കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപിനെ ഫാ. വിക്ടർ കണ്ടിരുന്നു; ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ ക്രൈംബ്രാഞ്ച് ഇടപെടൽ; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഫാദർ വിക്ടറിന്റെ മൊഴി രേഖപ്പെടുത്തി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഫാദർ വിക്ടറിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ്. വളരെ നിർണായകമായ മൊഴിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപിനെ ഫാ. വിക്ടർ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപണമുയർത്തിയിരുന്നു.ഇതിൽ വ്യക്തത വരുത്താനായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ഫാ.വിക്ടറിനോട് ആലുവ പൊലീസ് ക്ലബിലെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി. അദ്ദേഹമെത്തുകയും മൊഴി നല്കുകയും ചെയ്തു .
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഫാ.വിക്ടർ. കേസിൽ ജാമ്യം കിട്ടിയപ്പോൾ ദിലീപിനെ ഫാ. വിക്ടർ കണ്ടിരുവെന്ന ആരോപണമാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു. ആ മൊഴിയിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും,
ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത് . ബാലചന്ദ്രകുമാർ ദിലീപിനോട് പണം ആവശ്യപ്പെട്ടിരുന്നത് വിക്ടർ മുഖേനയാണ് എന്നാണ് വിവരം. ദിലീപിന് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായോ എന്നതിൽ വ്യക്തത വരുത്താനും, കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുമാണു ഫാദറിന്റെ മൊഴി രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha