പ്രചരിച്ചത് ഒന്നുമല്ല സത്യം...! ബാബുവിനെ രക്ഷിക്കാൻ ആകെ 17,315 രൂപ...., തുക ചെലവഴിച്ചത് ഭക്ഷണത്തിനെന്ന് പാലക്കാട് കലക്ടർ
മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ വാർത്ത മലയാളികൾ അങ്ങനെ പെട്ടെന്ന് മറക്കാൻ വഴിയില്ല. സംസ്ഥാന സർക്കാർ നേരിട്ട് ഇടപെട്ട് സേനയുടെ സഹായത്തോടെ ബാബുവിനെ രക്ഷിച്ചെടുക്കുകയായിരുന്നു. എന്നാൽ രക്ഷിക്കാൻ 17,315 രൂപ മാത്രമേ പൊതു ഫണ്ടിൽ നിന്നു ചെലവായിട്ടുള്ളൂ എന്ന് പാലക്കാട് കലക്ടർ വ്യക്തമാക്കി.
രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ പാലക്കാട് കലക്ടർ അറിയിച്ചു.എന്നാൽ ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ അന്ന് പുറത്തുവിട്ട പ്രാഥമിക കണക്ക്.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു രവീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അന്ന് പുറത്തുവിട്ട പ്രാഥമിക കണക്ക്. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു.
ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്. കരസേന എന്നിവരുടെ സേവനം തേടി. എന്‍ഡിആര്‍എഫും രക്ഷാ ദൗത്യത്തിന് മുന്നിലുണ്ടായിരുന്നു. പിന്നാലെയെത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവ്.വ്യോമസേനാ ഹെലികോപ്റ്ററിനും ലക്ഷം കടന്നു മണിക്കൂര്‍ ചെലവ്. കരസേനയുടെതുള്‍പ്പടെയുള്ള ദൗത്യ സംഘങ്ങള്‍ക്ക് ചെലവ് പതിനഞ്ച് ലക്ഷത്തിലേറെ.
എന്‍ഡിആര്‍എഫ്, ലോക്കല്‍ ഗതാഗത സൗകര്യങ്ങള്‍, മറ്റ് അനുബന്ധ ചെലവ് ഉള്‍പ്പടെ മുപ്പത് ലക്ഷത്തിലേറെ ചെവലായിട്ടുണ്ടെന്നാണ് പുറത്തുവന്നിരുന്ന കണക്ക്. 75 ലക്ഷത്തില്‍ കുറയാത്ത തുക ബാബുവിനെ വീട്ടിലെത്തിക്കാന്‍ പൊതു ഖജനാവ് ചെലവിട്ടെന്നാണായിരുന്നു പ്രാഥമിക കണക്ക്.
രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാബു മല ചവിട്ടിയത്. താഴേയ്ക്കിറങ്ങുന്നതിനിടയിൽ, കൊടുമുടിയിൽ നിന്ന് 200 അടിയെങ്കിലും താഴ്‌ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതിൽ പരാജയപ്പെട്ട സുഹൃത്തുക്കൾ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
https://www.facebook.com/Malayalivartha