പോലും തിരിച്ചറിയാത്ത വിധം ക്രൂരമാകുന്നു എന്നതിന്റെ നേർക്കാഴ്ചയാണിത്.
സംഭവസമയത്ത് ഗീതമ്മയുടെ സഹോദരന്മാരും വീട്ടിലുണ്ടായിരുന്നു. വീട്ടിൽ വലിയ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി നിപുനാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗീതമ്മയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം കൂസലില്ലാതെ പുറത്തിറങ്ങിയ ക്രിസ്റ്റി, അടുത്തുള്ള കടയിൽ ഇരിക്കുകയായിരുന്നു. തുടർന്ന് നിപുൻ തന്നെയാണ് അവനെ സ്കൂട്ടറിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
തന്റെ ഈ അവസ്ഥയ്ക്ക് കാരണം വീട്ടുകാരാണെന്നും അവരിനി തന്നെ ഉപദേശിക്കേണ്ട കാര്യമില്ലെന്നുമാണ് ക്രിസ്റ്റി പറഞ്ഞത്. അച്ഛൻ തങ്കച്ചൻ പുതിയ റിസോർട്ടിന്റെ പണിയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ഈ കൊലപാതകം. പഠനം നിർത്തിയ ശേഷം എറണാകുളത്ത് നിന്നിരുന്ന ക്രിസ്റ്റി കഴിഞ്ഞ ഒരു മാസമായി മാത്രമാണ് നാട്ടിൽ ഉണ്ടായിരുന്നത്. ഒരു നാടിന് മുഴുവൻ പ്രിയപ്പെട്ടവളായിരുന്ന, സ്വന്തമായി തൊഴിൽ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഗീതമ്മയുടെ വേർപാട് തീരാനോവായി മാറുകയാണ്.
കണ്ണൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്ത് കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ലഹരിക്കടിമയായ മകൻ അകാരണമായി അമ്മയുമായി വഴക്കിട്ട ശേഷം ക്രൂരമായി കൊല്ലുകയായിരുന്നു. അമ്മൂമ്മയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമായിരുന്നു അമ്മ ഗീതമ്മയ്ക്ക് നേരെ തിരിഞ്ഞത്. പിതാവ് തങ്കച്ചനെ കൊല്ലാനും ക്രിസ്റ്റി പദ്ധതിയിട്ടിരുന്നുവെന്നും സ്ഥലത്തില്ലാതിരുന്നതിനാൽ രക്ഷപെട്ടതാണെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകി. 'എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, അപ്പനെ കിട്ടിയില്ല. അയാളെക്കൂടെ കൊല്ലണം' എന്ന് അയൽവാസിയായ നിപുണിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ആരും തന്നെ ഉപദേശിക്കാൻ വരേണ്ടെന്നും ക്രിസ്റ്റി പറഞ്ഞതായും നിപുൺ വെളിപ്പെടുത്തുന്നു.
ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തങ്കച്ചൻ വീട്ടിലേക്ക് എത്തുന്നതിനായി ക്രിസ്റ്റി കാത്തിരുന്നുവെന്നും കാണാതിരുന്നതിെന തുടർന്ന് ഗീതമ്മയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയുമായി നേരെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അയോത്തുംചാലിൽ പുതിയതായി നിർമിക്കുന്ന റിസോർട്ടിൻറെ നിർമാണ പ്രവർത്തനങ്ങൾക്കായി പുറത്ത് പോയതായിരുന്നു തങ്കച്ചൻ. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ഗീതമ്മ കൊല്ലപ്പെട്ടത്.
അമ്മയെ കൊലപ്പെടുത്തിയ വിവരം കോഴിക്കോട്ടുള്ള സഹോദരിയെ വിളിച്ചാണ് ക്രിസ്റ്റി പറഞ്ഞത്. ഇവർ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓടിയെത്തിയ ബന്ധുക്കൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗീതമ്മയെ കാണുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലുമായി. ബെംഗളൂരുവിലെ ബിസിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രിസ്റ്റി നാട്ടിലെത്തിയിരുന്നുവെന്നും പിന്നീട് കുറച്ച് കാലം വിദേശത്തായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.
∙ ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ. സഹോദരി പറഞ്ഞതനുസരിച്ചാണ് വീട്ടിലെത്തിയ ബന്ധുക്കളാണു ഗീതമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മണത്തണയ്ക്ക് സമീപം അയോത്തുംചാലിൽ നിർമിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനങ്ങൾക്കായി പിതാവ് തങ്കച്ചൻ പുറത്തായിരുന്നു. തങ്കച്ചൻ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണു സൂചന. ക്രിസ്റ്റി ഗീതമ്മയെ കൊലപ്പെടുത്തുന്ന സമയത്ത് തങ്കച്ചന്റെ വൃദ്ധയായ മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നു. തൊണ്ണൂറ് വയസ്സ് പ്രായമുള്ള ഏലിക്കുട്ടിയെ അവരുടെ മുറിയിൽ പൂട്ടിയിട്ട ശേഷമാണു ഗീതമ്മയുമായി വഴക്കുണ്ടാക്കിയത്. സംഭവമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി.
പൊലീസ് സ്റ്റേഷനിലെത്തിയത് കത്തിയുമായി
ഗീതമ്മയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയുമായാണ് ക്രിസ്റ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ ശാന്തനായാണ് ക്രിസ്റ്റി പെരുമാറിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു സംസാരം. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. കുറച്ചുകാലം വിദേശത്തായിരുന്നു. എന്നാൽ അവിടെ നിന്ന് മടങ്ങിവന്ന ശേഷം വീണ്ടും പലയിടങ്ങളിൽ ചുറ്റിനടന്നതായാണ് നാട്ടുകാർ പറയുന്നത്.
https://www.facebook.com/Malayalivartha

























